Connect with us

india

ചരിത്രം രചിച്ച് നാവികസേന; യുദ്ധക്കപ്പലുകളില്‍ രണ്ടുവനിതകള്‍

ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിലേക്ക് രണ്ടു വനിതകളുടെ അരങ്ങേറ്റം. യുദ്ധക്കപ്പലുകളിലേക്കാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്, സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും നിയമിക്കപ്പെടുന്നത്. യുദ്ധക്കപ്പലുകളുടെ ഡെക്കില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുന്ന ആദ്യത്തെ വനിതാ എയര്‍ബോണ്‍ ടാക്റ്റീഷ്യന്‍സായി മാറാന്‍ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസര്‍മാരും. ഇവരുടെ വരവോടുകൂടി ഈ രംഗത്തും സ്ത്രീ-പുരുഷ തുല്യത കൈവരും.

ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.

നാവികസേനയുടെ ഏറ്റവും പുതിയ ചോപ്പര്‍ ആയ MH 60 റോമിയോ ഇവര്‍ പറത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധകമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് നല്‍കുന്ന അത്യാധുനിക ആന്റി സര്‍ഫസ്, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ചോപ്പറുകളാണ് MH 60 റോമിയോകള്‍. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ ചോപ്പറുകളാണ് ഇവ. ഇവയില്‍ സമുദ്രാന്തര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്ന സബ്മറൈനുകളെ കണ്ടെത്താനുള്ള സെന്‍സറുകളും റഡാറുകളും ഒക്കെയുണ്ട്. ഈ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനു പുറമെ ഇവയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹെല്‍ഫയര്‍ മിസൈലുകള്‍, പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ്, എംകെ 54 ടോര്‍പിഡോകള്‍ എന്നിവയും പ്രയോഗിക്കാനുള്ള സവിശേഷ പരിശീലനം സിദ്ധിച്ചവരാകും ഈ രണ്ടു വനിതാ ഓഫീസര്‍മാരും.

ഹൈദരാബാദ് സ്വദേശിയാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്. തലമുറകളായി സൈനികോദ്യോഗസ്ഥരാണ് കുടുംബം. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2015 ല്‍ കിരണ്‍ ശെഖാവത്ത് എന്ന ഒരു നാവികസേനാ ഉദ്യോഗസ്ഥ അപകടത്തില്‍ മരിച്ചതാണ് നേവല്‍ ഏവിയേഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ കുമുദിനിക്ക് പ്രേരണയായത്.

 

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനാപകടം; മരണം 265 ആയി; മരിച്ചവരില്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍

വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിക്കും.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലുള്ള 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.

വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.

എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

Continue Reading

Trending