Connect with us

Culture

അത്ഭുതങ്ങള്‍ സംഭവിച്ചില്ല; പെര്‍ത്തില്‍ ഇന്ത്യക്ക് ദയനീയ പതനം

Published

on

പെര്‍ത്ത്: അല്‍ഭുതങ്ങള്‍ സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ….ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍ പതനം പൂര്‍ണ്ണമായി. സ്‌കോര്‍:

അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത പന്തിനെ ലിയോണ്‍ പുറത്താക്കി. ബുംറയെ കമ്മിന്‍സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.

തോല്‍വി മുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന ടീം ഇന്ന് എപ്പോള്‍ തോല്‍ക്കുമെന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം. പെര്‍ത്തില്‍ വിജയിക്കാന്‍ 287 റണ്‍സ് ആവശ്യമായ ഇന്ത്യ ഇന്നലെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് മുന്‍നിരക്കാരുടെ നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. ജയമെന്ന ഹിമാലയം കയറാന്‍ ഇനിയും വേണം 175 റണ്‍സ്. ആകെയുള്ളത് ഇപ്പോള്‍ ക്രീസിലുള്ള യുവാക്കളായ ഹനുമ വിഹാരിയും റിഷാഭ് പന്തും പിന്നെ വാലറ്റക്കാരായ പേസര്‍മാരും. തകര്‍ന്ന പിച്ചില്‍ നിന്ന് പറന്ന് വരുന്ന പന്തിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിരാത് കോലി ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയ കാഴ്ച്ചയില്‍ ഇന്നത്തെ അവസാന ദിവസത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല.

മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്നവര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റുകള്‍ വീതവും ഹെയ്സല്‍വുഡും പാറ്റ് കുമിന്‍സും രണ്ടു വിക്കറ്റുകളും നേടി.

ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140

മുഹമ്മദ് ഷമിയുടെ സ്വപ്‌ന തുല്യമായ പ്രകടനത്തില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 ല്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്കായെങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ ലീഡ് ഉള്‍പ്പെടെ അവര്‍ സമ്മാനിച്ച വിജയലക്ഷ്യം പെര്‍ത്തില്‍ തികച്ചും അസാധ്യമായിരുന്നു. 2014 മുതലുള്ള കണക്കെടുത്താല്‍ 200 റണ്‍സിലപ്പുറം നേടി വിജയിക്കുകയെന്നത് വലിയ സാഹസമാണ്. ഇത് വരെ നടന്ന 124 ശ്രമങ്ങളില്‍ ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പിന്നിട്ടത് ആറ് തവണയാണ്. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഉസ്മാന്‍ ക്വാജ അര്‍ധശതകം തികച്ചപ്പോള്‍ നായകന്‍ ടീം പെയിനെ ഉറച്ച പിന്തുണയും നല്‍കി. പക്ഷേ ലഞ്ചിന് ശേഷമായിരുന്നു ഷമിയുടെ സ്വപ്‌നതുല്യമായ പ്രകടനം. അഞ്ച് ഓവറിനിടെ നാല് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതില്‍ ക്വാജയും പെയിനെയുമുണ്ടായിരുന്നു. മൂന്നാം ദിവസം നേടിയ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ 56 റണ്‍സ് നല്‍കി ആറ് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അരോണ്‍ ഫിഞ്ച്, നതാന്‍ ലിയോണ്‍ എന്നിവരുടെ പ്രതിരോധവും ഷമി തകര്‍ത്തപ്പോള്‍ അവസാന വിക്കറ്റില്‍ ബാറ്റ് ചുഴറ്റിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹേസില്‍വുഡും ചേര്‍ന്ന് നേടിയ 36 റണ്‍സും ഓസീസിന് മുതല്‍കൂട്ടായി.
287 റണ്‍സ് എന്ന വിജലക്ഷ്യം കനത്ത സമ്മര്‍ദ്ദമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ദുരന്തകാഴ്ച്ചക്ക് ആരംഭമായി. അഡലെയ്ഡിലെ ഹീറോ ചേതേശ്വര്‍ പുജാര നേടിയത് കേവലം നാല് റണ്‍. വിക്കറ്റ് ഹേസില്‍വുഡിന്. മുരളി വിജയും വിരാത് കോലിയും പൊരുതി നിന്ന് 35 റണ്‍സ് വരെ സ്‌ക്കോര്‍ എത്തിച്ചപ്പോള്‍ പ്രതീക്ഷ കൈവന്നു. പക്ഷേ വിരാതിന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ നായകനെ വിരട്ടാന്‍ പ്രത്യേക പദ്ധതികളുമായി നതാന്‍ ലിയോണിനെ രംഗത്തിറക്കി. പാറ്റ് കമ്മിന്‍സിന്റെ പ്ലാന്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ലിയോണിനെ രംഗത്ത്് കൊണ്ട് വന്നത്. തുടക്കത്തില്‍ ലിയോണ്‍ കോലിയുടെ സ്റ്റംമ്പാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോള്‍ വൈഡര്‍ പന്തുകള്‍ എറിഞ്ഞ് പരീക്ഷിച്ചു. ഇതില്‍ കോലി വീഴുകയും ചെയ്തു. ആ പതനം നായകന്‍ പെയിനെ ഉള്‍പ്പെടെ എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. രാവിലെ മൈതാനത്ത് പെയിനെയും കോലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അജിങ്ക്യ രഹാനെ പൊരുതി നിന്നു. അതിനിടെ മുരളി വിജയ് മടങ്ങി. പിറകെ രഹാനെയും. ഇതോടെയാണ് പരാജയം ഉറപ്പായത്.

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending