Connect with us

india

ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യന്‍ പ്രതീകം താജ്മഹല്‍; പ്രതിഷേധവുമായി സംഘപരിവാര്‍ അനുകൂലികള്‍

താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്‍ പള്ളികളെ ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. 

Published

on

ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യയുടെ പ്രതീകമായി താജ്മഹലിനെ നിശ്ചയിച്ചതില്‍ സംഘപരിവാറിന്റെ പ്രതിഷേധം. താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്‍ പള്ളികളെ ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതീകാത്മക കറന്‍സി അനാവരണം ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ പതാകയും പ്രതീകാത്മക ചിത്രങ്ങളും ചേര്‍ത്താണ് കറന്‍സി തയ്യാറാക്കിയത്.

താജ്മഹലിനെ ഇന്ത്യുടെ പ്രതീകാത്മക ചിത്രമായി തെരഞ്ഞെടുത്ത നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗടില്യന്റെ ചിത്രം ഉപയോഗിക്കാമായിരുന്നുവെന്ന് ചില ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. അന്തിമ രൂപമല്ലാത്തതിനാല്‍ ഇനിയും മാറ്റാനുള്ള അവസരമുണ്ടെന്നും താജ്മഹലിന് പകരം ഏതെങ്കിലും ഹിന്ദു പ്രതീകങ്ങള്‍ ചേര്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദു എക്‌സിസ്റ്റന്‍സ് എന്ന പേരിലും വിരാട് ഹിന്ദുസ്ഥാന്‍ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ജഗദീഷ് ഷെട്ടിയുടെയും എക്‌സ് പോസ്റ്റിലൂടെയുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

താജ്മഹലിന് പകരം ഓം, അശോകചക്രം, ഗണപതി-ലക്ഷ്മി വിഗ്രഹങ്ങള്‍, കൊണാര്‍ക് സൂര്യക്ഷേത്രം എന്നിവ പ്രതീകങ്ങളാക്കി ഉപയോഗിക്കാമായിരുന്നില്ലെയെന്നും മോദിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്നുമാണ് ജഗദീഷ് ഷെട്ടി എക്‌സില്‍ കുറിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗളൂരുവില്‍ മയക്കുമരുന്ന് സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍

വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

Published

on

ബംഗളൂരു: ആചാര്യ കോളജിന് സമീപം മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവും നാട്ടുകാരും തമ്മില്‍ കടുത്ത സംഘര്‍ഷം. വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഘര്‍ഷം ഇന്നലെ വൈകുന്നേരം ആചാര്യ കോളജിനടുത്ത് നടന്നതാണ്. നാട്ടുകാരുടെ ആരോപണമനുസരിച്ച്, കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പ്രദേശത്ത് സ്ഥിരമായി സജീവമാണ്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ ഇവര്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനെതിരെ നാട്ടുകാര്‍ പലവട്ടം പ്രതിഷേധം നടത്തിയെങ്കിലും, പ്രതികള്‍ ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയോ അടിച്ചോടിക്കുകയോ ചെയ്യുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ സംഘത്തെ നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷം വന്‍തോതില്‍ വ്യാപിച്ചു.

സംഘത്തിലെ തലവന്‍ ആചാര്യ കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് അധിക സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ഛത്തീസ്ഗഢില്‍ റെയില്‍ അപകടം: മരണം പതിനൊന്നായി, 20ഓളം പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ചുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

Published

on

ബിലാസ്പൂര്‍ (ഛത്തീസ്ഗഢ്): ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ റെയില്‍ അപകടത്തില്‍ 11 പേര്‍ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ചുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

മെമു പാസഞ്ചര്‍ ട്രെയിന്‍, അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്‌റയില്‍ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം. മുന്നോട്ട് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നാലെ ഇടിച്ചുകയറുകയായിരുന്നു മെമു ട്രെയിന്‍. ഗതോറബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം ഉണ്ടായത്.

പ്രാഥമിക നിഗമനപ്രകാരം, ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്‌നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മരിച്ചവരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ മൂന്ന് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരാണ് കൂടുതലും.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം, നിസ്സാര പരിക്കേറ്റവര്‍ക്ക് 1 ലക്ഷം വീതം ധനസഹായം റെയില്‍വേ വകുപ്പ് പ്രഖ്യാപിച്ചു.

Continue Reading

india

ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട്; ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.

Published

on

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.

ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട് നടന്നെന്നും ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

പേര് അറിയാത്ത മോഡലിന്റെ ചിത്രത്തില്‍ പലപേരുകളിലായി പത്ത് ബൂത്തുകളില്‍ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുല്‍ തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്.

19 ലക്ഷത്തിലധികം ബള്‍ക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും 93,000ത്തില്‍ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു സ്ത്രീയുടെ പേരില്‍ 100ല്‍ ഏറെ കള്ളവോട്ടുകള്‍ കണ്ടെത്തിയെന്നും അഞ്ച് ലക്ഷത്തിലധികം ഡൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുകയാണ്.

അതേസമയം 3.5 ലക്ഷം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയതായും അത് മുഴുവനും കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുടെ വീഡിയോ സന്ദേശം കൂടി രാഹുല്‍ പങ്കുവെച്ചു.

Continue Reading

Trending