Connect with us

Video Stories

മുസ്‌ലിംലീഗിന്റെ പ്രസക്തി

Published

on

ഷാജഹാന്‍ മാടമ്പാട്ട്
സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്‌ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ വയനാട് നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ്. യോഗി ആദിത്യനാഥ് മുസ്‌ലിംലീഗിനെ ഒരു ‘വൈറസ്’ ആയി വിശേഷിപ്പിക്കുകയും കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം ഈ’വൈറസ്’ ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസ്തുത തീരുമാനം പ്രധാനമന്ത്രി മോദിയില്‍നിന്നും തീര്‍ത്തും മോശമായ ഒരു വര്‍ഗീയ പരാമര്‍ശത്തിനുംകൂടി ഇടയാക്കി. അദ്ദേഹം വയനാടിനെ വിശേഷിപ്പിച്ചത് ‘ഭൂരിപക്ഷം ന്യൂനപക്ഷമായ’ മണ്ഡലമെന്നാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് കാരണം കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍, കൗതുകകരമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഭാഷ്യത്തോട് അസാമാന്യമായ സമാനതകള്‍ പുലര്‍ത്തുന്നവയാണ്.

ബി.ജെ.പിയുടെ ഭ്രാന്തമായ പാകിസ്താന്‍ ബാധയും മുസ്‌ലിം വിരോധവും ഒന്നിച്ചുചേര്‍ത്തു ഒരു പുതിയ തെരഞ്ഞെടുപ്പാഖ്യാനം നിര്‍മിച്ച വേളയില്‍ മുസ്‌ലിം ലീഗ് പതാകയുടെ വര്‍ണം, മുസ്‌ലിം ലീഗിനുമേല്‍ ആരോപിക്കപ്പെടുന്ന പാകിസ്താന്‍ ബന്ധത്തിന്റെ ദു:സ്സൂചനകള്‍, ജിന്നയുടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗുമായുള്ള നാമ സമാനതകള്‍ തുടങ്ങിയവ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കുള്ള ഒരേയൊരാശ്വാസം മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാക്കി ചിത്രീകരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയാണോ? പാര്‍ട്ടിയുടെ പേരിലെ ‘മുസ്‌ലിം’ ആണ് തിടുക്കത്തില്‍ മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കി വിധിയെഴുതാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കന്നത്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷങ്ങളായി ഈ പാര്‍ട്ടി കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് വെറുപ്പിന്റെയോ വിഭാഗീയതയുടെയോ രാഷ്ട്രീയത്തില്‍ നാളിതുവരെ മുസ്‌ലിം ലീഗ് ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. മറ്റുള്ളവരോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ ഒരു മത വിഭാഗം രാഷ്ട്രീയമായി സംഘടിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ മുസ്‌ലിംലീഗ് ഒരിക്കലും അതിന്റെ അണികളെയോ രാഷ്ട്രീയ/ഭരണ സ്വാധീനത്തെയോ മതസാമുദായിക വിഭജനത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രത്യുത, സംസ്ഥാനം എപ്പോഴല്ലാം സംഘര്‍ഷ സാധ്യത അഭിമുഖീകരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം മുസ്‌ലിംലീഗ് അവസരത്തിനൊത്ത് ഉയരുകയും കലാപങ്ങളുടെ തീയണക്കാന്‍ നെടുനായകത്വം വഹിക്കുകയും ചെയ്തു.

ഒരു കാര്യം പറയുന്നത് പ്രസക്തമാവും. സംസ്‌കൃത ഭാഷ, ഇന്‍ഡോളജി, ഇന്ത്യന്‍ തത്വശാസ്ത്രം, ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയുടെ പരിപോഷണത്തിനും വികാസത്തിനുംവേണ്ടി കാലടിയില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മുസ്‌ലിംലീഗ് നേതാവ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്.
കൗതുകകരമായ വസ്തുത, വിവിധ വിഭാഗങ്ങള്‍ മുസ്‌ലിംലീഗുമായി വഴിപിരിയാനും മുസ്‌ലിം ലീഗ് വിരുദ്ധ പാര്‍ട്ടികള്‍ രൂപീകരിക്കാനും കാരണമായി പറഞ്ഞത് മുസ്‌ലിം ലീഗ് എല്ലാ ഘട്ടങ്ങളിലും മൃദുല സമീപനവും തീവ്രവാദ വിരുദ്ധ നിലപാടും മാത്രമാണെടുക്കുന്നതെന്നാണ്. ഉദാഹരണത്തിന്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയുമായി കലഹിച്ച് 1994 ല്‍ ഐ.എന്‍.എല്‍ രൂപീകരിച്ചു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനോടുള്ള പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാറില്‍നിന്ന് രാജിവെക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മുസ്‌ലിംഗ് കാണിച്ചില്ല എന്ന കാരണത്താലാണ് അദ്ദേ ഹം കലാപം നയിച്ചത്. സാമുദായിക സൗഹാര്‍ദം എന്ന വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ തുടരാനുള്ള തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു മുസ്‌ലിംലീഗ് പക്ഷം. മറിച്ചൊരു വൈകാരിക തീരുമാനമായിരുന്നു മുസ്‌ലിംലീഗ് എടുത്തതെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ വര്‍ഗീയ ഭ്രാന്താവസ്ഥയിലേക്ക് അത് എത്തിക്കുമായിരുന്നു. സുലൈമാന്‍ സേട്ട് രൂപം കൊടുത്ത ഐ.എന്‍.എല്‍ ഇന്ന് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാണെന്നുള്ളത് വിരോധാഭാസമത്രെ.

