Connect with us

Video Stories

ഇസ്രായേല്‍ നിലപാടിലെ സി.പി.എമ്മിന്റെ ‘യൂടേണ്‍’

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുമ്പോള്‍ അതില്‍ എതിര്‍പ്പുയരാത്തതെന്തുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ആ രാജ്യത്തിന്റെ പ്രതിനിധിയുമായി ഇതിനായി കൂടിക്കാഴ്ച നടത്തിയത്. ഇത് ചെയ്തത് യു.ഡി.എഫായിരുന്നെങ്കില്‍ ഇടതുപക്ഷം എന്തുചെയ്യുമായിരുന്നു എന്നത് കൗതുകകരം!

Published

on

 

മുജീബ്. കെ. താനൂര്‍

ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു യുഎസ് യഹൂദ പുരോഹിതര്‍. ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടണം അധികാരമേറ്റ ഉടനെ അമേരിക്കയിലെ യഹൂദ പുരോഹിതന്മാര്‍ ഒന്നിച്ച് ഇസ്രായേലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയും മറ്റു തീവ്ര സ്വഭാവമുള്ള മത വംശീയ പാര്‍ട്ടികളുമാണ് പുതിയ സര്‍ക്കാരിലുള്ളത്. ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു അമേരിക്കയിലെ യഹൂദ പുരോഹിതരുടെ ആവശ്യം.

നത്തന്യാഹുവിന്റെ ഇസ്രയേല്‍ ഗവണ്‍മെന്റ് അമേരിക്കക്ക് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയിലെ യഹൂദ മതപുരോഹിതന്മാര്‍ (റബ്ബിമാര്‍) രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വലതു പക്ഷവും തികഞ്ഞ വംശീയതയും കൈമുതലായുള്ള ഈ സര്‍ക്കാരിന് ബഞ്ചമിന്‍ നത്തന്യാഹു നേതൃത്വം നല്‍കുന്നത് തന്നെ ചില ദുഷ്ടലാക്കോടെയാണെന്നു കാണിച്ചു യഹൂദ മത പുരോഹിതന്മാര്‍ അമേരിക്കന്‍ ഭരണ കൂടത്തിനു എഴുതിയ കത്തില്‍ പറയുന്നത് . പ്രധാനമന്ത്രി നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രയേലിന്റെ പുതിയ ഗവണ്‍മെന്റിന് തീവ്രവാദ നയങ്ങള്‍ ഉപയോഗിച്ച് ”പരിഹരിക്കാന്‍ കഴിയാത്ത ദോഷം” വരുത്താന്‍ കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു കത്തില്‍ 300-ലധികം യുഎസ് റബ്ബിമാര്‍ ആണ് ഒപ്പു വെച്ചിട്ടുള്ളത്

നെതന്യാഹു കാബിനറ്റിലും ഗവണ്‍മെന്റിലും ചേരാന്‍ പോകുന്ന തീവ്ര ജൂത ദേശീയവാദി അംഗങ്ങളില്‍ നിന്നുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കത്ത് മുന്നറിയിപ്പ് നല്‍കുന്നു,അവര്‍ തികഞ്ഞ ‘ജനാധിപത്യധ്വംസകരാണ്.പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയാല്‍, ‘ഇസ്രായേല്‍-ജൂത ഡയസ്പോറ ബന്ധത്തിന് പരിഹരിക്കാനാകാത്ത ദോഷം വരുത്തും, കാരണം അവ ബഹുഭൂരിപക്ഷം അമേരിക്കന്‍ ജൂതന്മാര്‍ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും അവഹേളനമാണ്,’ കത്തില്‍ പറയുന്നു.

നെതന്യാഹുവിന്റെ പല നിലപാടുകളും സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും അറബ് ഇസ്രായേലികളെ പുറത്താക്കാനും ഇസ്രായേലി സുപ്രീം കോടതി വിധികളെ അസാധുവാക്കാനും കഴിയുമെന്നും അവരുടെ മറ്റു തീവ്ര വാദനിലപാടുകള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും റബ്ബികള്‍ വാദിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഭരണം എന്ന് വിളിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഭരണസഖ്യത്തെ ഒന്നിപ്പിച്ചതിന് ശേഷം നെതന്യാഹു മൂന്നാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.
മത സയണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ സഭകളിലും സംഘടനകളിലും പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് കടുത്ത വലതുപക്ഷ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമെന്ന് റബ്ബികള്‍ അവരുടെ തുറന്ന കത്തില്‍ പ്രതിജ്ഞയെടുത്തു. മറ്റ് ജൂത പുരോഹിതന്മാരോടും തീവ്ര സയണിസ്‌ററ് വിഭാഗങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് കത്തില്‍.
”വംശീയതയും മതാന്ധതയും കൊട്ടിഘോഷിക്കുന്നവര്‍ ഇസ്രായേലിന്റെ പേരില്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അനുവദിക്കില്ല, ഈ നീചത്വത്തിനെതിരെ അമേരിക്കന്‍ സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടി ശക്തമായി ശബ്ദിക്കാനും വംശീയ വെറിക്കെതിരെ പ്രതികരിക്കാനും എല്ലാവരും മുന്നിട്ടു വരണമെന്നും’ റബ്ബിമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പുത്രന്‍ യെര്‍ നെതന്യാഹു രാജ്യദ്രോഹത്തിന് ജയിലില്‍ കഴിയുകയാണ്. മൂന്ന് അഴിമതി കുറ്റങ്ങളും അദ്ദേഹം നേരിടുന്നു. ഇസ്രായേല്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹത്തിനു ഏറ്റവും കുറഞ്ഞത് വധശിക്ഷയാണ്. ഇതിനെതിരെ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത് ‘ മകന്‍ ഒരു സ്വതന്ത്ര മനുഷ്യനാണ്, അയാളുടെ ചെയ്തിയില്‍ അയാള്‍ മാത്രം ഒതുങ്ങുന്നതാണ്, എന്നിരുന്നാലും എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട് എന്നതിനോട് യോജിപ്പില്ല,’ എന്നാണ്.

