More
ലോകത്തെ ഏറ്റവും വിലകൂടിയ പല്ല് ഐസക് ന്യൂട്ടന്റേത്; ലേലത്തില്‍ നേടിയത് 30 ലക്ഷം
ഏകദേശം 200 വര്‍ഷത്തിന്റെ ചരിത്രമുള്ള ഈ പല്ലാണ് ലേലത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മനുഷ്യന്റെ പല്ലിന് വില 30 ലക്ഷം. ഇന്നുവരെ ലേലം ചെയ്തവയില്‍ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യന്റെ പല്ലിനെക്കുറിച്ച് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ശാസ്ത്ര പ്രതിഭകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബദ്ധിരാക്ഷസനായ സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ പല്ല്. ഏകദേശം 200 വര്‍ഷത്തിന്റെ ചരിത്രമുള്ള ഈ പല്ലാണ് ലേലത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്.
3,633 ഡോളറിനാണ് ന്യൂട്ടന്റെ പല്ല് ലണ്ടനില്‍ നടന്ന ലേലത്തില്‍ ഒരാള്‍ വാങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 35,700 ഡോളര്‍ വരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് ഏകദേശം 30.03 ലക്ഷം രൂപ രൂപ. 1816ലെ സര്‍ ഐസക് ന്യൂട്ടന്റെ പല്ലിനാണ് ഇത്രയും വലിയ തുക ലേലത്തില്‍ ലഭിച്ചത്. ലേലത്തില്‍ പല്ല് സ്വന്തമാക്കിയ വ്യക്തി തന്റെ മോതിരത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഇന്നുവരെ ലോകത്തില്‍ വില്‍പന നടത്തിയതില്‍ ഏറ്റവും വിലപിടിപ്പുള്ള പല്ലായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സും ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദരണീയനായ ശാസ്ത്രപ്രതിഭകളില്‍ ഒരാളായിരുന്നു ഗുരുത്വാകര്‍ഷണ നിയമം അടക്കം നിരവധി കണ്ടുപിടത്തങ്ങളുടെ പിതാവായ സര്‍ ഐസക് ന്യൂട്ടണ്‍. കാല്‍ക്കുലസ് കണ്ടുപിടിക്കുന്നതിനും ആദ്യത്തെ പ്രായോഗിക പ്രതിഫലന ദൂരദര്‍ശിനി നിര്‍മ്മിക്കുന്നതിനും പ്രകാശ സിദ്ധാന്തം വികസിപ്പിക്കുന്നതിനുമെല്ലാം സര്‍ ഐസക്ക് ന്യൂട്ടണ്‍ കാരണഭൂതനായി എന്നതും ചരിത്രം.
തന്റെ ആരാമത്തില്‍ കാറ്റേറ്റിരിക്കേ സമീപത്തെ മരത്തില്‍നിന്ന് ഒരു ആപ്പിള്‍ വീണതാണ് അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിച്ചതും ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ ശാസ്ത്രജ്ഞിരില്‍ ഒരാളായി രൂപാന്തപ്പെടുത്തിയതും. സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമത്തിലേയ്ക്ക് വഴിവെച്ചത് ഒരു ആപ്പിളിന്റെ വീഴ്ചയായിരുന്നെന്നു കേട്ടാല്‍ നാം അമ്പരന്നുപോകാം. പക്ഷേ ഇത് ചരിത്രം രേഖപ്പെടുത്തിയ വസ്തുതയാണ്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
kerala3 days ago
യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന് ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