News
ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: ആവേശത്തിന്റെ ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് വാംഖഡെയില്‍ തുടക്കം. പത്ത് ടീമുകള്‍, പുത്തന്‍ താരങ്ങള്‍, കാണികളുടെ ഗ്യാലറി ആവേശം….. ഇന്ന് രാത്രി ഏഴര മുതല്‍ രണ്ട് മാസക്കാലം ക്രിക്കറ്റ് ഉല്‍സവത്തിന് തിരി തെളിയുമ്പോള്‍ പല ടീമുകളിലും പുതിയ നായകരും താരങ്ങളുമാണ്.
യു.എ.ഇയില്‍ നിന്നും ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോള്‍ പവര്‍ പ്ലേ ഘട്ടത്തില്‍ ഫാസറ്റ് ബൗളര്‍മാരും അവസാനത്തില്‍ മഞ്ഞ് വീഴ്ച്ച ഉപയോഗപ്പെടുത്തി സ്പിന്നര്‍മാരും അരങ്ങ് തകര്‍ക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ തന്നെ ഇന്ന് വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ വലിയ സ്‌ക്കോര്‍ പ്രതീക്ഷിക്കാനാവില്ല.
ഐ.പി.എല്‍ നിയമങ്ങളിലും മാറ്റമുണ്ട്. ക്യാച്ച്് എടുക്കുന്ന വേളയില്‍ ബാറ്റര്‍മാര്‍ ക്രോസ് ചെയ്താലും പുതിയ ബാറ്റര്‍ക്ക് സ്‌ട്രൈക്ക് എടുക്കാവുന്ന പുതിയ നിയമം മല്‍സര ഫലത്തില്‍ പ്രതിഫലിച്ചേക്കാം. പഴയ നിയമ പ്രകാരം ബാറ്റര്‍ ക്രോസ് ചെയ്താല്‍ പുതിയ ബാറ്റര്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലാണ് എത്താറ്.
നായക പട്ടത്തിലും മാറ്റമുണ്ട്. ചെന്നൈ മല്‍സരിക്കുമ്പോഴെല്ലാം ടോസ് ഇടാന്‍ വരാറ് മഹേന്ദ്രസിംഗ് ധോണിയാണെങ്കില്‍ ഇന്ന് രവിന്ദു ജേഡജയുടെ ഊഴമായിരിക്കും വാംഖഡെയില്‍. കൊല്‍ത്തയുടെ അമരക്കാരനായി ഇയാന്‍ മോര്‍ഗനല്ല- ശ്രേയാംസ് അയ്യരാണ്. ജദ്ദുവിലെ നായകന് ഇന്ന് പ്രശ്‌നങ്ങളുണ്ട്. ആദ്യ ഇലവനില്‍ സ്ഥിരമായി കളിച്ചിരുന്ന രണ്ട് പേര്‍ ഇന്നില്ല. ദിപക് ചാഹറിന് പരുക്കാണ്. മോയിന്‍ അലി ക്വാറന്റൈനിലാണ്. സ്ഥിരം ഓപ്പണര്‍ ഫാഫ് ഡുപ്ലസിയാവട്ടെ ബാംഗ്ലൂര്‍ നായകനായി പോയിരിക്കുന്നു. അയ്യര്‍ക്കും പ്രശ്‌നങ്ങളുണ്ട്. അലക്‌സ് ഹെയില്‍സ് ഇല്ല, അരോണ്‍ ഫിഞ്ചിന്റെ അഭാവവുമുണ്ട്. ടീം സൗത്തിക്ക് പകരം ലങ്കയുടെ ചാമിക കരുണരത്‌നെ വരും. ചെന്നൈ സംഘത്തില്‍ മോയിന് പകരം കിവി ബാറ്റര്‍ ഡിവോണ്‍ കോണ്‍വേ വരും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിഥുരാജ് ഗെയിക്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ഡിവോണ്‍ കോണ്‍വേ, അമ്പാട്ട് റായിഡു, രവിന്ദു ജഡേജ, ശിവം ദുബേ, എം.എസ് ധോണി, ഡ്വിന്‍ ബ്രാവോ, രാജ്‌വര്‍ധന്‍ ഹംഗാര്‍ക്കര്‍, ക്രിസ് ജോര്‍ദ്ദാന്‍,ആദം മില്‍നേ
കൊല്‍ക്കത്ത: വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനേ, ശ്രേയാംസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രെ റസല്‍, സുനില്‍ നരേന്‍, ചാമിക കരുണരത്‌നേ, ശിവം ദുബേ, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്
gulf
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
kerala
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.
kerala
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
india2 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും