Connect with us

Culture

രാജ്യം മുഴുവന്‍ വൈദ്യുതീകരിച്ചെന്ന് മോദി സര്‍ക്കാര്‍: 3.14 കോടി ഗ്രാമീണ ഭവനങ്ങള്‍ ഇപ്പോഴും ഇരുട്ടിലെന്ന് സര്‍ക്കാര്‍ രേഖകള്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായുള്ള മോദി സര്‍ക്കാറിന്റെ അവകാശ വാദവും വെറും തള്ള്. ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചെന്ന് മേനി നടിക്കുമ്പോഴും ഗ്രാമീണ ഭവനങ്ങള്‍ ഇപ്പോഴും കൂരിരുട്ടില്‍ തന്നെയാണെന്നാണ് രേഖകള്‍ പറയുന്നത്.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2006-07ല്‍ 28,706 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചപ്പോള്‍ 2009-10, 2010-11 വര്‍ഷങ്ങളില്‍ 18,300 ഗ്രാമങ്ങളിലധികമാണ് വൈദ്യുതീകരണം പൂര്‍ത്തീകരിച്ചത്. 2014 മെയ് 26ലെ കണക്കുകള്‍ പ്രകാരം 18,452 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അതായാത് സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് തന്നെ 94 ശതമാനം ഗ്രാമങ്ങളും 2014ന് മുമ്പ് വൈദ്യുതീകരിച്ചിട്ടുണ്ട്. 46 മാസം കൊണ്ടാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്രയും ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചത്.

ശരാശരി വര്‍ഷത്തില്‍ 4,813 ഗ്രാമങ്ങള്‍ എന്ന തോതിലാണ് മോദി സര്‍ക്കാറിന്റെ നേട്ടം ഇതാണ് കൊട്ടി ഘോഷിച്ച് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന മട്ടില്‍ നാസയുടെ പടം പുറത്തുവിട്ട് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും മോദിയും കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചത്. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശം ഉന്നയിക്കുമ്പോഴും ജാര്‍ഖണ്ഡ്, യു.പി പോലുള്ള സംസ്ഥാനങ്ങളിലെ പല ഭവനങ്ങളിലും വൈദ്യുതി എത്തി നോക്കിയിട്ട് പോലുമില്ല. രാജ്യത്തെ ഗ്രാമങ്ങളിലെ ആറില്‍ ഒരു വീട്ടില്‍ എന്ന തോതില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 17.4 ശതമാനം ഗ്രാമീണര്‍ക്കും അതായത് 3.14 കോടി ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി എത്തിയിട്ടില്ലെന്ന് സാരം.

ഗ്രാമീണ വൈദ്യുതീകരണം എന്നതിന് സര്‍ക്കാര്‍ നയം അനുസരിച്ച് സമ്പൂര്‍ണ വൈദ്യുതീകരിച്ച ഗ്രാമം ആകുവാന്‍ നിബന്ധനകള്‍ ഇപ്രകാരമാണ്. 1. സമൂഹത്തിലെ താഴെക്കിടയിലുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മര്‍, വിതരണ ലൈന്‍ എന്നിവ ലഭ്യമായാല്‍ മതി. 2.സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, പി.എച്ച്.സി, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി ലഭ്യമാവുക. 3. ഒരു ഗ്രാമത്തിലെ 10 ശതമാനമെങ്കിലും വൈദ്യുതീകരിക്കപ്പെട്ട ഭവനങ്ങളുണ്ടാവുക. ഇപ്രകാരം 10 ശതമാനം വൈദ്യുതീകരിച്ച വീടുകളുണ്ടായാല്‍ പോലും അത് സമ്പൂര്‍ണ വൈദ്യുതീകരണമായി പരിഗണിക്കപ്പെടും. അതേ സമയം എല്ലാ വീടുകളും വൈദ്യുതീകരിച്ച പട്ടികയിലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനം മാത്രമേയുള്ളൂ. കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 100 ശതമാനം വൈദ്യുതീകരിച്ച വീടുകളുള്ളത്. വൈദ്യുതീകരിക്കാത്ത ഭവനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് യു.പിയിലാണ്. 1.33 കോടി ഭവനങ്ങളാണ് ഇവിടെ ഇനിയും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ളത്.

ബിഹാറില്‍ 31.98 ലക്ഷം ഭവനങ്ങളും ഒഡീഷയില്‍ 30.88 ലക്ഷം ഭവനങ്ങളും വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ട്. ബിഹാറില്‍ നാലില്‍ രണ്ട് വീടുകളിലും ഒഡീഷയില്‍ മൂന്നില്‍ ഒന്ന് വീടുകളിലും മാത്രമാണ് വൈദ്യുതി ലഭ്യമായിട്ടുള്ളത്. വൈദ്യുതി ലഭ്യമെന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുമ്പോഴും തടസ്സമില്ലാതെ വൈദ്യുതി എന്നത് പല സംസ്ഥാനങ്ങളിലും സ്വപ്‌നം മാത്രമാണ്. അരുണാചല്‍ പ്രദേശില്‍ ദിവസം 11.45 മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭ്യമാവുന്നത്. യു.പിയില്‍ 12.46 ഉം ഹരിയാനയില്‍ 12.48ഉം മണിക്കൂര്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ വൈദ്യുതി ലഭിക്കുന്നത്. കാര്യങ്ങള്‍ ഇവ്വിധം തുടരുമ്പോഴാണ് രാജ്യം മുഴുവന്‍ വൈദ്യുതീകരിച്ചെന്ന അവകാശ വാദവുമായി മോദിയും കേന്ദ്ര സര്‍ക്കാറും മുന്നോട്ടു പോകുന്നത്.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending