Football
ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്റര്‍മയാമി; രണ്ട് അസിസ്റ്റുമായി മെസി
ഫക്കുണ്ടോ ഫാരിയസും ജോര്‍ഡി ആല്‍ബയും കാമ്പാനയുമായിരുന്നു ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്

മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്‍ര്‍മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ആഞ്ചലസ് എഫ്‌സിയെ ഇന്റര്‍മയാമി തകര്‍ത്ത് വിട്ടത്. ഗോള്‍ നേടാനായില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുകളുമായി കളിയില്‍ തിളങ്ങി. ഫക്കുണ്ടോ ഫാരിയസും ജോര്‍ഡി ആല്‍ബയും കാമ്പാനയുമായിരുന്നു ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്. റയാന്‍ ഹോളിംഗ്‌ഷെഡാണ് ലോസ് ആഞ്ചലസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ ഇന്റര്‍മയാമി ബോക്‌സിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങളുമായി ലോസ് ആഞ്ചലസ് കളം നിറഞ്ഞെങ്കിലും ലക്ഷ്യം കാണാനായില്ല. എട്ടാം മിനിറ്റില്‍ മെസിയും ബുസ്‌ക്വറ്റ്‌സും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനിടെ നഷ്ടപ്പെട്ട പന്ത് ബൗംഗ നേടുകയും മയാമി ബോക്‌സിലേക്ക് പാഞ്ഞടുക്കുകയും ചെയ്‌തെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഇന്‍ര്‍മയായി ഗോളി കാലന്‍ഡര്‍ അടുത്ത കാലത്ത് നടത്തിയ മികച്ച പ്രകടനത്തിലൂടെയായിരുന്നു ബോക്‌സിലേക്ക് പാഞ്ഞടുത്ത പന്തിനെ തട്ടി മാറ്റിയത്.
ലോസ് ആഞ്ചലസ് പ്രതിരോധ താരം മക്കാര്‍ത്തിയെ മറി കടന്നായിരുന്നു 14ാം മിനിറ്റില്‍ ഫാരിയസ് ഗോള്‍ നേടിയത്. ഔട്ടര്‍ ബോക്‌സിനുള്ളില്‍ വഴുതി വീണായിരുന്നു ഫാരിയസ് പന്തിനെ ഫിനിഷിംഗ് ലൈന്‍ കടത്തിയത്. പന്ത് കളയാതെ കളിക്കുന്ന മയാമിയില്‍ നിന്ന് വീണു കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ലോസ് ആഞ്ചലസ് ശ്രമിച്ചെങ്കിലും ഗോളി കാലെന്‍ഡറിന് മുന്നില്‍ കലമുടയ്ക്കുകയായിരുന്നു.
36ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ സമനില പിടിക്കാന്‍ എല്‍എഎഫ്‌സിക്ക് അവസരം ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മധ്യനിര താരം അക്കോസ്റ്റക്ക് പകരക്കാരനായി ടില്‍മാനെ ഇറക്കിയാണ് ലോസ് ആഞ്ചലസ് രണ്ടാം പകുതിയില്‍ കളിച്ചത് . സൂപ്പര്‍താരം മെസിയുടെ അസിസ്റ്റിലാണ് ആല്‍ബ ഇന്റര്‍മയാമിക്കായി രണ്ടാം ഗോള്‍ നേടിയത്.
രണ്ടാം ഗോള്‍ വഴങ്ങിയതിന് പിറകെ 52ാം മിനിറ്റില്‍ മുന്‍നിരയില്‍ നിന്ന് ചില്ലിനിയെ മാറ്റി പ്രതിരോധ നിര ശക്തമാക്കാനാണ് എല്‍.എഫ്.സി മുതിര്‍ന്നത്. 71ാം മിനിറ്റില്‍ വല കുലുക്കാന്‍ മെസി ശ്രമം നടത്തിയെങ്കിലും 4 എല്‍.എഫ്.സി ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ നിന്ന് കിക്കെടുക്കാനായില്ല. ബാക്ക് ഹീല്‍ ചെയ്ത പന്ത് ഫാരിയസിന് കൈമാറി. ലോങ് റേഞ്ചില്‍ നിന്ന് ഫാരിയസ് കിക്കെടുത്തെങ്കിലും പന്ത് ക്രോസ് ബാറിനെ മറികടന്ന് പോയി. 74ാം മിനിറ്റില്‍ ഫാരിയസിന് പകരക്കാരനായി കാമ്പാനയെ ഇന്റര്‍മയാമി കളത്തിലേക്കിറക്കി.
പകരക്കാരനായെത്തിയ കാമ്പാന, 83ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ മയാമിയുടെ മൂന്നാം ഗോള്‍ നേടുകയായിരുന്നു. പ്രതിരോധനിരക്കാരനായ റയാന്‍ ഹോളിംഗ്‌ഷെഡാണ് എല്‍എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ നേടിയ കോര്‍ണറിലൂടെയായിരുന്നു കാലന്‍ഡെറിന്റെ ക്ലീന്‍ഷീറ്റ് റയാന്‍ നഷ്ടപ്പെടുത്തിയത്. ആറ് മിനിറ്റായിരുന്നു കളിയില്‍ അധികസമയം അനുവദിച്ചത്.
Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.
Football
ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.
ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.
2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.
ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി