Connect with us

Culture

ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

Published

on

ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി.
അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനമായ ഇന്ന് 207 റണ്‍സിന് പുറത്താവുകയായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയം യാഥാര്‍ത്ഥ്യമാക്കിയത്. 48 റണ്‍സ് വഴങ്ങി എതിര്‍നിരയിലെ ഏഴുവിക്കറ്റുകള്‍ പിഴുതാണ് ഈ ഓള്‍റൗണ്ടര്‍ മത്സരം അനുകൂലമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-0 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. എന്നാല്‍ നാലു ടെസ്റ്റുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63

കന്നി ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്ന മലയാളി താരം കരുണ്‍ നായരാണ് കളിയിലെ താരം. ടെസ്റ്റ് പരമ്പരയില്‍ മുഴുക്കെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളിലായി 645 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്.

വിക്കറ്റ് നഷ്ടപ്പെടാതെ 12 എന്ന നിലയില്‍ ആരംഭിച്ച അഞ്ചാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.
ഇന്ത്യയുടെ ഒ്ന്നാം ഇന്നിങ്‌സ് ലീഡായ 282 റണ്‍സിന് മുന്നില്‍ ഓപ്പണര്‍മാരായ അലെസ്റ്റയര്‍ കുക്കും കീറ്റണ്‍ ജെന്നിങ്സും
ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്ന് 49 റണ്‍സില്‍ കുക്കും തുടര്‍ന്നു 54 റണ്‍സ് നേടിയ ജെന്നിങ്സും പുറത്തായി.cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63
എന്നാല്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്കും പിന്നീട് പിടിച്ചു നില്‍ക്കാനായില്ല. ആറു റണ്‍സെടുക്കുന്നിടെ ജോ റൂട്ടും ഒരു റണ്ണെടുത്ത ബെയര്‍സ്റ്റോവും ഉടനെ മടങ്ങി. നാലിന് 188 എന്ന നിലയിലാണ് ഇംഗ്ലണ്ട് ചായയ്ക്ക് പിരിഞ്ഞത്. തോല്‍വി അതിജീവിക്കാന്‍ മുപ്പതോളം ഓവറുകള്‍ ശേഷിക്കെ ആറ്് വിക്കറ്റുകള്‍ മാത്രമായിരുന്നു ഇംഗണ്ടിനുണ്ടായിരുന്നത്. എന്നാല്‍ വാലറ്റത്തിനും ഒന്നും ചെയ്യാനാവാത്ത നിലയിലായിരുന്നു ഇന്ത്യന്‍ ബോളിങ്.

cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63മൊയീന്‍ അലിയേയും സ്റ്റോക്ക്സിനേയും അടുത്തടുത്ത ഓവറുകളിലായി പുറത്താക്കി ജഡേജ ഇംഗണ്ടിന് കനത്ത പ്രഹരം നല്‍കി. ഇംഗ്ലണ്ട് ആറിന് 193 എന്ന നിലയിലേക്ക് വീണതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. തുടര്‍ന്നത്തിയ ഡാസണിനെ മിശ്രയും റഷീദിനെ അശ്വിനും പുറത്താക്കിയപ്പോള്‍ സ്‌കോര്‍ എട്ടിന് 200. പിന്നീട് ആര്‍ക്കും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയായി ഇംഗണ്ടിന്.

ഇംഗണ്ടിെതിരെയുള്ള വമ്പന്‍ വിജയത്തോടെ ടെസ്റ്റില്‍ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ തേരോട്ടം 19 കളിലേക്ക് എത്തിനില്‍ക്കുകയാണ്.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending