Connect with us

Cricket

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

Published

on

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയാണ് തുടക്കം. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിക്കും സര്‍ഫറാസിനും റണ്‍സെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.

മഴ കാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ് ഇന്ത്യയുള്ളത്. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ മൂന്ന് റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ രോഹിത്ത് പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലിക്കും അതിവേഗം മടങ്ങേണ്ടിവന്നു. ഒന്‍പത് പന്ത് നേരിട്ട കോഹ്ലിക്ക്് റണ്‍സെടുക്കാനായില്ല. സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് റണ്‍സെടുക്കാനാവാതെ മടങ്ങി.

പരിക്ക് മാറിയിട്ടുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും.

 

Cricket

അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് ഇന്ത്യക്ക്

2023ലാണ് ഇതിന് മുമ്പ് ഇന്ത്യ ഈ വിഭാഗത്തിൽ ലോകകപ്പ് നേടിയത്.

Published

on

അണ്ടർ 19 ടി20 വനിതാ ക്രിക്കറ്റിൽ വിശ്വജേതാക്കളായി ഇന്ത്യയുടെ കൗമാരപ്പട. ക്വോലാലംപൂരിലെ ബയൂമാസ് ഓവൽ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം കിരീടത്തിൽ ഇന്ത്യ മുത്തമിടുന്നത്. 2023ലാണ് ഇതിന് മുമ്പ് ഇന്ത്യ ഈ വിഭാഗത്തിൽ ലോകകപ്പ് നേടിയത്.

ഫൈനലിൽ ടോസ് ഭാഗ്യം കൈവിട്ടെങ്കിലും ഇന്ത്യൻ പെൺപട അവസരത്തിനൊത്ത് ഉയർന്ന് ബൗളിങ്ങിൽ തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ റണ്ണടിച്ചുകൂട്ടാൻ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു.

മറുപടിയായി 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ അനായാസം വിജയലക്ഷ്യം കണ്ടെത്തി. ഇന്ത്യൻ ബാറ്റർമാരിൽ ഗൊങ്ങാടി തൃഷ (33 പന്തിൽ 44), സനിക ചൽക്കെ (22 പന്തിൽ 26) എന്നിവർ തിളങ്ങി. ജി. കമാലിനിയെ (8) കയ്‌ല റെയ്നെകെ പുറത്താക്കി.

മൈക്ക് വാൻ വൂർസ്റ്റ് (23) ആണ് പ്രോട്ടീസ് പടയിലെ ടോപ് സ്കോറർ. 16 റൺസെടുത്ത ജെമ്മ ബോത്ത, കരാബോ മെസോ (10), ഫേ കൗളിങ് (15) എന്നിവരും കലാശപ്പോരിൽ പരമാവധി പൊരുതിനോക്കി. ഇന്ത്യക്കായി ആയുഷി വർമയും ജി. തൃഷയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റെടുത്തു.

ഇന്ത്യയുടെ വനിത അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ ഇക്കുറി ഒരു മലയാളിത്തിളക്കം കൂടിയുണ്ട്. വയനാട് കൽപ്പറ്റ സ്വദേശി ജോഷിത വി ജെയാണ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നത്.

ഏഷ്യ കപ്പ് കിരീടത്തിന് ശേഷം നേടുന്ന ഈ ലോകകപ്പ് കുടുംബത്തിനും ഇരട്ടി മധുരമായി. ഇന്ത്യൻ പേസറായ ജോഷിത ഈ പരമ്പരയിൽ മാത്രം ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജോഷിതയുടെ ലോകകപ്പ് നേട്ടത്തിൽ കുടുംബവും വലിയ ആഹ്ളാദത്തിലാണ്.

Continue Reading

Cricket

അണ്ടർ 19 ടി20 വനിതാ ലോകകപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍, 83 റൺസ് വിജയലക്ഷ്യം

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു. ഇന്ത്യക്ക് 83 റൺസാണ് വിജയലക്ഷ്യം.

