Connect with us

Sports

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

Published

on

 

മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. പക്വതയും അര്‍ഹതയുമില്ലാത്ത, നുണ പറയുന്ന ക്യാപ്ടനാണ് ഹര്‍മന്‍ പ്രീതെന്നും വനിതാ ടീമില്‍ കളിയല്ല രാഷ്ട്രീയമാണുള്ളതെന്നും മിഥാലിയുടെ മാനേജര്‍ അനീഷ ഗുപ്ത ആരോപിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അയര്‍ലാന്റിനും പാകിസ്താനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിഥാലി രാജ് പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരത്തിനു മുമ്പ് അവര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയില്‍ നിന്ന് 112ല്‍ ഓളൗട്ടാവുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കാണുകയും ഫൈനലിലെത്തുകയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈനും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ളവര്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ജയിച്ച ടീമിനെ അതേപടി നിലനിര്‍ത്താനാണ് സെമിയില്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ നിലപാട്. ‘ഞങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് ടീമിനു വേണ്ടിയായിരുന്നു. ചിലപ്പോള്‍ അത് ഫലിക്കും. ചിലപ്പോള്‍ ഫലിക്കില്ല. അതില്‍ ഖേദമില്ല. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.’ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വ്യാജേന ഹര്‍മന്‍ പ്രീത് തനിക്കിഷ്ടപ്പെട്ടവരെ കളിപ്പിക്കുകയാണെന്നും സെമിയില്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിന് ന്യായമില്ലെന്നും അനീഷ ഗുപ്ത പറഞ്ഞു. ‘യുവക്രിക്കറ്റര്‍മാര്‍ക്ക് അവസരം നല്‍കാനായിരുന്നു തീരുമാനമെന്ന പ്രസ്താവനകള്‍ വരുന്നുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ സെമിഫൈനലില്‍ പരിചയ സമ്പന്നയായ സീനിയര്‍ കളിക്കാരിയെ കളിപ്പിക്കാതിരുന്നത് ശരിയായില്ല. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതുമായി അതിന് ബന്ധമൊന്നുമില്ല.’ അനീഷ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ മിഥാലി രാജ് ലോകകപ്പിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ എക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ശരാശരിയുള്ള മിഥാലി 80 ഇന്നിങ്‌സുകളില്‍ നിന്ന് 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യില്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന ആക്ഷേപം മിഥാലിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ടി20 ടീമിന്റെ ക്യാപ്ടനായി നിയമിക്കപ്പെട്ട ഹര്‍മന്‍പ്രീതും മിഥാലിലും തമ്മില്‍ അത്ര രസത്തിലല്ല എന്നു സൂചനയുണ്ട്. ഈ വര്‍ഷം മുംബൈയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവകളിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാപ്ടന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ’30 വാര സര്‍കകിളില്‍ വെറുതെ നില്‍ക്കുന്നവര്‍ക്കു പകരം മൈതാനത്തുടനീളം ഓടാന്‍ കഴിയുന്ന കളിക്കാരെ വേണം’ എന്ന് ഹര്‍മന്‍പ്രീത് മാനേജ്‌മെന്റിനെഴുതിയത് മിഥാലിയെ ഒഴിവാക്കാനുദ്ദേശിച്ചാണെന്ന് പറയപ്പെടുന്നുണ്ട്‌

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending