Connect with us

Culture

ഒടുവില്‍ ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കി; ഉനദ്ഘട്ട് മൂല്ല്യമേറിയ രണ്ടാമത്തെ താരം

Published

on

 ബെഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിലെ രണ്ടാം ദിവസം വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ 2 കോടിക്ക് ബഞ്ചാബ് കിംങ്‌സ് എലവന്‍ സ്വന്തമാക്കി. ആദ്യ ദിവസത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന ഗെയ്‌ലിനായി രണ്ടാം ദിവസവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗെയ്‌ലിനെ സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്‌റ്റോക്കിന്റെ റെ്‌ക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും 11.5 കോടി രൂപ ഉനദ്ഘട്ടിന് ലഭിച്ചു. രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ പൊന്നും വിലകൊടുത്ത് സ്വന്തമാക്കിയത്.

പതിനൊന്നാം സീസണു മുന്നോടിയായുള്ള ഐപിഎല്‍ താരലേലത്തിന് സമാപനം. ആദ്യ ദിനത്തിലെ താരലേലത്തില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്‌റ്റോക്‌സാണ് ലേലം അവസാനിക്കുമ്പോഴും ഏറ്റവും കൂടുതല്‍ പണം വാരിയ താരം.

അതേ സമയം മലയാളി താരങ്ങളില്‍ ഒന്നാമന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ സഞ്ജു സാംസണായിരുന്നു. തന്റെ പഴയ ക്ലബായ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ സഞ്ജുവെത്തിഎട്ട് കോടിക്ക്. പക്ഷേ അദ്ദേഹത്തിന്റെ നിരാശ പഴയ പലരും റോയല്‍സ് സംഘത്തില്‍ ഇല്ല എന്നുള്ളതാണ്. രാഹുല്‍ ദ്രാവിഡിന് കീഴിലായിരുന്നു സഞ്ജു ഇത് വരെ റോയല്‍സില്‍ കളിച്ചിരുന്നത്. ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തിന്റെ പരിശീലകനായതിനാല്‍ അദ്ദേഹത്തിന് ഐ.പി.എല്‍ കരാര്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. രാഹുലിന്റെ അസാന്നിദ്ധ്യം വേദനാജനകമാണെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അംഗത്വം ലഭിച്ച കൊച്ചിക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ 95 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. മലയാളിയായ കരുണ്‍ നായരെ 5.6 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി

ന്യൂസിലാന്‍ഡില്‍ നടക്കുന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിലെ കുട്ടി താരങ്ങള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു ഇന്നലെ. കമലേഷ് നഗര്‍ക്കോട്ടി എന്ന അതിവേഗ സീമര്‍ക്കായിരുന്നു വന്‍വില. 3.2 കോടിക്ക് കൊല്‍ക്കത്തയാണ് നാഗര്‍ക്കോട്ടിയെ വാങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെയും കൊല്‍ക്കത്ത വാങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ പ്രിഥി ഷായെ 1.2 കോടിക്ക് ഡല്‍ഹിയാണ് വാങ്ങിയത്.

കുല്‍ദിപ് യാദവിനെ (5.8 കോടി) കൊല്‍ക്കത്തയും യുസവേന്ദ്ര ചാഹലിനെ (6 കോടി) ബംഗളൂരുവും അമിത് മിശ്രയെ (4 കോടി) ഡല്‍ഹിയും റാഷിദ് ഖാനെ (9 കോടി) ഹൈദരാബാദും ഇമ്രാന്‍ താഹിറിനെ (1 കോടി) ചെന്നൈയും മുഹമ്മദ് ഷമിയെ (3 കോടി) ഡല്‍ഹിയും റോബിന്‍ ഉത്തപ്പയെ (6.4 കോടി) കൊല്‍ക്കത്തയും യൂസഫ് പത്താനെയും (1.9 കോടി) ശിഖര്‍ ധവാനെയും (5.2 കോടി), ഹൈദരാബാദും കിരണ്‍ പൊള്ളാര്‍ഡിനെ (5.4 കോടി) മുംബൈ ഇന്ത്യന്‍സും ഹര്‍ഭജന്‍സിംഗിനെ (2 കോടി) ചെന്നൈയും സ്വന്തമാക്കി.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending