Connect with us

FOREIGN

പണപ്പെരുപ്പം; യു.കെയില്‍ തൊഴിലില്ലായ്്മ നാല് ശതമാനമായി വര്‍ധിച്ചു

2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്.

Published

on

യുകെയില്‍ തൊഴിലില്ലായ്മ നാല് ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2023 മെയ് അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. പണപ്പെരുപ്പം ഉയരുന്നതിനാല്‍ യുകെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഏപ്രില്‍ അവസാനം വരെയുള്ള 3.8 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ പ്രതീക്ഷ.

എന്നാല്‍ നിരക്ക് ഉയര്‍ന്നെങ്കിലും ബ്രിട്ടന്റെ തൊഴില്‍ മേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് ധനമന്ത്രി ജെറമി ഹണ്ട് പറയുന്നു. ബോണസ് ഒഴിച്ചുള്ള ശമ്പളം റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നതായി ഒഎന്‍എസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപത്തെ തടയുകയും ഉപഭോക്തൃ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്ന പണപ്പെരുപ്പം ഇല്ലാതാക്കാതെ സുസ്ഥിരമായ വളര്‍ച്ച ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ ഹണ്ട് പറഞ്ഞു.

യുകെയിലെ വാര്‍ഷിക പണപ്പെരുപ്പം സമീപ മാസങ്ങളില്‍ കുറഞ്ഞെങ്കിലും ഒമ്പത് ശതമാനത്തിനടുത്താണിത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ടാര്‍ഗെറ്റിനെക്കാള്‍ വളരെ മുകളിലാണ്, മാത്രമല്ല ഇത് നിരവധി പലിശ നിരക്ക് വര്‍ദ്ധനകള്‍ക്ക് കാരണമാകുന്നു. യുകെയിലെ പണപ്പെരുപ്പം ഇതിനകം തന്നെ നയരൂപകര്‍ത്താക്കള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിലാണ.് നിലവിലെ സാഹചര്യത്തിലും വരുമാനം വര്‍ദ്ധിക്കുന്നത് തുടരുന്നിടത്തോളം പണപ്പെരുപ്പം കുറയാന്‍ സമയമെടുക്കും,’ എബറിയിലെ മാര്‍ക്കറ്റ് സ്ട്രാറ്റജി തലവന്‍ മാത്യു റയാന്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ ബോണസ് ഉള്‍പ്പെടെയുള്ള ശരാശരി സാധാരണ ശമ്പളം 7.3 ശതമാനം കൂടുതലാണെന്ന് ഒഎന്‍എസ് വെളിപ്പെടുത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും ഹണ്ടും രാജ്യത്തോട് ശമ്പള നിയന്ത്രണം ആവശ്യപ്പെടുമ്പോഴും ആയിരക്കണക്കിന് പൊതുസ്വകാര്യ മേഖലാ തൊഴിലാളികള്‍ പണപ്പെരുപ്പം നിലനിര്‍ത്തുന്ന വേതന വര്‍ദ്ധനവിന് വേണ്ടി സമരം തുടരുകയാണ്.

യുകെയിലെമ്പാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമര രംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനനിരക്കില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ പര്യാപ്തമല്ല എന്ന് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

FOREIGN

കെ.എം.സി.സി ശറഫിയ റയാൻ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

Published

on

കെ.എം.സി.സി ജിദ്ദ ശറഫിയ റയാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

റയാൻ പോളിക്ലിനിക് ഡെപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാൻ സന്ദേശം നൽകി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് തുടങ്ങിയവർ സംസാരിച്ചു.

അബു നിയാസ് ഇന്തോമി, പൂളക്കൽ സമീർ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബു പൂങ്ങോട്, സി.സി റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധുരാജ് കോഴിക്കോട്, സുനൈന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ പാണക്കാട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താർ 14ന്

Published

on

കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും സംഘടിപ്പിക്കുന്നു. മാർച്ച്‌ 14ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.

വൈകീട്ട് അഞ്ച് മുതൽ നടക്കുന്ന ഇഫ്താറിൽ മൂവായിരത്തോളം പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് ശേഷം ഒമ്പതുമണിക്ക് ‘ലഹരിയും ലഹളയും’ എന്ന വിഷയത്തിൽ നൗഷാദ് ബാഖവിയുടെ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് കെ.എം.സി.സി. അറിയിച്ചു.

Continue Reading

Trending