മകന്‍ അടക്കം നിരവധി തീവ്ര സയണിസ്റ്റുകള്‍ ദിനേന ജയിലാകുന്ന വേളയില്‍ അധികാരം തിരിച്ചു പിടിക്കുക എന്ന അവസ്ഥ നെതന്യാഹുവിനും തന്റെ പാര്‍ട്ടിക്കും അനിവാര്യമായതിനാലാണ് ഇങ്ങനെ ഒരു തിരിച്ചു വരവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളില്‍ പലരും പുതിയ ഇസ്രായേല്‍ ഗവണ്‍മെന്റിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ബ്രിങ്കന്‍ അമേരിക്കന്‍ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഏതൊരു സര്‍ക്കാരിനും യുഎസ് പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പുതിയ സര്‍ക്കാരിന്റെ വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ സെക്രട്ടറിയായിരുന്ന ഡാനിയല്‍ സി കെര്‍ഗ്, ആറുതവണ അമേരിക്കന്‍ സെക്രട്ടറിമാരുടെ ഉപദേശകനായിരുന്ന ആരും ഡേവിഡ് മില്ലര്‍ എന്നിവര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ലോകസമാധാനത്തിന് കോട്ടം തട്ടുമെന്നതിലല്ല ഇസ്രായേല്‍ തീവ്രവാദം വ്യാപിപ്പിച്ചു മറ്റുള്ളവരെ ഭീതിമുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രമാണ് നേത്യന്യാഹു പ്രയോഗിക്കുക എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. റബ്ബിമാരും മറ്റും പറയുന്നതിലൊന്നും കൂസാതെ ഇസ്രായേലിനു പുറത്തു ഒരു പുതിയ സൗഹൃദം വളര്‍ന്ന് വരുന്നതിനെ കേരളത്തിലും വലിയ ചര്‍ച്ചയൊന്നുമായില്ല.

കൃഷി, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേല്‍ ഏതാനും ദിവസം മുമ്പെയാണ് വ്യക്തമാക്കിയത്
കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥലത്തില്‍ ചര്‍ച്ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. ഇസ്രായേല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി പിണറായിയും സ്വാഗതം ചെയ്തു. കേരളവുമായി ഇസ്രായേലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രയേല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതൊക്കെ ഇത്ര ധൈര്യമായി ചെയ്യാന്‍ അല്ലെങ്കില്‍ അതിന്റെ മേന്മകള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ സി പിഎമ്മിനെ കഴിയുകയുള്ളൂ എന്നിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം മുസ്ലിം ലീഗിന്റെ നേര്‍ക്കായിരിക്കും ചാട്ടുളി തൊടുത്തു വിടുക. ഇടതു പക്ഷം കാര്യങ്ങളെല്ലാം നൈസായി ചെയ്തു വരുന്നതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഒരെതിര്‍പ്പുപോലുമില്ല. ന്യൂക്ലിയര്‍ സപ്പ്‌ളൈസ് ഗ്രൂപ്പില്‍ ഇന്ത്യ അംഗമാക്കാന്‍ പോകുന്നു, അമേരിക്കയുമായി ചങ്ങാത്തം കൂടുന്നു, ഇതൊക്കെ ഇസ്രായേല്‍ ബുദ്ധിയില്‍ വിരിഞ്ഞതാണ് എന്നൊക്കൊ ആ ക്രോശിച്ചു 2009 ല്‍ യു. പി. എ. യുമായുള്ള സഹകരണം അവസാനിപ്പിച്ച പാര്‍ട്ടിയാണ് സി. പി. എം. എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടത്തുന്ന പുതിയ മറുകണ്ടം ചാടിക്കളി, ചിന്തിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending