Connect with us

kerala

അട്ടപ്പാടിയില്‍ ശിശുമരണം; മന്ത്രിയുടെ നാടകം ഫലംകണ്ടില്ല, ഈ വര്‍ഷം മാത്രം 15 ഓളം മരണം

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്.

Published

on

മുഹമ്മദലി പാക്കുളം
പാലക്കാട്

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പുതൂര്‍ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി-ഷണ്‍മുഖം ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച മുക്കാലി ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാത്തതാണ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്.

കഴിഞ്ഞവര്‍ഷം മരണനിരക്ക് ഗണ്യമായപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച നോഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസിനെ മന്ത്രി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കൂടുതല്‍ ഫണ്ട് വേണമെന്ന് കത്ത് പുറത്തായതും സര്‍ക്കാരിന്റെ വീഴ്ചയും തുറന്നു പറഞ്ഞതോടെയാണ് ആദിവാസികളുടെ ജനകീയ ഡോക്ടറെ സ്ഥലം മാറ്റിയത്. യോഗമുണ്ടെന്ന് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച്് തിരുവനന്തപുരത്തേക്ക്് വിളിച്ചുവരുത്തി അട്ടപ്പാടിയില്‍ നാടകീയമായി മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ഡോക്ടര്‍ അഴിമതിനടത്തിയെന്നാരോപിച്ച് മന്ത്രി തന്നെ നേരിട്ട് അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയും തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീടത് എല്‍.ഡി.എഫിലെ തന്നെ ഗ്രൂപ്പുവഴക്കിന് കാരണമായി.

ആദിവാസികളുടെ ഉന്നമനത്തിനായി 2016ന് ശേഷം അട്ടപ്പാടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി ചിലവഴിച്ചത് 150 കോടി രൂപയാണ്. ആറുവര്‍ഷത്തിനിടെ മില്ലറ്റു ഗ്രാമം പദ്ധതിയുള്‍പ്പടെ 28 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും പൂര്‍ത്തിയാക്കാനായില്ല. ഇതിന് പുറമെ 2013 ല്‍ ശിശുമരണങ്ങള്‍ പെരുകിയപ്പോള്‍ യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു. വകുപ്പുകളുടെ ഏകോപനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഐ.എ.എസ് റാങ്കുള്ള നോഡല്‍ ഓഫീസറെ മാറ്റി. പദ്ധതികളുടെ പുരോഗതി വിലയിരുന്നതിനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി പിരിച്ചുവിട്ടു.

ഊരുകളിലെ ഗര്‍ഭിണികള്‍ക്ക് മൂന്നുമാസം മുതല്‍ 18 മാസം നല്‍കിയിരുന്ന 2000 രൂപയുടെ ജനനി ജന്മരക്ഷാ പദ്ധതി ഇല്ലാതാക്കി. 194 ഊരുകളിലായി നടപ്പാക്കിയ സാമൂഹ്യ അടുക്കളകള്‍ അടച്ചുപൂട്ടി. അഗളിയിലെ റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനരഹിതമായി. പദ്ധതികളുടെ നടത്തിപ്പ് ആദിവാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പോഷകാഹാരക്കുറവ് പരിഹരിക്കാനായി നടപ്പാക്കിയ മില്ലറ്റു ഗ്രാമം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 2000 ഏക്കര്‍ ഭൂമിയിപ്പോഴും തരിശായി കിടക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം പിടിപ്പുകേടാണിപ്പോള്‍ ശിശുമരണങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂടാതെ ആദിവാസികള്‍ക്കായുള്ള കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയെ സഹായിക്കാനായി രോഗികളെ റഫര്‍ ചെയ്ത് 15ഓളം കോടി രൂപ അതിനായി ചിലവഴിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെ കറന്റ്ബില്ലടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയ സാഹചര്യം വരെയുണ്ടായി. നിലവില്‍ 55 ബെഡുള്ള ആശുപത്രിയില്‍ 100 ആക്കി ഉയര്‍ത്തിയെങ്കിലും അതിനുള്ള ജീവനക്കാരെയും നിയമിച്ചില്ല. ഇക്കാര്യം നിയമസഭയെ ബോധ്യപ്പെടുത്തിയ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുരാവസ്തു തട്ടിപ്പുകേസ്; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം

വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്

Published

on

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ ആണ്. പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Continue Reading

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

Trending