News
അയര്‍ലന്‍ഡ് കെഎംസിസി; പുതിയ കമ്മിറ്റി രൂപീകരിച്ചു
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി

അയര്‍ലന്‍ഡില്‍ കെഎംസിസി പുതിയ കമ്മിറ്റി രൂപീകരിച്ചു. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഫാമിലി മീറ്റിനൊപ്പം കെഎംസിസിയുടെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു. നവംബര്‍ മൂന്നാം തീയതി ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പരിപാടി നടന്നത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറിലധികം ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി.
വൈകീട്ട് 6 മാണി മുതല്‍ 10 വരെ നടന്ന പരിപാടി ഐഒസി അയര്‍ലന്‍ഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റര്‍ മാത്യു ഉദ്ഘാടനം ചെയ്തു. 2017 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച തങ്ങള്‍ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 2022-24 കാലയളവിലേക്കുള്ള കെഎംസിസി അയര്‍ലന്‍ഡ് ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു.
ഒഐസിസി അയര്‍ലഡിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ശിഹാബ് തങ്ങള്‍ക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ ചാക്കോ (ക്രാന്തി അയര്‍ലന്‍ഡ്), ജിന്നേറ്റ് ജോര്‍ജ്(കേരളാ കോണ്‍ഗ്രസ്), രാജു കുന്നക്കാട്ട്, റോയ് പേരയില്‍, അബ്ദുല്‍ കാഹിര്‍ (ഇസ്ലാമിക റിലീഫ് അയര്‍ലന്‍ഡ്), ഷെല്‍സി ജിന്‍സണ്‍ (മഹിളാ കോണ്‍ഗ്രസ് അയര്‍ലന്‍ഡ്), സിറാജുദ്ധീന്‍ ചേലേമ്പ്ര,ഷൗക്കത്ത് നിലംമ്പൂര്‍, അന്‍വര്‍ ലിമെറിക്ക്, റസ്സല്‍ കോര്‍ക്, റംഷീല്‍ പാറക്കല്‍, ഫാത്തിമ സന, ചാള്‍സ് ഷാങ്കില്‍ എന്നിവര്‍ സംസാരിച്ചു. ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അര്‍ഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെര്‍ പാനൂര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ഫവാസ് മാടശ്ശേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫുആദ് സനീന്‍, ട്രഷറര്‍ അര്‍ഷാദ് ടി കെ,
വൈസ് പ്രെസിഡന്റുമാര്‍, സഫ്‌നാഥ് യൂസുഫ്, റസ്സല്‍ കോര്‍ക്ക്
ജോയിന്റ് സെക്രട്ടറിമാര്‍
ഫാസ്ജ്ജര്‍ പാനൂര്‍, ഹാഫിസുല്‍ അസദ്, സല്‍മാനുല്‍ ഫാരിസി, സബീല്‍ ഷാഹിന്‍
വെല്‍ഫെയര്‍ വിങ് കോ ഓര്‍ഡിനേറ്റര്‍സ്
അബ്ദുല്‍ അഹദ് സിദീഖ്, അബ്ദുല്‍ മുഹൈമിന്
സ്റ്റുഡന്റ് ഹെല്പ്
ഷാഹിദ് അഫ്രീദി, റഷാദ്
എക്‌സിക്യൂട്ടീവ് മെംബേര്‍സ്
ഷൗക്കത്ത് അലി നിലമ്പൂര്‍, മുഹമ്മദ് ജെസ്സല്‍, സജിന്‍ അബ്ദുള്‍കാദര്‍, മുഹമ്മദ് അന്‍സാരി, അന്‍സില്‍ റഹ്മാന്‍, അഫ്‌സല്‍ മൊയ്ദീന്‍, ഹാഫിസ് പൂഴികുന്നത്, അബ്ദുറഹിമാന്‍ പട്ടാമ്പി, അന്‍വര്‍ ലിമെറിക്ക്, ഷാഹിദീന്‍ ബിന്‍ ശുകൂര്‍
kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക നല്‍കിയത്.
ജൂണ്‍ 19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
india
ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
kerala
നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷ: ആര്യാടന്‍ ഷൗക്കത്ത്

തൃശൂര്‍: എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന്‍ ഷൗക്കത്ത് തുടര്‍ന്നു.
‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
-
kerala18 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF17 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും
-
News3 days ago
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
-
india3 days ago
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം