Connect with us

News

എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്‌ക്കെതിരെ; ഏഷ്യാകപ്പ് കലാശപ്പോര് ഇന്ന്

ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.

Published

on

കൊളംബോ:തൊട്ടരികില്‍ ലോകകപ്പാണ്… അതാണ് യഥാര്‍ത്ഥ ലക്ഷ്യം. അതിന് മുമ്പ് ഇത് അവസാന ഫൈനല്‍. കപ്പടിച്ചാല്‍ വര്‍ധിത വീര്യത്തോടെ മെഗാ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങാം. തോറ്റാലോ-വിമര്‍ശകര്‍ രംഗത്തിറങ്ങും. ടെന്‍ഷന്‍ ഇരട്ടിയാവും. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിയും വരും. ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ത്യക്കും ശ്രീലങ്കക്കും നിര്‍ണായകം. കഴിഞ്ഞ ദിവസം അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് വെറുതെ തോറ്റതിന്റെ ക്ഷീണം ഇന്ത്യക്കുണ്ട്. അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ സെഞ്ച്വറിക്കാരനായ ശുഭ്മാന്‍ ഗില്‍ പോലും സമചിത്തത കാട്ടിയില്ല. ഗില്ലിന് ടീമിനെ സുന്ദരമായി വിജയത്തിലേക്ക് നയിക്കാമായിരുന്നു. സെഞ്ച്വറിയുമായി കളത്തില്‍ നിറഞ്ഞ താരം അവസാന ഘട്ടത്തില്‍ സിക്‌സര്‍ സ്വന്തമാക്കി അടുത്ത പന്തിലും പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ച് പിടി നല്‍കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഗണത്തിലേക്ക് വളരുന്ന അക്‌സര്‍ പട്ടേലും ഇതേ പിഴവ് ആവര്‍ത്തിച്ചപ്പോഴാണ് ടീം അവസാന ഓവറില്‍ തോറ്റത്. ആ തോല്‍വി ക്ഷീണമല്ലെന്നാണ് ഇന്നലെ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. വിരാത് കോലി ഉള്‍പ്പെടെ പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയാണ് കളിച്ചത്. ഇന്നത്തെ ഫൈനലില്‍ പക്ഷേ പൂര്‍ണ കരുത്തില്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ല എന്നതാണ് കോച്ച് രാഹുല്‍ ദ്രാവിഡിന് ആശ്വാസം നല്‍കുന്നത്.

എന്നാല്‍ ലങ്കന്‍ ക്യാമ്പില്‍ സ്ഥിതി വിത്യസ്തമാണ്. പരുക്കില്‍ പ്രധാന സ്പിന്നര്‍ ഇന്നത്തെ കലാശത്തിനില്ല. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ മഹീഷ തീക്ഷണ പരുക്കില്‍ പുറത്താണ്. പാക്കിസ്താനെതിരായ സൂപ്പര്‍ ഫോറില്‍ മല്‍സരത്തിലെ അവസാന പന്തില്‍ പരുക്കേറ്റ ബൗളറുടെ ലോകകപ്പ് സാധ്യതയും ചോദ്യ ചിഹ്നമാണ്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ തീക്ഷണ ലങ്കയുടെ പ്രധാന താരമാണ്. അത് മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹത്തെ ഫൈനലില്‍ നിന്നും മാറ്റി മെഡിക്കല്‍ ക്യാമ്പിലേക്ക് വിട്ടത്. ഇന്ത്യന്‍ ഇലവനില്‍ ഇന്ന് അക്‌സര്‍ പട്ടേല്‍ കളിക്കില്ല. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്ന് മണി മുതലാണ് കളി. ലങ്ക നിലവിലെ ചാമ്പ്യന്മാരാണ്. ഇന്ത്യയാവട്ടെ വന്‍കരാ കിരീടം എട്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.

Continue Reading

kerala

കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

Continue Reading

kerala

അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

Published

on

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30 ന് ഉദ്ഘാടനം ചെയ്യും.

കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്‌കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.

അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള്‍ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്‌ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. നാല്‍പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

Continue Reading

Trending