Culture
പെണ്‍കരുത്തില്‍ ഇന്ത്യന്‍ നേവി

2017 നവംബര്‍ 22 . ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ എക്കാലവും സുവര്‍ണ്ണലിപികളാല്‍ അടയാളപ്പെടുത്തുന്ന അഭിമാനദിനം. 20 വനിതാ കേഡറ്റുമാരാണ് കടലില്‍ രാജ്യത്തെ കാക്കാനുള്ള നിയോഗത്തിലേക്ക് ഇന്നലെ ചുവടുവെച്ചത്. ഇന്ത്യന്‍ നേവിയുടെ ആദ്യവനിതാ പൈലറ്റായി ഉത്തര്‍പ്രദേശുകാരി ശുഭാംഗി സ്വരൂപ് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയതും ഇതേ പരേഡിലായിരുന്നു.
നിരവധി ചരിത്രമുഹൂര്‍ത്തങ്ങളുടെ സംഗമം കൂടിയായിരുന്നു ഏഴിമല നാവിക അക്കാദമി ആസ്ഥാനത്ത് നടന്ന ഇന്ത്യന്‍ നേവിയുടെ തൊണ്ണൂറ്റിമൂന്നാമത് പാസിംഗ് ഔട്ട് പരേഡ്. നേവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലേക്ക് ആദ്യമായി മൂന്നു വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ തില്‍ഹാര്‍ സ്വദേശിനിയാണ് 22കാരിയായ ശുഭാംഗി സ്വരൂപ്. രാജ്യത്തെ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം ശുഭാംഗി ‘ചന്ദ്രിക’യോട് പങ്കുവെച്ചു. ‘താന്‍ ഇപ്പോഴും വലിയ ആവേശത്തിലാണ്. കൂടുതല്‍ സ്ത്രീകള്‍ സേനയിലേക്ക് കടന്നു വരണം. അതിന് തന്റെ നേട്ടം സഹായിക്കുമെങ്കില്‍ അതാണ് ഏറ്റവും സന്തോഷം പകരുന്നത്’ശുഭാംഗിയുടെ വാക്കുകള്‍. വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയുടെ കമാന്‍ഡറായ പിതാവ് ഗ്യാന്‍ സ്വരൂപാണ് തന്റെ റോള്‍ മോഡലെന്ന് ഈ പെണ്‍പോരാളി പറയുന്നു. അമ്മ കല്‍പ്പന സ്വരൂപ് അധ്യാപികയാണ്. ഏകസഹോദരന്‍ ശുഭം സ്വരൂപ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാമില്‍ ബി.എസ്.സി. ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്. 2017 ജൂണ്‍ 26 നാണ് ശുഭാംഗി ഏഴിമലയില്‍ പരിശീലനത്തിന് എത്തുന്നത്. ദിണ്ഡിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നുള്ള സഫ്‌ന ഗരുഡയാണ് ആദ്യം പറത്തിയത്. 20 ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ശുഭാംഗി സ്വരൂപ് സ്വപ്‌നസമാനമായ നേട്ടം സ്വന്തം കൈപ്പിടിയിലൊതുക്കിയത്.
നാവിക സേനയുടെ ചരിത്രത്തില്‍ ആദ്യമായി നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പെണ്‍കുട്ടികളില്‍ ഒരു മലയാളിയുമുണ്ട്. തിരുവനന്തപുരം മരതംകുഴി സ്വദേശിനി എസ്.ശക്തിമായ(23). സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് മികച്ച ഗായിക കൂടിയായിരുന്ന ശക്തിമായ പ്ലസ് ടു പഠനസമയത്താണ് ഇന്ത്യന്‍ ആര്‍മി എന്ന സ്വപ്‌നത്തെ ഒപ്പം ചേര്‍ക്കുന്നത്. ഡിഫന്‍സ് അക്കാദമി ആയിരുന്നു ലക്ഷ്യമെങ്കിലും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് ആദ്യം എഴുതിയ പരീക്ഷയില്‍ തന്നെ സെലക്ഷന്‍ ലഭിച്ചതോടെ ലക്ഷ്യം ചെറുതായൊന്ന് വഴിതിരിച്ചുവിട്ടു.
അങ്ങനെ ഇക്കഴിഞ്ഞ ജൂലൈയില്‍ ഏഴിമലയില്‍ എത്തിയ ഈ പെണ്‍കുട്ടി തിരിച്ചിറങ്ങുന്നത് ചരിത്രനിയോഗത്തിലേക്കാണ്. മകളുടെ ഈ നേട്ടം വാട്ടര്‍ അതോറിറ്റി ടെസ്റ്റിങ് സെക്ഷനില്‍ ഉദ്യോഗസ്ഥനായ പിതാവ് ശശിധരക്കുറുപ്പിനും തിരുവനന്തപുരത്ത് ദേശീയ നഗര ഉപജീവന മിഷനില്‍ കമ്യൂണിറ്റി ഓര്‍ഗനൈസറായ മാതാവ് ടി.പി.ശ്രീദേവിക്കും ആഹ്ലാദക്കണ്ണീരാണ് സമ്മാനിച്ചത്. പോണ്ടിച്ചേരി സ്വദേശിനി എ.രൂപയും ഡല്‍ഹി സ്വദേശിനി അസ്താം സൈഗാളുമാണ് മറ്റു രണ്ടു പേര്‍. ഈ മൂന്നു പേര്‍ക്കും ഇനി ഒഡീഷയിലെ ചെക്കയില്‍ വിദഗ്ധ പരിശീലനം നല്‍കും. രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിലും ഈ മൂന്നുപെണ്‍കൊടികള്‍ ഇന്ത്യന്‍ നേവിയുടെ സാന്നിധ്യമായി മാറും.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
-
News1 day ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
kerala3 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
-
News3 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
india3 days ago
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി
-
More3 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്
-
Film3 days ago
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
-
india3 days ago
ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