Cricket
കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; കൊല്‍ക്കത്തയെ ഇനി മോര്ഗന് നയിക്കും
നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു
അബുദാബി: ഐപിഎല്‍ 13ാം സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇംഗ്ലണ്ട് താരം ഓയിന്‍ മോര്ഗന് നയിക്കും. നിലവിലെ ക്യാപ്റ്റനായ ദിനേശ് കാര്‍ത്തിക് തല്‍സ്ഥാനത്തുനിന്ന് മാറിനില്ക്കാന് തീരുമാനിച്ചു. തനിക്ക് പകരം ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മാനേജ്മെന്റിനെ കാര്‍ത്തിക് അഭ്യര്‍ത്ഥിച്ചിരുന്നു.
നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കാര്‍ത്തിക് ടീമില്‍ തുടരും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനുവേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താന്‍ ക്യാപ്റ്റന്‍സി ഒഴിയാന്‍ ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്മെന്റിന് നല്കിയ കത്തില്‍ കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.
കാര്‍ത്തിക്കിന്റെ തീരുമാനത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്റ് ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലും കാര്യങ്ങള്‍ കാര്‍ത്തിക്കിന്റെ തീരുമാനത്തിനു വിട്ടുനല്‍കുകയാണെന്ന് ടീം സിഇഒ പറഞ്ഞു.
2019 ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോള്‍ ടീം നായകന് മോര്ഗന് ആയിരുന്നു. ഐപിഎല്‍ ലേലത്തില്‍ 5.25 കോടി ചെലവഴിച്ചാണ് 2019 ല്‍ മോഗനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. മോര്ഗന് ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ 175 റണ്‍സ് നേടിയിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ കാര്‍ത്തിക് നടത്തിയ പരീക്ഷണങ്ങള്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഏഴ് കളികളില്‍ നാലെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്തയ്ക്ക് എട്ട് പോയിന്റുണ്ട്.
Cricket
51 കോടി! ലോകകിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സമ്മാനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഫലങ്ങളിലൊന്നാണ്.
വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നിമിഷം ആഘോഷിക്കുന്ന ഒരു മഹത്തായ ചടങ്ങില്‍, നവി മുംബൈയില്‍ ഞായറാഴ്ച നടന്ന ഐസിസി വനിതാ ലോകകപ്പ് 2025 വിജയിച്ച ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ് ഭേദിച്ച 51 കോടി രൂപ ക്യാഷ് പാരിതോഷികം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സമ്മാനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഫലങ്ങളിലൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്ന ഒരു നിമിഷമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
വനിതാ ക്രിക്കറ്റിന് ജയ് ഷാ എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് ബിസിസിഐ സെക്രട്ടറി സൈകിയ വിശദീകരിക്കുന്നു.
”1983-ല്‍, ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ചുകൊണ്ട് കപില്‍ ദേവ് ക്രിക്കറ്റില്‍ ഒരു പുതിയ യുഗവും പ്രോത്സാഹനവും കൊണ്ടുവന്നു. ഇന്നത്തെ സ്ത്രീകള്‍ അതേ ആവേശവും പ്രോത്സാഹനവും കൊണ്ടുവന്നു. ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ട്രോഫി നേടിയത് മാത്രമല്ല; എല്ലാ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കി,” സൈകിയ പറഞ്ഞു. ഈ വിജയം ”അടുത്ത തലമുറയിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക്” പ്രചോദനമാകുമെന്നും കായികരംഗത്തിന് ഒരു മഹത്തായ ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിലെ ലിംഗസമത്വത്തിനായുള്ള തുടര്‍ച്ചയായ മുന്നേറ്റത്തിന് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായെ സൈകിയ പ്രശംസിച്ചു.
‘ബിസിസിഐയുടെ ചുമതല ഏറ്റെടുത്തതിനുശേഷം, ജയ് ഷാ വനിതാ ക്രിക്കറ്റില്‍ നിരവധി പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ശമ്പള തുല്യതയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ മാസം, ഐസിസി ചെയര്മാന് ജയ് ഷാ വനിതാ സമ്മാനത്തുക 300 ശതമാനം വര്‍ദ്ധിപ്പിച്ചു – 2.88 മില്യണ്‍ ഡോളറില്‍ നിന്ന് 14 മില്യണ്‍ ഡോളറായി.
ഈ നടപടികള്‍ വനിതാ ക്രിക്കറ്റിനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ബിസിസിഐ മുഴുവന്‍ ടീമംഗങ്ങള്‍ക്കും – കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് 51 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു,’ അദ്ദേഹം പറഞ്ഞു.
