GULF
യുഎഇയിലെ അഞ്ച് എമിറേറ്റുകളിലെ ഇന്‍ഷുറന്‍സ് പ്രീമയയവും ആനുകൂല്യങ്ങളും
സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ലക്ഷ്യമിട്ട് പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്വര്‍ക്കിലൂടെ ലഭ്യമാണ്.

അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ലക്ഷ്യമിട്ട് പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്വര്‍ക്കിലൂടെ ലഭ്യമാണ്. തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ നല്കുന്ന ആനുകൂല്യമാണ്. മാത്രമല്ല, തങ്ങളുടെ തൊഴിലാളികള്‍ക്കുവേണ്ടി വഹിക്കാവുന്ന ചികിത്സാ ചെലവുകളേക്കാള്‍ ഈ തുക വളരെ കുറവാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടുവര്‍ഷത്തെ കാലാവധിയുണ്ടായിരിക്കും. ഇടയ്ക്ക് വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം തുക തിരികെ ലഭിക്കുന്നതാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹമാണ് ഈടാക്കുക.
ഒരുവയസ്സുമുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിലവിലുള്ള രോഗവിവരങ്ങളെക്കുറിച്ച് പ്രത്യേകം ഫോറത്തില്‍ പൂരിപ്പിച്ചു അനുബന്ധ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം നല്‍കേണ്ടതാണ്. കിടത്തിചികിത്സക്ക് 20 ശതമാനം തുക കോപെയിമെന്റ് നടത്തേണ്ടതാണ്. ഔട്ട്പേഷ്യന്റ്, ഡയഗ്നോസ്റ്റിക് പരിശോധനകള്‍ അല്ലെങ്കില്‍ ആശുപത്രിയിലെ ചെറിയ നടപടിക്രമങ്ങള്‍ ആവശ്യമുള്ള രോഗികള്‍ എന്നിവര്‍ കോ-പേയ്മെന്റ് 25ശതമാനം നല്‍കണം. ഏഴുദിവസത്തിനക മുള്ള രണ്ടാം സന്ദര്‍ശനത്തിന് വീണ്ടും കോ പെയ്മെന്റ് നല്‍കേണ്ടതില്ല. മരുന്നുകള്‍ക്ക് 30 ശതമാനം പണം നല്‍കേണ്ടതാണ്. മരുന്നുകളുടെ വാര്‍ഷിക പരിധി 1500 ദിര്‍ഹമായിരിക്കും.നിലവില്‍ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും 45 ഫാര്‍മസികളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. തൊഴിലാളിയുടെ കുടുംബത്തില്‍നിന്നുള്ള ആശ്രിതരെ ഇന്‍ഷുറന്‍സ് പോളിസിയില്‍ വ്യക്തമാക്കിയിട്ടുള്ള അതേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അധികം പണം നല്കി ചേര്‍ക്കാന്‍ കഴിയുമെന്നതും ആശ്വാസകരമാണ്.
നാളെ മുതല്‍ തൊഴിലുടമകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബൈ കെയര്‍ നെറ്റ്വര്‍ക്ക് വഴിയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് പൂള് വെബ്സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും വഴിയോ പോളിസി എടുക്കാന്‍ കഴിയും.
64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം; പ്രായം ചെന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം
അബുദാബി: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നത് പ്രായം ചെന്ന പ്രവാസികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ അബുദാബിയില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ ഉയര്‍ന്ന പ്രീമിയം നല്കണമെന്നതാണ്വ്യവസ്ഥ. എന്നാല്‍ ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ചു എമിറേറ്റുകളിലുള്ളവര്‍ക്ക് വേണ്ടി ആരംഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 64 വയസ്സുവരെയുള്ളവര്‍ക്ക് വരെ അധികം പണം നല്‍കാതെ ലഭിക്കും.
GULF
യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി
സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു
GULF
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.
14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.
അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്കാന് നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
GULF
ജൂണ്‍ രണ്ടുമുതല്‍ ദുബൈയില്‍ വാഹന പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി
സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

ദുബൈ: ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം ചെയ്യാവുന്നതാണ്. ജൂണ്‍ 2 മുതല്‍ പ്രാബല്യ ത്തില്‍ വരുന്ന ഈ സേവനം എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ വരുന്ന ഉപഭോ ക്താക്കള്‍ 100 ദിര്‍ഹം അധികം നല്കിയാല് മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖുസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സേവനം വിപുലീകരിക്കുന്നത്. സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖുസൈസ്, അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
52ശതമാനം ഉപഭോക്താക്കള്‍ പ്രീ-ബുക്കിംഗ് സംവിധാനവും 26ശതമാനം ഇടപാടുകള്‍ ഓപ്ഷണ ല്‍ വാക്ക്-ഇന്‍ സേവനം വഴിയും പൂര്‍ത്തിയാക്കി, ബാക്കി 22ശതമാനംപേര്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകള്‍ ആവശ്യമില്ലാത്ത മറ്റ് സേവനങ്ങള്‍ക്കായിരുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചയദാര്‍ഢ്യമുള്ളവരുടെ യും മുതിര്‍ന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ ഒഴികെ, സാങ്കേതിക പരിശോധ നാ കേന്ദ്രങ്ങളിലെ എല്ലാ ഉപഭോക്തൃ, വാഹന വിഭാഗങ്ങള്‍ക്കും അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഎ വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ ഖായിസ് അല്‍ ഫാര്‍സി വ്യക്ത മാക്കി.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