Connect with us

News

കൊടുംചതി തുടര്‍ന്ന് ഇസ്രാഈല്‍; 602 ഫലസ്തീനികളെ ഇനിയും വിട്ടയച്ചില്ല, കരാറില്‍ ഗുരുതര ലംഘനം

ഇസ്രാഈല്‍ നീക്കം ഉചിതമായ മറുപടിയെന്ന് വൈറ്റ് ഹൗസ്‌

Published

on

മധ്യസ്ഥരായ യു.എസ്, ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളുടെ ഒത്തുതീർപ്പനുസരിച്ച് ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടും അന്യായമായി തടവിലിട്ട 602 ഫലസ്തീനികളെ വിട്ടയക്കാതെ ഇസ്രാഈല്‍.
ഇസ്രാഈല്‍ നീക്കം ഹമാസിനുള്ള ഉചിതമായ മറുപടിയാണെന്ന പ്രതികരണത്തിലൂടെ കരാർ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി.

ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തു എന്നാരോപിച്ചാണ് ഫലസ്തീനികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള ഇസ്രാഈലിന്റെ തീരുമാനത്തെ വൈറ്റ് ഹൗസ് പിന്തുണക്കുന്നത്. ‘തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ബന്ദികളെ കൈകാര്യം ചെയ്തതിനുള്ള ഉചിതമായ മറുപടിയാണ്’ എന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, വർഷങ്ങളായി തടവിലിട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള 602 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാതിരുന്ന ഇസ്രാഈൽ നടപടി ഗസ്സ വെടിനിർത്തൽ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.

തടവുകാരുടെ കൈമാറ്റ ചടങ്ങുകൾ അപമാനകരമാണെന്ന ഇസ്രാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത് അൽ റഷ്ഖ് പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള ഇസ്രാഈലിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

വെടിനിർത്തൽ കരാർ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നെതന്യാഹുവിന്റെ തീരുമാനം. വെടിനിർത്തൽ കരാർ ഇസ്രാഈൽ നടപ്പാക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് നടപടി കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ആറ് ബന്ദികളെ ഇസ്രാഈലിന് കൈമാറിയതിന് പിന്നാലെ 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്ന തീരുമാനമാണ് ഇസ്രാഈൽ വൈകിപ്പിച്ചത്.

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ‘അപമാനകരമായ’ ചടങ്ങുകൾ അവസാനിപ്പിച്ചാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂവെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അതേസമയം തടവുകാരെ കൈമാറുന്ന ചടങ്ങ് അവരെ അപമാനിക്കലല്ലെന്നും മറിച്ച് മാന്യമായ മാനുഷിക പെരുമാറ്റമാണെന്നും ഹമാസ് വ്യക്തമാക്കി.

വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന്റെ അവസാനമായി ഈ ആഴ്ച ഹമാസ് 4 ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറും. ബാക്കിയുള്ള ബന്ദികളെ കരാറിന്റെ രണ്ടാം ഘട്ടത്തിലാണ് കൈമാറുക. വെടിനിർത്തൽ നടപ്പാക്കുകയും ഇസ്രാഈൽ സേന പൂർണമായും പിന്മാറുകയും ചെയ്യാതെ ബന്ദികളെ വിട്ടുനൽകില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ പൂട്ടിച്ച് സര്‍ക്കാര്‍

പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്

Published

on

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്. അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്‌ലിംകളുടെ കടകള്‍ മാത്രമാണ് സീല്‍ ചെയ്തത്, ബാക്കിയുള്ളവരുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‌ലിംകളുടെ കടകള്‍ മാത്രം സീല്‍ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകള്‍ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകള്‍ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരന്‍ ചോദിച്ചു.

Continue Reading

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading

News

അമേരിക്കയില്‍ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

അയോവയില്‍ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകര്‍ന്നുവീണത്.

Published

on

അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അയോവയില്‍ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. അതേസമയം വീട്ടുകാര്‍ക്ക് അപായമൊന്നും സംഭവിച്ചില്ല. എന്നാല്‍ അപകടത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു.

സൊകാറ്റ ടിബിഎം7 സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ ഇതിനകത്ത് എത്ര യാത്രക്കാരുണ്ടായിന്നു എന്നതില്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതികരിച്ചു. െ

ഡസ് മോയിന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. മിനിയാപൊളിസിലെ അനോക കൗണ്ടിയിലെ ബ്ലെയ്ന്‍ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പോയത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Continue Reading

Trending