മുസ്‌ലിം ലീഗ് വര്‍ഗീയമല്ലെകില്‍ പിന്നെയതെന്താണ്? വിഭജനാനന്തരം സംജാതമായ കലുഷിതമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് സ്വയം ഉന്നമനത്തിനും ശാക്തീകരണത്തിനും ഒരു സംഘടന ആവശ്യമാണെന്ന് മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ ജീവിച്ച വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഭജനത്തിന്റെ ദു:സ്വപ്‌നങ്ങള്‍ പേറാത്ത കേരള മണ്ണില്‍ മുസ്‌ലിംലീഗ് വേരുറപ്പിച്ചു. കേരളത്തിലെ പൊതുജീവിതത്തിലെ സകല തുറകളിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് സൂക്ഷ്മതയോടെ നിര്‍മിച്ചെടുത്ത ഒരു രാഷ്ട്രീയ രീതിയാണ് പിന്തുടരുന്നത്. മുസ്‌ലിംലീഗ് ഇത് സാധ്യമാക്കിയത് അന്യസമുദായങ്ങളുമായി കൊമ്പ് കോര്‍ത്തുകൊണ്ടായിരുന്നില്ല.

തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ തുടങ്ങിയ ഗള്‍ഫ് സമ്പത്തിന്റെ വരവ്, ഇടത് പക്ഷത്തിന്കൂടി ക്രെഡിറ്റ് അവകാശപ്പെടാവുന്ന കേരളത്തിന്റെ സവിശേഷമായ സൗഹൃദ സാമൂഹികാവസ്ഥ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ഉടലെടുത്ത കീഴാള ജനപഥങ്ങളുടെ സമര പാരമ്പര്യം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ മുസ്‌ലിംലീഗെന്ന രാഷ്ട്രീയ കക്ഷിയെ ഉരവം ചെയ്യിക്കുന്നതില്‍ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ‘വര്‍ഗീയ’ മെന്ന വിശേഷണത്തേക്കാളേറെ ‘സാമുദായികം’ എന്ന് വിശേഷിപ്പിക്കേണ്ട രാഷ്ട്രീയം പ്രാവര്‍ത്തികമാക്കി മുസ്‌ലിം ലീഗ് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ പൗരത്വം എന്ന പരികല്‍പനയെ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് യാഥാര്‍ഥ്യമാക്കിക്കൊടുത്തു. യഥാര്‍ത്ഥത്തില്‍, രാജ്യത്ത് കേരള മുസ്‌ലിംകള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ പൗരത്വം ആസ്വദിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാവില്ല. രാജ്യ ഘടനയിലെ ഇതര സാമൂഹ്യ ഘടകങ്ങളെ അന്യവത്കരിക്കാതെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംലീഗ് പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയം കുറ്റമറ്റ മലയാളി സവിശേഷതകളോടെ ഒരു ഭാഷയും ശൈലിയും സൃഷ്ടിച്ചു. സ്വയം ഒറ്റപ്പെട്ട് നില്‍ക്കുന്നതില്‍ ഉന്‍മാദം കണ്ടെത്തുന്ന ഇന്ത്യയിലെ ഇതര മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും മുസ്‌ലിം ലീഗിനെ വേറിട്ടുനിര്‍ത്തുന്നത് അത് സമുദായത്തെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത്തന്നെ പ്രതിഷ്ഠിക്കാന്‍ കഠിനാധ്വാനം ചെയ്തു എന്നതാണ്. വിവിധ സമുദായങ്ങള്‍ ഒരൊറ്റ മതനിരപേക്ഷ കുടക്കീഴില്‍ ഒത്തുകൂടുന്നതാണ് അഭിലഷണീയമെങ്കിലും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അധ:സ്ഥിതരും പുറമ്പോക്കില്‍ ജീവിക്കുന്നവരും സ്വയം സംഘടിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയ ശാക്തീകരണം സാധ്യമാവുന്നുള്ളൂ എന്നതാണ്. ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി മുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് തെളിവാണ്. മറ്റുള്ളവര്‍ ഇത്തരം രാഷ്ട്രീയ രീതികളെ കുറിച്ച് ചിന്തിക്കുന്നതിന് ദശകങ്ങക്ക്മുമ്പ് തന്നെ സ്വത്വ രാഷ്ട്രീയം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതിന്റെ ക്രെഡിറ്റ് മുസ്‌ലിംലീഗ് സ്ഥാപക നേതാക്കള്‍ക്ക്മാത്രം അവകാശപ്പെട്ടതാണ്.

ഒരിക്കലും മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയായിരുന്നില്ല. ഇതുകൊണ്ട് തന്നെയാവണം ബഹുമുഖ മാനമുള്ള കേരള രാഷ്ട്രീയ ഘടനയില്‍ മുസ്‌ലിംലീഗ് മാന്യവും അനിഷേധ്യവുമായ ഘടകമായി നിലകൊള്ളുന്നത്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മുസ്‌ലിംലീഗ് പാര്‍ലമന്റംഗം ഇ. അഹമ്മദിനെ ഇന്ത്യയുടെ പ്രതിനിധിയായി ഐക്യ രാഷ്ട്ര സഭയിലേക്കയക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയാല്‍ തന്റെ ജല്‍പനങ്ങള്‍ അസ്ഥാനത്താണെന്ന് യു.പി മുഖ്യന് ബോധ്യപ്പെടും.
(കടപ്പാട്: indianexpress.com )
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending