Connect with us

News

ഐ.പി.എല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും

മല്‍സരം 7-30 മുതല്‍.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റമിത്രങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനായി ഒരുമിച്ച് കളിച്ചവര്‍. ദേശീയ ടീമിലും ഒപ്പം നീങ്ങിയവര്‍. പക്ഷേ ഇന്ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇവര്‍ ചിരിക്കുക ടോസ് വേളയില്‍ മാത്രമായിരിക്കും. കളി ആരംഭിച്ചാല്‍ വിജയത്തിനായി അന്ത്യം വരെ പോരാടുന്നവരായി മാറാന്‍ ഒരു കാരണം മാത്രം-ഇന്ന് തോറ്റാല്‍ പടിക്ക് പുറത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം എലിമിനേറ്റര്‍ ഇന്നാണ്.

ഞായറാഴ്ച്ച ഇതേ വേദിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ പങ്കെടുക്കുക ഇന്നത്തെ വിജയികളാവും. പോയ സീസണില്‍ കരീടം സ്വന്തമാക്കിയവരാണ് ഗുജറാത്ത്. ഈ സീസണിലും കരുത്തോടെ കളിച്ചവര്‍. പത്ത് ടീമുകള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയവര്‍. പക്ഷേ ആദ്യ ക്വാളിഫയറിലെ തോല്‍വിയോടെ ഇന്ന് ജിവന്മരണ മൈതാനത്താണ് ഹാര്‍ദിക്കിന്റെ സംഘം. മികച്ച താരങ്ങളുടെ സാന്നിദ്ധ്യത്തിലും ചെപ്പോക്കില്‍ എന്താണ് ടീമിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കാര്‍ വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നില്ല.

പക്ഷേ ആ സ്‌ക്കേര്‍ പിന്തുതരന്‍ കഴിയാതെ ഹാര്‍ദിക്കും സംഘവും പതറിയതാണ് ഇന്ന് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയവരാണ് രോഹിത് സംഘം. പക്ഷേ അനുയോജ്യ സമയത്ത് അവസരോചിതമായി അവര്‍ കരുത്തരായി മാറുന്നു. രോഹിത് ഇത് വരെ സ്വതസിദ്ധമായ സിക്‌സറുകളിലേക്ക് വന്നിട്ടില്ല. പക്ഷേ കാമറുണ്‍ വൈറ്റ് തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കരുത്ത് പ്രകടിപ്പിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ഓസ്‌ട്രേലിയക്കാരന്റെ മികവാണ് ലക്‌നൗക്കെതിരെ മുംബൈക്ക് കരുത്തായത്. ബാറ്റിംഗില്‍ ഇഷാന്‍ കിഷനും സുര്യകുമാര്‍ യാദവും ഫോമിലാണ്. പക്ഷേ ഹാര്‍ദിക് സംഘത്തിലും കരുത്തരായ ബാറ്റര്‍മാരുണ്ട്. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഗംഭീരമായി കളിക്കുമ്പോള്‍ സ്വന്തം വേദിയില്‍ കളിക്കാനിറങ്ങുന്നു എന്ന ആനുകുല്യവും അവര്‍ക്കുണ്ട്. ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദും ഗുജറാത്തിന് കരുത്താവുമ്പോള്‍ അഞ്ച് റണ്‍ മാത്രം നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി മിന്നിയ ആകാശ് മധ്‌വാല്‍ എന്ന യുവ സീമര്‍ മുംബൈയുടെ പ്രതീക്ഷയാണ്. ജോഫ്രെ ആര്‍ച്ചറെ പോലുള്ളവര്‍ ടീം വിട്ടതിനെ തുടര്‍ന്ന് മികച്ച ബൗളറുടെ അഭാവം മുംബൈയെ അലട്ടിയിരുന്നു. മല്‍സരം 7-30 മുതല്‍.

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

Trending