Connect with us

Video Stories

വര്‍ഗീയത തടയുന്നതിന് തടസ്സം ജാതീയത: ലിംബോളെ

Published

on

 

കെ.പി ജലീല്‍
പാലക്കാട്

രാജ്യം നേരിടുന്ന അതിഭീകരമായ വര്‍ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്‍ക്ക് സാമൂഹികനീതി കൈവരുത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്‍മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ജാതീയതയെ നേരിടാന്‍ കഴിയാത്തത്.
= ജാതീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ പെട്ടെന്നൊന്നും കഴിയില്ല. ഇന്ത്യയുടെ സാമൂഹികശരീരത്തില്‍ ആഴത്തില്‍ വേരിറങ്ങിയിട്ടുള്ള ഒന്നാണ് ജാതിവ്യവസ്ഥ. അതിന്റെ ചില അനാചാരങ്ങളൊക്കെ ഇല്ലാതാക്കാന്‍ നമുക്കായിട്ടില്ലെന്ന് പറഞ്ഞുകൂടാ. പണ്ടത്തെ പോലുള്ള തൊട്ടുകൂടായ്മ ഇന്ന് കാണാനില്ല. എങ്കിലും ദാരിദ്ര്യത്തിന് പ്രധാന കാരണം ജാതിവ്യവസ്ഥ തന്നെ.
? ജാതീയത നീക്കാനുള്ള തടസ്സമെന്തായിരിക്കാം.
= ഭയം തന്നെയാണ് പ്രധാനം. മറ്റുള്ളവരുടെ അധികാരം തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതിനെ നിസ്സഹായമായി നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ് ദലിതര്‍ക്കുള്ളത്. മറിച്ച് അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കേണ്ട ഗതികേടും സംഭവിക്കുന്നു.
? ഇന്ത്യയിലെ മുസ്്‌ലിംകളും സമാനമായ സ്ഥിതിവിശേഷം അനുഭവിക്കുകയാണല്ലോ.
= അതെ. അതിനുകാരണവും ഉന്നതകുലജാതര്‍ക്ക് അവരുടെ സമ്പത്ത് വീതിച്ചുകൊടുക്കുന്നതിലുള്ള വിഷമം കൊണ്ടാണ്. മുസ്്‌ലിംകള്‍ സംഘപരിവാറുകാര്‍ പറയുന്നതുപോലെ എവിടെനിന്നും ഇന്ത്യയിലേക്ക് കുടിയേറി വന്നവരല്ല. അവര്‍ ഇവിടെതന്നെയുള്ള മുന്‍തലമുറകളില്‍ നിന്ന് മതം മാറിയവരാണ്. ഈ ജാതിസമ്പ്രദായം തന്നെയായിരുന്നു ആ മതം മാറ്റത്തിന് കാരണം.
? മുസ്്‌ലിംകളും ദലിതുകളും ഒരുമിച്ചൊരു മുന്നേറ്റം വര്‍ഗീയതക്കെതിരെ സാധ്യമാണോ.
= അതിനും സമയമെടുക്കും. ഇന്നും ദലിതുകള്‍ പലരും മുസ്്‌ലിംകളെ ഭയപ്പെടുന്നുണ്ട്. അടുക്കാനുള്ള ഒരു വിമ്മിട്ടം എവിടെയും കാണാം. പക്ഷേ അത് പെട്ടെന്ന് സാധ്യമാകില്ല. ഇരുവരുടെയും വേദന ഒന്നുതന്നെയാണ്.
? അംബേദ്കറെപോലുള്ളവര്‍ നടത്തിയ പോരാട്ടം ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിലാണ് ദലിതരെ ഒരു പരിധിവരെ എത്തിച്ചത്.
= ബുദ്ധനെ അതുകൊണ്ടുതന്നെ അവര്‍ തൊട്ടുകൂടാത്തവനാക്കി. (ചിരിക്കുന്നു. )സത്യത്തില്‍ ബുദ്ധന്‍ ക്ഷത്രിയജാതിയില്‍പെട്ടവനായിരുന്നു.
? ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍..
= ജിഗ്നേഷ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതിയ തലമുറയോട് ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് വിലപ്പോവില്ല. അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. രാമനും ഖില്‍ജിയുമൊന്നും അവര്‍ക്ക് വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷം യുവാക്കളാണ്. അവര്‍ക്ക് തൊഴില്‍ നല്‍കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.
1984ല്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള അക്കര്‍മഷിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമടക്കമുള്ള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദലിത്‌സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രം എന്ന നിരൂപണഗ്രന്ഥമടക്കം ഏതാനും ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പാലക്കാട് സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ലിംബോളെ. കൊല്ലപ്പെട്ട മറാത്തി എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്രധാബോല്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന:പൂര്‍വം അദ്ദേഹം ഒഴിഞ്ഞുമാറി.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending