Connect with us

kerala

മിശ്രവിവാഹം നടത്തി; തിരുനെല്‍വേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് തകര്‍ത്തു

കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

Published

on

മിശ്രവിവാഹം നടത്തിയതിന് പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് തിരുനെൽവേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പട്ടികജാതി വിഭാഗമായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട തിരുനെൽവേലി പാളയംകോട്ട നമ്പിക്കൈ നഗർ മദൻ (28), മേൽജാതിയായ വെള്ളാളർ സമുദായത്തിലെ പെരുമാൾപുരം മുരുകവേലിന്റെ മകൾ ഉദയ ദാക്ഷായണി(23) എന്നിവരുടെ വിവാഹമാണ് റെഡിയാർപട്ടി റോഡിലെ സി.പി.എം ഓഫിസിൽ നടത്തിയത്. ഇരുവരും കുറെക്കാലമായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും ഒളിച്ചോടി സി.പി.എം ഓഫിസിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരും വെള്ളാള മുന്നേറ്റ കഴകം സംഘടനയിൽപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ മുപ്പതുപേർ പാർട്ടി ഓഫിസിൽ അതിക്രമിച്ചുകയറി അടിച്ചുതകർക്കുകയായിരുന്നു.

അതേസമയം, മിശ്ര വിവാഹങ്ങൾക്കായി സി.പി.എം ഓഫിസുകൾ എപ്പോഴും തുറന്നിടുമെന്ന് പാർട്ടി തിരുനെൽവേലി ജില്ല സെക്രട്ടറി ശ്രീറാം അറിയിച്ചു. മിശ്ര വിവാഹം നടത്തിയതിന് പാർട്ടി ഓഫിസ് അടിച്ചുതകർക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

kerala

‘എമ്പുരാൻ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം’: ടി.വി ഇബ്രാഹിം എംഎൽഎ

Published

on

എമ്പുരാൻ സിനിമയെ പിന്തുണച്ച് കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം. കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം എന്ന വികലനീതി തുറന്നുകാട്ടാൻ എമ്പുരാൻ സിനിമയെ പ്രോത്സാഹിപ്പിക്കുമെന്നും ഇബ്രാഹിം ഫേസ്‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും സഹപ്രവർത്തകരും നിർവ്വഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരമാണെന്നും അത് പ്രേക്ഷക സമൂഹത്തിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷനൽകുന്നതാണെന്നും ഫേസ്‍ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി തുറന്നുകാട്ടാൻ ‘എൽ 2 എമ്പുരാൻ’ സിനിമയെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും.! ഫാസിസ്റ്റ് ഭരണകൂടം അധികാരമാളുന്ന കാലത്ത് സാധ്യമായ പരിമിതമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തി, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയുടെ പിന്നാമ്പുറക്കാഴ്ചകളെ ലോകത്തെങ്ങുമുള്ള സിനിമാസ്വാദർക്ക് സമർപ്പിക്കാനുള്ള ധീരവും സർഗാത്മകവുമായ ചുവടുവെപ്പാണ് എൽ2 എമ്പുരാൻ. ഫാഷിസ്റ്റ് ഭീഷണിക്കെതിരായി രാജ്യത്തെങ്ങും ഉയർന്നു വരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പലതരം ചെറുത്തുനിൽപ്പു സമരരൂപങ്ങളിൽ ഒന്നായി, തങ്ങളുടെ സിനിമയെ മാറ്റിത്തീർത്തുകൊണ്ട് എമ്പുരാന്റെ സംവിധായകനായ പ്രിയപ്പെട്ട നടൻ പ്രിഥ്വിരാജും സഹപ്രവർത്തകരും യഥാർത്ഥത്തിൽ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം തന്നെയാണ്. സിനിമയുടെ ഉള്ളടക്കം എന്നപോലെതന്നെ അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും കൃത്യമായ രാഷ്ട്രീയ സംവാദങ്ങളായി മാറുന്നു. ഒരു സിനിമ അതിന്റെ പ്രേക്ഷക സമൂഹത്തിന് പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷയും സമരോർജ്ജവും പകരുന്ന ധീരമായ ഒരു കലാവിഷ്കാരമായി മാറുന്ന അപൂർവമായ ചരിത്രസന്ദർഭം കുറിച്ചുവെക്കുകയാണ് എൽ2 എമ്പുരാൻ ചെയ്യുന്നത്.

ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിക്കളയുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ബാബ ബജ്റംഗി എന്ന പ്രധാന വില്ലന്റെ പേര്, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, ഗർഭിണിക്കെതിരെ നടന്ന മൃഗീയമായ ആക്രമണം, മുസ്‍ലിംകൾക്ക് അഭയം നൽകിയ നാട്ടുറാണിയെ കൊല്ലുന്നത്, ജാതി അധിക്ഷേപങ്ങൾ തുടങ്ങിയ രംഗങ്ങളആണത്രെ വെട്ടിക്കളയാൻ പോകുന്നത്. ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യും. ചുരുക്കത്തിൽ, വലതുപക്ഷ വർഗീയവാദികളെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും. ‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ, സിനിമക്കുണ്ടായ പരിണതികൾ ഏറെ സഹായകമായി.

അധികാരത്തിലേറിയതുമുതൽ സ്വന്തം വംശീയ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചരിത്രത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങൾ ബിജെപിയും സംഘപരിവാറും ആരംഭിച്ചിട്ടുണ്ട്. വ്യാജമായ ചരിത്രനിർമ്മിതയും ചരിത്രനിഷേധവും ആസൂത്രിതമായ അട്ടിമറികളും ഫാഷിസ്റ്റ് ഭരണത്തിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. അത്തരം കുത്സിത പദ്ധതികളുടെ ഭാഗമായാണ് വംശീയനുണകളും സാംസ്ക്കാരികഹിംസയും സമാസമം ചേർത്ത ‘കശ്മീർ ഫയൽസ്’, ‘കേരള സ്റ്റോറി’ ‘ഛാവ’ പോലുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടത്. സംഘ്പരിവാർ പണി ശാലകളിൽ രൂപം കൊണ്ട ഹിംസാത്മകമായ ഉപകരണങ്ങളാണ് ആ സിനിമകൾ.

ഫാസിസം കടന്നുവരുന്നതും വിഷം ചീറ്റുന്നതും നൃത്തം ചവിട്ടുന്നതും, വിവരമുണ്ടെന്ന് കരുതുന്നവർതന്നെ കണ്ണുചിമ്മി കണ്ടില്ലെന്ന് നടിച്ചാൽ വിഷപ്പാമ്പുകൾക്ക് ഇതിൽപ്പരം സൗകര്യം വേറെ ലഭിക്കാനില്ല. ഇത്തരം മനോഭാവത്തിനും ചെയ്തികൾക്കുമെതിരെ ജനാധിപത്യമനസ്സുള്ള, മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ച സകലരും ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റ് കർമനിരതരാകേണ്ട ഘട്ടം അതിക്രമിച്ചതായി ഓർമപ്പെടുത്തുന്നു

വർഗീയ ഫാഷിസ്റ്റ് ഖഡ്ഗത്തെ ജനങ്ങൾക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാൻ സഹായിച്ച ഈ കലാസൃഷ്ടിയെ നമ്മൾ, ജനാധിപത്യ വിശ്വാസികൾ ഹൃദയത്തോട് ചേർത്ത് നിർത്തി പിന്തുണക്കും!

Continue Reading

Trending