News
കരയുദ്ധത്തിന്റെ സൂചനയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയില്‍ നിന്നും 11 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാറണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം. മിന്നലാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും വിട്ടയച്ചാലല്ലാതെ ഗസ്സയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രാഈലിന്റെ ഭീഷണി. അതേസമയം ഫലസ്തീന് അധിനിവേശം അവസാനിപ്പിച്ചാലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അവസാന പവര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിലച്ചതോടെ ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്യാമ്പുകളില്‍ നരകയാതനയിലാണ് കുട്ടികളും വൃദ്ധരും അടങ്ങുന്ന അനേകം മനുഷ്യര്‍. മുറിവേറ്റവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആശുപത്രികള്‍. മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ആശയ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കൂട്ടപ്പാലയത്തിനു പോലും സാധ്യതകളില്ലാത്ത വിധം അതിര്‍ത്തികള്‍ കൊട്ടിയടച്ച് നടത്തുന്ന ഇസ്രാഈലിന്റെ ക്രൂരമായ ബോംബുവര്‍ഷം ഗസ്സയെ എത്തിച്ചിരിക്കുന്നത് സങ്കല്പ്പിക്കാന് പോലും കഴിയാത്ത തരത്തിലുള്ള ദുരന്തത്തിലേക്കാണെന്ന് യു.എന്‍ ഏജന്‍സികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും വിട്ടുവീഴ്ചക്ക് ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഹമാസ് പോരാളികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രാഈല്‍ നടത്തുന്നത് ഗസ്സയെ ഒന്നാകെ ചുട്ടെരിക്കുന്ന നടപടിയാണ്.
ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1417 ആയി ഉയര്‍ന്നു. 6268 പേര്‍ക്ക് പരിക്കേറ്റതായാണ് ഫലസ്തീന് ആരോഗ്യ മന്ത്രാലയം നല്കുന്ന കണക്ക്. 447 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 248 സ്ത്രീകളും കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടെയും കണക്ക്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേരാണ് ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 180 പേര്‍ക്ക് പരിക്കേറ്റു. 3,38,000 ഫലസ്തീനികള്‍ ഇതുവരെ അഭയാര്‍ത്ഥികളാക്കെപ്പെട്ടതായാണ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ഡബ്ല്യു.ആര്.എ നല്കുന്ന വിവരം. ഏഴിലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അര ഡസനിലധികം ആരോഗ്യ പ്രവര്‍ത്തകരും 11 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും അഞ്ച് റെഡ്ക്രോസ് വളണ്ടിയര്‍മാരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറതിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം ഇന്നലെ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഉടനീളം ഇന്നലെ ഫലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രാഈല്‍ വ്യോമമാര്‍ഗം വിതറിയിരുന്നു. അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്ന മണ്ണില്‍ വീടുവിട്ട് എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികളുടെ ചോദ്യം. ആശുപത്രികള്‍ക്കു നേരെയും ആംബുലന്‍സുകള്‍ക്കുനേരെയും ഇന്നലെ ഇസ്രാഈല്‍ ആക്രമണമുണ്ടായി. ലെബനാന് അതിര്‍ത്തി ഗ്രാമങ്ങളിലും സിറിയയിലെ ഡമസ്കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ആക്രമണം നടത്തി.
വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും കടലിലൂടെയും ഗസ്സയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടലിലാണ് ഇസ്രാഈല്‍. മൂന്നര ലക്ഷം വരുന്ന ഇസ്രാഈലി സൈനികരാണ് ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതു സമയത്തും കരയാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനം. ഇതിനിടെ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. സമ്പൂര്‍ണ ഉപരോധത്തിലുള്ള ഗസ്സയിലേക്ക് എങ്ങനെ സഹായം എത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. സന്നദ്ധ സഹായങ്ങള്‍ വ്യോമമാര്‍ഗം സിനായ് ഉപദ്വീപിലെ അല്‍ അരിഷ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഈജിപ്ത് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് പുറംലോകവുമായുള്ള ഏക ബന്ധമാണ് സിനായ് ഉപദ്വീപിലേക്ക് കടക്കുന്ന റഫ ബോര്‍ഡര്‍. എന്നാല്‍ റഫ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷം തുടരുന്നതിനാല്‍ ഇതുവഴിയും സഹായമെത്തിക്കല്‍ പ്രതിസന്ധിയിലാണ്. ഇതിനായി താല്‍ക്കാലിക വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ ഫലസ്തീന് നല്കുന്ന സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഫലസ്തീന് പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
india
ഓപറേഷന് സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
india3 days ago
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്