Connect with us

GULF

ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

Published

on

ദമ്മാം: അതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാധാരണ പ്രവാസികൾക്ക് നിലാവരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്ക​പെടേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നൂതന ആരോഗ്യ പരിചരണവും സാമൂഹ്യ ആരോഗ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ചുവടുവയ്പ്പാണിത്. ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതും, ദാറസ്സസിഹ മെഡിക്കൽ സെന്ററിന്റെ പുതിയ സൗകര്യവും കാണുന്നതിലും ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി മുൻ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അൽ ദിവാലിയ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചികിൽസക്കൊപ്പം മനസ്സ് തൊടുന്ന സ്നേഹവും പരിചരണവും രോഗികൾക്ക് നൽകുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങൾ ചെയ്യേണ്ടത്. അത് ദാറസ്സിഹയിൽ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പുതിയ അധ്യയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷൻ 2030 ഭാഗമായി ആരോഗ്യ രംഗത്തെ പരിഷ്കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കൽ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സിഎം.ഡി ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഇന്റേണൽ മെഡിസിൻ മുതൽ പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെർമറ്റോളജി, ജനറൽ സർജറി തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയാണ് പുതിയ ദാർ അസ് സിഹ്ഹ മെഡിക്കൽ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരക്കാർക്ക് ഏറ്റവും മികച്ചസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചികിൽസയും, വിദഗ്ദരുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ദാറസ്സിഹ പിന്തുടരുന്നതെന്നും, പുതിയ സംവിധാനങ്ങൾ സേവന മേഖലയെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഡയറകട്ർ മുഹമ്മദ് അഫ്നാസ് പറഞ്ഞു.
1995-ൽ ആരംഭിച്ച് 2006-ൽ ഇറാം ഹോൾഡിംഗ്സ് ഏറ്റെടുത്തത് മുതൽ, മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും,അൽ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകൾ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകൾ, 50 ഓളം ഡോക്ടർമാർ , മറ്റ് സംവിധനങ്ങൾ ഉൽപടെ 24 മണിക്കുറും സേവനം ലഭ്യമാക്കുന്നു.
ചടങ്ങിൽ 15,20 25 വർഷത്തെ സേവനങ്ങൾ പൂറത്തിയാക്കിയവരെ മൊമന്റോയും, പ്രശംസാ പത്രവും, സമ്മാനങ്ങളും നൽകി ആദരിച്ചു.
ഇറാം ഹോൾഡിംഗ് ഡയറക്ടർ രിസ്‍വാൻ അഹമ്മദ് സിദ്ധീഖ് , സി.ഒ.ഒ മധുകൃഷ്ണൻ, സി.ഇ. ഒ അബ്ദുൾ റസ്സാഖ് , ദാറസ്സിഹ ഓപറേഷൻ മാനേജർ ഓപറേഷൻ മാനേജർ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
പടം: ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഇറാം ഹോൾഡിംഗ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ്, ഇന്ത്യൻ എംബസ്സി എക്കണോമിക്, ആന്റ് കൊമേഴ്സ് കോൺസുലാർ മനുസ്മൃതി എന്നിവർ സമീപം.

GULF

തിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

Published

on

ദുബായ്: മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും തിരൂർ മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിക്കുന്ന പ്രവാസികൾ ദുബായിൽ സംഘടിപ്പിക്കുന്ന “തിരൂർ ഫെസ്റ്റ് 2025” സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

നവംബർ 23 ഞായറാഴ്ച ദുബായ് അൽ ഖുസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന ഫെസ്റ്റ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിൽക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പങ്കാളിത്തത്തോടെ വിവിധങ്ങളായ കലാ, കായിക, വിനോദ പരിപാടികളുടെ വിരുന്നായിരിക്കും ഈ മേള. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ:
* തിരൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ ടൂർണമെന്റ്.
* കായിക പ്രേമികൾക്കായി വടംവലി മത്സരം.
* പുതിയ തലമുറക്കായി ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഉൾപ്പെടെയുള്ള കുട്ടികളുടെ പരിപാടികൾ.
* കുടുംബങ്ങൾക്കായി കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ മത്സരങ്ങൾ.
* നാട്ടിലെയും പ്രവാസലോകത്തെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള സാംസ്കാരിക പരിപാടികൾ.

പത്രസമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് കാലോടി, നാസർ കുറുമ്പത്തൂർ, നൗഷാദ് പറവണ്ണ, സുബൈർ കുറ്റൂർ, ശിഹാബ് മുട്ടിക്കട്ടിൽ, അഫ്സൽ തിരൂർ, സഫ്‍വാൻ വെട്ടം, ശാക്കിർ മുഞ്ഞക്കൽ ആതവനാട്, സാദിഖ് പൂളമംഗലം, നൗഷാദ് തിരൂർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയം ഉറപ്പാക്കാൻ എല്ലാ യുഎഇ തിരൂർ മണ്ഡലം പ്രവാസികളുടെയും സഹകരണവും പങ്കാളിത്തവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Continue Reading

GULF

ഗസ്സയിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് തുടര്‍ച്ചയായ ഭക്ഷ്യസഹായം

സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Published

on

യാംബു: ഗസ്സയിലെ ദുരിതത്തിലായ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യ തുടര്‍ച്ചയായി ഭക്ഷ്യസഹായം നല്‍കുന്നു.

രാജ്യത്തിന്റെ ആഗോള സഹായ ഏജന്‍സിയായ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ , സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരക്കണക്കിന് ഭക്ഷണകിറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനില്‍ വിതരണം ചെയ്തു.

ഭക്ഷണസഹായം പ്രധാനമായും മധ്യ ഗസ്സയിലെ അല്‍ സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവര്‍ക്കും, ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും നല്‍കിയതാണ്. സ്ത്രീകള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കും അഞ്ചിലധികം അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വക്താവ് വ്യക്തമാക്കി.

ഇസ്രാഈല്‍ യുദ്ധവും ഉപരോധവും മൂലമുള്ള ഭക്ഷ്യക്ഷാമം ഗുരുതരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗദിയുടെ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, ഭക്ഷ്യവിതരണം, അടിയന്തിര മെഡിക്കല്‍ സഹായം, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സംരക്ഷണം, സംഭാവനാ ക്യാംപെയിനുകള്‍, ദുരിതാശ്വാസ വിമാനം തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ ജനതയ്ക്കായി സൗദി നടത്തുന്ന ഈ സഹായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുന്നു.

 

Continue Reading

GULF

കുവൈത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷ; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

Published

on

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷയും വന്‍പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്കാണ് നിയമം വഴി  ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമം പാസായത്.

രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതുവരെ മയക്കുമരുന്ന് ഉപയോഗത്തെയും കടത്തിനെയും നിയന്ത്രിക്കുന്നതിനായി രണ്ടു വ്യത്യസ്ത നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ ലയിപ്പിച്ചാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം മയക്കുമരുന്ന് കടത്തുകാര്‍, വിതരണക്കാര്‍, കൈമാറ്റത്തില്‍ പങ്കാളികളായവര്‍ എന്നിവര്‍ക്ക് വധശിക്ഷ മുതല്‍ വന്‍പിഴവരെ ലഭിക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയില്‍നിന്ന് സംരക്ഷിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രിസഭ അറിയിച്ചു.

മന്ത്രിസഭ അംഗീകരിച്ച കരട് നിയമം അന്തിമ അംഗീകാരം ലഭിക്കുന്നതിനായി അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് സമര്‍പ്പിച്ചു. അമീറിന്റെ അനുമതി ലഭിക്കുന്നതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Continue Reading

Trending