ബിസിസിഐയുടെ പ്രതിഫലത്തിന് പുറമേ, ഇന്ത്യന്‍ ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) നിന്ന് 4.48 മില്യണ്‍ യുഎസ് ഡോളര്‍ (39.78 കോടി രൂപ) ലഭിക്കും – ഇത് കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്. 13.88 മില്യണ്‍ യുഎസ് ഡോളര്‍ (123 കോടി രൂപ) എന്ന ആകെ ടൂര്‍ണമെന്റ് ഫണ്ട് 2022 ലെ പതിപ്പിനെ അപേക്ഷിച്ച് 297 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്, ഇത് വനിതാ ക്രിക്കറ്റിന്റെ ദ്രുതഗതിയിലുള്ള ആഗോള ഉയര്‍ച്ചയെ അടിവരയിടുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചരിത്ര വിജയത്തില്‍ ഹര്‍മന്‍പ്രീത് കൗറും അവരുടെ നിര്‍ഭയ സംഘവും ആനന്ദിക്കുമ്പോള്‍, ഐസിസിയില്‍ നിന്നും ബിസിസിഐയില്‍ നിന്നുമുള്ള ഇരട്ട നേട്ടങ്ങള്‍ ഒരു രാജ്യത്തെ പ്രചോദിപ്പിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പുനര്‍നിര്‍വചിക്കുകയും ചെയ്ത ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഉചിതമായ അംഗീകാരമായി മാറി.
Cricket
ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; സഞ്ജു സാംസണ് രണ്ട് റണ്‍സിന് പുറത്ത്
മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
മെല്‍ബണ്‍: മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയിലായി. സ്കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഹെയ്സല്‍വുഡിന്റെ ബോളില്‍ ഓസീസ് ക്യാപ്റ്റന്‍ കൈയ്യില്‍ ക്യാച്ച് നല്കി പുറത്തായി. പത്ത് ബോളില്‍ നിന്ന് അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. വണ്‍ഡൗണ്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ മലയാളി താരമായ സഞ്ജു സാംസണ് ക്രീസിലെത്തിയതും പോയതും അതിവേഗം. നാല് ബോളില്‍ രണ്ട് റണ്‍സെടുത്ത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി. എല്ലിസിനാണ് വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്യും നിരാശപ്പെടുത്തി. സ്കോര്‍ 32 ല്‍ എത്തുമ്പോള്‍ ഹെയ്സല്‍വുഡിന്റെ ബോളില്‍ വിക്കറ്റിന് പിന്നില്‍ ഇംഗ്ലിസിന് ക്യാച്ച് നല്കി മടങ്ങി. നാല് ബോളില്‍ വെറും ഒരു റണ്‍സായിരുന്നു അദ്ദേഹം എടുത്തത്. നാലാമനായെത്തിയ ടി20 സ്പെഷ്യലിസ്റ്റ് തിലക് വര്‍മ്മ അക്കൗണ്ട് തുറക്കാനും മുന്‍പ് കീപ്പര്‍ ക്യാച്ചിലൂടെ ഹെയ്സല്‍വുഡിനുമുന്നില്‍ വീണു. അഞ്ചാമനായെത്തിയ അക്സര്‍ പട്ടേലും അഭിഷേകും സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും റണ്‍സ് കിട്ടാതിരുന്നതിനാല്‍ റണ്ണൗട്ട് ആയി അദ്ദേഹം പുറത്തായി. പന്ത്രണ്ട് ബോളില്‍ ഏഴ് റണ്‍സായിരുന്നു അദ്ദേഹം നേടിയത്. എട്ടാം ഓവറില്‍ ഇന്ത്യയുടെ നില അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായി. 33 റണ്‍സുമായി അഭിഷേക് ശര്‍മയും ഹര്‍ഷിത് റാണയും ക്രീസിലുണ്ട്.
Cricket
‘ആഞ്ഞടിച്ച് രോഹിതും കോഹ്ലിയും’; ഓസീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് ജയം
105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം. മുന്‍ നായകന്മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറിയും കോഹ്ലി അര്‍ധ സെഞ്ച്വറിയും നേടി. 105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.
രോഹിത് 121 റണ്‍സും കോഹ് ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മത്സരത്തിന്റെ 11ാം ഓവറില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്‍ ഒതുക്കിയത്.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala1 day agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala12 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
GULF3 days agoതിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം
-
News3 days agoഐസിസി വനിതാ ലോകകപ്പ്: റണ്‍സിന്റെ രാജ്ഞിയായി ലോറ വോള്‍വാര്‍ഡ്
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം

