Connect with us

india

വ്യാഴാഴ്ച ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച. 26 ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്തും സമ്പൂര്‍ണമാകുമെന്ന് ട്രേഡ് യൂണിയന്‍ സംഘടനകള്‍ അറിയിച്ചു.

25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ സംഘടനക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയച്ചു.

ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.

 

india

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു

നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

Published

on

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

5,18 എന്നിങ്ങനെ നികുതി സ്ലാബുകള്‍ ചുരുങ്ങിയതോടെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഗുണമുണ്ടായെന്നാണ് സര്‍ക്കാര്‍ വാദം. വെണ്ണ, നെയ്, പനീര്‍ ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളുടെയും ചെറുകാറുകള്‍, ബൈക്കുകള്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ വിലയും കുറഞ്ഞു.

ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങള്‍, ഷാംപൂ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ വിലയിലെ മാറ്റം എത്ര നാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടര്‍ച്ചയായി കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Continue Reading

india

അബ്ദുറഹീം കേസ്; കീഴ്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി ഉത്തരവ്

അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

Published

on

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതിയുടെ ഉത്തരവ്. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

നേരത്തെ മെയ് 26ന് 20 വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു കേസ്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപ്പീല്‍ കോടതിയിലും സുപ്രീംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരും പവര്‍ ഓഫ് അറ്റോര്‍ണിയും രംഗത്തുണ്ടായിരുന്നു.

Continue Reading

india

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം.

Published

on

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്‍, പെന്‍സിലുകള്‍, പുസ്തകങ്ങള്‍, വൈദ്യചികിത്സ, കര്‍ഷകരുടെ ട്രാക്ടറുകള്‍ എന്നിവയില്‍ ജിഎസ്ടി ചുമത്തിയതിന് ‘ജനങ്ങളോട് ക്ഷമ ചോദിക്കാന്‍’ ആവശ്യപ്പെട്ടു.

‘ഇപ്പോള്‍, 2.5 ലക്ഷം കോടി രൂപയുടെ ‘സമ്പാദ്യോത്സവം’ എന്ന് സംസാരിക്കുന്നതിലൂടെ, പൊതുജനങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കിയതിന് ശേഷം നിങ്ങള്‍ വെറും ഒരു പ്ലാസ്റ്റര്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്! അവരുടെ പരിപ്പ്, അരി, ധാന്യങ്ങള്‍, പെന്‍സിലുകള്‍, പുസ്തകങ്ങള്‍, വൈദ്യചികിത്സ, കര്‍ഷകരുടെ ട്രാക്ടറുകള്‍ എന്നിവയില്‍ നിങ്ങള്‍ ജിഎസ്ടി ചുമത്തിയത് പൊതുജനങ്ങള്‍ ഒരിക്കലും മറക്കില്ല. നിങ്ങളുടെ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം!’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി ‘വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതി’യാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വളരെക്കാലമായി വാദിച്ചിരുന്നുവെന്നും 2017 ജൂലൈ മുതല്‍ തന്നെ ജിഎസ്ടി 2.0 ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു.

‘ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടി ഭരണത്തില്‍ വരുത്തിയ ഭേദഗതികളുടെ പൂര്‍ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്,’ ജയറാം പറഞ്ഞു. ‘ജിഎസ്ടി വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരെക്കാലമായി വാദിച്ചുവരുന്നു. ഉയര്‍ന്ന നികുതി ബ്രാക്കറ്റുകള്‍, ബഹുജന ഉപഭോഗ ഇനങ്ങള്‍ക്കുള്ള ശിക്ഷാ നികുതി നിരക്കുകള്‍, വലിയ തോതിലുള്ള വെട്ടിപ്പ്, തെറ്റായ വര്‍ഗ്ഗീകരണം, ചെലവേറിയ അനുസരണ ഭാരങ്ങള്‍, വിപരീത തീരുവ ഘടന (ഇന്‍പുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍പ്പാദനത്തിന് കുറഞ്ഞ നികുതി) എന്നിവയാല്‍ ഇത് വലയുന്നു. 2017 ജൂലൈ മുതല്‍ തന്നെ ഞങ്ങള്‍ ജിഎസ്ടി 2.0 ആവശ്യപ്പെടുന്നുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ ന്യായ് പത്രയില്‍ ഇത് ഒരു പ്രധാന പ്രതിജ്ഞയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending