india
ഇന്ത്യൻ ഭരണഘടന തന്നെ മൊത്തം വിദേശീയം

ഖാദർ പാലാഴി
‘ഇന്ത്യ’ മാത്രമല്ല നമ്മുടെ ഭരണഘടനയിൽ വിദേശീയമായിട്ടുള്ളത്. ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. താമസിയാതെ അതും എടുത്ത് മാറ്റാൻ ആവശ്യമുയരും. ആവശ്യമുയർന്നാൽ അതിനർത്ഥം എടുത്തു മാറ്റുമെന്ന് തന്നെയാണ്. ഇന്ത്യക്ക് പകരം ഭാരതമാകുന്നത് പോലെ.
ബ്രിട്ടന്റെ ഭരണഘടനയിൽനിന്ന് കട്ട് ആന്റ് പെയ്സ്റ്റ് ചെയ്തതാണ് പാർലിമെന്ററി ജനാധിപത്യം, രാഷ്ട്രത്തലവനായ പ്രസിഡണ്ടിന് അഥവാ രാഷ്ട്രപതിക്ക് നാമമാത്രമായ അധികാരം മാത്രം നൽകുന്ന വ്യവസ്ഥ, പ്രധാനമന്ത്രി പദവി, രാജ്യസഭയും ലോക് സഭയും ഉൾപ്പെടുന്ന ദ്വിമണ്ഡല പാർലിമെന്റ്, സ്പീക്കറുടെ ചുമതലകൾ തുടങ്ങിയവ.
അമേരിക്കൻ ഭരണഘടനയിൽ നിന്ന് എടുത്തതാണ് മൗലികാവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്റ്സ്, പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യൽ, വൈസ് പ്രസിഡന്റ് അഥവാ ഉപരാഷ്ട്രപതി പദവി, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നീക്കം ചെയ്യുന്ന രീതി, സായുധ സേനകളുടെ തലവൻ പ്രസിഡണ്ട് ആയിരിക്കുമെന്നത് , ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ, സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാജ്യസഭ തുടങ്ങിയവ.
ഫ്രാൻസിൽ നിന്ന് നാം സ്വീകരിച്ചതാണ് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ ആശയങ്ങളും റിപ്പബ്ലിക് എന്ന ആശയവും
കാനഡയിൽ നിന്ന് ഉൾക്കൊണ്ടതാണ് ശക്തമായ കേന്ദ്ര സർക്കാറും അവശിഷ്ടാധികാരങ്ങളുള്ള സംസ്ഥാനങ്ങളും എന്ന ആശയം . അതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കുന്ന രീതി.
സോവിയറ്റ് യൂണിയനിൽ നിന്നാണ് പൗരൻമാർക്ക് രാഷ്ട്രത്തോടുള്ള കടമകൾ അഥവാ ഫണ്ടമെന്റൽ ഡ്യൂട്ടീസ് നിശ്ചയിച്ചത്.
ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ് കാലാകാലങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതും രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി ആവിഷ്ക്കരിച്ചതും.
അയർലന്റിൽ നിന്നാണ് നിർദേശക തത്വങ്ങൾ അഥവാ ഡയറക്റ്റീവ് പ്രിൻസിപ്പ്ൾസ് ഉൾപ്പെടുത്തിയത്
ഒസ്ട്രേലിയയെ അനുകരിച്ചാണ് കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒരേ പോലെ പ്രവർത്തനാധികാരം നൽകുന്ന കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഉൾപ്പെടുത്തിയത്.
ഇതിനെല്ലാം പുറമെ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ വിവിധ ആശയങ്ങൾക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ജർമനിയുടേയും ജപ്പാന്റേയും ഭരണഘടനയിൽ നിന്നുമൊക്കെ നാം പലതും ഉൾപ്പെടുത്തിയിട്ടുണ്ട്.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്