Published

on

അണ്ടർ 19 ടി20 വനിതാ ലോകകപ്പ് ഫൈനലിൽ ടോസ് ഭാഗ്യം കൈവിട്ടെങ്കിലും ബൗളിങ്ങിൽ തിളങ്ങി ഇന്ത്യൻ പെൺപട. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ റണ്ണടിച്ചു കൂട്ടാൻ അനുവദിക്കാതെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് ക്വോലാലംപൂരിലെ ബയൂമാസ് ഓവൽ പിച്ചിൽ കാണാനായത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു. ഇന്ത്യക്ക് 83 റൺസാണ് വിജയലക്ഷ്യം. മൈക്ക് വാൻ വൂർസ്റ്റ് (23) ആണ് പ്രോട്ടീസ് പടയിലെ ടോപ് സ്കോറർ. 16 റൺസെടുത്ത ജെമ്മ ബോത്ത, കരാബോ മെസോ (10), ഫേ കൗളിങ് (15) എന്നിവരും കലാശപ്പോരിൽ പരമാവധി പൊരുതിനോക്കി. ഇന്ത്യക്കായി ആയുഷി വർമയും ജി. തൃഷയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റെടുത്തു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ കൗമാര പെൺപടയെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ നീല കുപ്പായക്കാർ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്. സെമിയിൽ തമിഴ്‌നാട്ടുകാരിയായ ജി. കമാലിനിയുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലീഷ് പട ഉയർത്തിയ 114 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. സ്കോർ, ഇംഗ്ലണ്ട് 113/8 (20), ഇന്ത്യ 117/1 (15).

Continue Reading

Cricket

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ

40 ടെസ്റ്റുകളില്‍ മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1,353 റണ്‍സെടുത്തിട്ടുണ്ട്.

Published

on

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെയാണ് 40 കാരനായ ബംഗാള്‍ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ താരത്തിന് തിളങ്ങാനായില്ല. ഏഴു പന്തുകള്‍ നേരിട്ട താരം റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. എന്നാല്‍, മത്സരത്തില്‍ ഇന്നിങ്‌സിനും 13 റണ്‍സിനും ബംഗാള്‍ ജയിച്ചു. പിന്നാലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ ക്രിക്കറ്റ് ഓര്‍മകളും അനുഭവങ്ങളും താരം പങ്കുവെച്ചു. 28 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യന്‍ ജഴ്‌സിയിലും സംസ്ഥാനത്തിനും ജില്ലക്കും സര്‍വകലാശാലക്കും കോളേജിനും സ്‌കൂളിനും വേണ്ടി ക്രിക്കറ്റ് കളിക്കാനായത് വലിയ ആദരമെന്ന് സാഹ കുറിച്ചു.

അവസാന മത്സരത്തിനു ശേഷം സാഹയെ തോളിലേറ്റി ഗ്രൗണ്ട് വലംവെച്ചാണ് സഹതാരങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാഹ, അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നു.

2021ലാണ് ഇന്ത്യക്കുവേണ്ടു അവസാനമായി കളിച്ചത്. 40 ടെസ്റ്റുകളില്‍ മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1,353 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി അഞ്ചു ഏകദിനങ്ങളും കളിച്ചു. 2007ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 142 മത്സരങ്ങളില്‍ 210 ഇന്നിങ്‌സുകളിലായി 7,169 റണ്‍സെടുത്തിട്ടുണ്ട്. 14 സെഞ്ച്വറികളും 44 അര്‍ധ സെഞ്ച്വറികളും നേടി.

എം.എസ്. ധോണി വിരമിച്ചതോടെയാണ് സാഹക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഋഷഭ് പന്ത് ദേശീയ ടീമിലെത്തിയതോടെ സാഹക്ക് അവസരങ്ങള്‍ കുറഞ്ഞു. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിലുടനീളം തന്നെ പിന്തുണച്ച ബി.സി.സി.ഐക്ക് താരം നന്ദി പറഞ്ഞു.

‘കരിയറിലെ എല്ലാ നേട്ടങ്ങള്‍ക്കും ക്രിക്കറ്റെന്ന അത്ഭുതകരമായ ഗെയിമിനോട് കടപ്പെട്ടിരിക്കുന്നു. മറക്കാനാകാത്ത വിജയങ്ങളും വിലമതിക്കാനാകാത്ത അനുഭവങ്ങളും എനിക്കു സമ്മാനിച്ചത് ക്രിക്കറ്റാണ്. ഉയര്‍ച്ചകളിലും താഴ്ചകളിലും വലിയ വിജയങ്ങളിലും തോല്‍വികളിലും എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്.

ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണ്. പുതിയൊരു അധ്യായം ആരംഭിക്കാനുള്ള സമയമാണിത്. ഇനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എനിക്കു നഷ്ടമായ ജീവിതം ആസ്വദിക്കാനാണു തീരുമാനം’ സാഹ എക്‌സില്‍ വ്യക്തമാക്കി.

Continue Reading

Trending