Connect with us

india

നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നിരുന്നത്.

Published

on

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിക്കുക.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാരിനും റിസര്‍വ്ബാങ്കിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നിരുന്നത്.

india

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്‍ ഹരജി

കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി യുവാവ്. കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്‍ പറയുന്നു.

ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.

ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്‍കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്‍ ചെങ്കിസ് ഖാന്‍, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയ വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

Continue Reading

india

യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തങ്ങള്‍ പണം കണ്ടിട്ടില്ല; റിപ്പോര്‍ട്ടുകളെ നിരാകരിച്ച് ഫയര്‍ഫോഴ്‌സ്

ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് തീരുമാനിച്ചിരുന്നു.

Published

on

ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ജസ്റ്റിസിന്റെ വീട്ടില്‍ തങ്ങള്‍ പണം കണ്ടിട്ടില്ലെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറയുന്നത്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായെന്ന് അറിയിച്ച് രാവിലെ 11.35നാണ് ഫോണ്‍കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തി 15 മിനിറ്റിനകം തീയണച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ച് അവിടെ നിന്നും മടങ്ങുകയും ചെയ്തുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു.

സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് തീരുമാനിച്ചിരുന്നു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയില്‍ തീ അണക്കാന്‍ എത്തിയ അഗ്‌നിശമനസേന കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരം പ്രസ്താവനകളെ തള്ളികളയുന്നതാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ പ്രതികരണം.

Continue Reading

india

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരി മരിച്ച നിലയില്‍; കൊലപാതകമാണെന്ന് മാതാപിതാക്കള്‍

ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അര്‍ധരാത്രി രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

മണിപ്പൂര്‍ കലാപത്തില്‍ കുടിയിറക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അര്‍ധരാത്രി രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍, പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും ക്യാംപിലെ മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടും ശരീരത്തിലുടനീളം രക്തക്കറകളും ഉണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കളും സോമി മദേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകളും ആരോപിച്ചു. പെണ്‍കുട്ടിയുടേത് മനുഷ്യത്വരഹിതമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച യങ് വൈഫി അസോസിയേഷന്‍, കുറ്റകൃത്യം സമഗ്രമായി അന്വേഷിച്ച് പൊലീസ് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 2023 മെയില്‍ പാെട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് മണിപ്പൂരിലുടനീളം 50,000ത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. അതിര്‍ത്തി സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലാണ് അവരില്‍ ഭൂരിഭാഗവും കഴിയുന്നത്.

Continue Reading

Trending