Connect with us

News

സഞ്ജു ധോണിക്കെതിരെ ഇന്നിറങ്ങും

മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്.

Published

on

ജയ്പ്പൂര്‍: ഒന്നാം സ്ഥാനത്തായിരുന്നു രണ്ട് നാള്‍ മുമ്പ് വരെ രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ സജ്ഞുവും കൂട്ടരും സമ്പാദിച്ചിരിക്കുന്നത് എട്ട് പോയിന്റ്. ഇന്ന് എട്ടാമത് മല്‍സരം. സ്വന്തം വേദിയില്‍ പ്രതിയോഗികള്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയിക്കാനും അത് പോലെ സുന്ദരമായി തോല്‍ക്കാനുമറിയുന്നവരായിരിക്കുന്നു രാജസ്ഥാന്‍. പേര് കേട്ട ബാറ്റര്‍മാരുണ്ട്. പക്ഷേ ആരും വിശ്വസ്തരല്ല. ജോസ് ബട്ലര്‍, യശ്സവി ജയ്സ്വാള്‍, സജ്ഞു സംസണ്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരെല്ലാം കുട്ടി ക്രിക്കറ്റിലെ അതിഗംഭീര പ്രഹരക്കാരാണ്. പക്ഷേ എല്ലാവരും എല്ലായ്പ്പോഴും തിളങ്ങുന്നില്ല. ഇത് തന്നെയാണ് രാജസ്ഥാന്റെ പ്രശ്നം.

അതേ സമയം മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്. അജിങ്ക്യ രഹാനേ വരെ മിന്നി കളിക്കുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. ഏഴ് മല്‍സരങ്ങളില്‍ അഞ്ചില്‍ ജയിച്ച സി.എസ്.കെ രണ്ട് കളികളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ബാറ്റിംഗില്‍ ഡിവോണ്‍ കോണ്‍വേ, റിഥുരാജ് ഗെയിക്വാദ് എന്നിവര്‍ നല്‍കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ അമ്പാട്ട് റായിഡു, ശിവം ദുബേ, രഹാനേ, ധോണി തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും രവിചന്ദ്രന്‍ അശ്വിനും യൂസവേന്ദ്ര ചാഹലുമെല്ലാമുള്ളപ്പോഴും പ്രതിയോഗികള്‍ ധാരാളം റണ്‍സ് നേടുന്നു. ബട്ലര്‍ മങ്ങിയാല്‍ രാജസ്ഥാന്‍ വിയര്‍ക്കുന്നതാണ് കണ്ട് വരുന്ന കാഴ്ച്ചകള്‍. അവസാന മല്‍സരത്തില്‍ ഇംഗ്ലീഷ് നായകന്‍ പൂജ്യനായപ്പോള്‍ സ്‌ക്കോറിംഗിനെ അത് ബാധിച്ചു. ജയ്സ്വാള്‍ ആക്രമിക്കും. പക്ഷേ എപ്പോള്‍ പുറത്താവുമെന്നത് പ്രവചിക്കാനാവാത്ത അവസ്ഥ. സഞ്ജുവിന്റെ വലിയ പ്രശ്നം അസ്ഥിരതയാണ്. വേണ്ടാതെ പുറത്താവും. ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം കിട്ടിയിട്ടും പതിവ് പോലെ അദ്ദേഹം വിമര്‍ശകരോട് ചീത്തവാക്കുകള്‍ ചോദിച്ചു വാങ്ങുന്നു. നിലയുറപ്പിക്കേണ്ട ഘട്ടത്തില്‍ പോലും അലക്ഷ്യ ഷോട്ടുകളില്‍ പുറത്താവും. സീസണിലെ ആദ്യ മല്‍സരങ്ങളില്‍ വിശ്വാസ്യത കാത്ത ബാറ്ററായിരുന്നു ഹെത്തിമര്‍.

അവസാന രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹവും പരാജയം. ഒമ്പതാമനായ ജെയ്സണ്‍ ഹോള്‍ഡര്‍ പോലും നന്നായി ബാറ്റ് ചെയ്യുമ്പോള്‍ വിന്‍ഡീസുകാരന് ഇത് വരെ കാര്യമായ ബാറ്റിംഗ് അവസരം ലഭിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ അവസാന ഓവറില്‍ കൂറ്റന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടത്തിലും ടീം അവസരം നല്‍കിയത് സമ്പൂര്‍ണ നിരാശ എപ്പോഴും സമ്മാനിക്കുന്ന റിയാന്‍ പരാഗിനാണ്. ഹോള്‍ഡറെ പോലെയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. സഞ്ജുവിന്റെ ടീം സെലക്ഷന്‍ തന്നെ പലപ്പോഴും അവതാളത്തിലാവുന്നു. ഇവിടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി കൈയ്യടി നേടുന്നത്. അദ്ദേഹം സ്വയം താഴോട്ട് പോയി എല്ലാവര്‍ക്കും അവസരം നല്‍കുന്നു. വൈകീട്ട് 7-30 നാണ് കളി. ഇന്നും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം തന്നെ വെല്ലുവിളിയാവും.

 

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പണമിടപാട്: മൂന്നംഗ സമിതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

Published

on

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

മാര്‍ച്ച് 14-നും 15-നും ഇടയ്ക്ക് രാത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മ വിവാദത്തില്‍ പെട്ടിരുന്നു.

ജസ്റ്റിസ് ഷീല്‍ നാഗു, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, 20 ന് സിറ്റിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റണമെന്ന് മാര്‍ച്ച് 20ന് എസ്സി കൊളീജിയം നിര്‍ദ്ദേശിച്ചു. പണം കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോലെ, ആരോപണവിധേയമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആരംഭിച്ച ‘കൈമാറ്റത്തിനുള്ള നിര്‍ദ്ദേശം… സ്വതന്ത്രവും ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമാണ്’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 22ന് ചീഫ് ജസ്റ്റിസ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. അതേ ദിവസം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെഐ ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീം കോടതി പരസ്യമാക്കി.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനിടെ, തീപിടിത്തത്തിന് പിറ്റേന്ന് രാവിലെ സംഭവസ്ഥലത്ത് നിന്ന് പണം നീക്കം ചെയ്തതും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

india

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Published

on

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരം നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

Continue Reading

Trending