Connect with us

Culture

ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ന്യൂഡല്‍ഹി: ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രക്ഷ തേടിയെത്തിയവര്‍ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു പകരം അഭയാര്‍ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ മവലാങ്കര്‍ ഹാളില്‍ നടന്ന അന്താരാഷ്ട്ര റോഹിംഗ്യന്‍ വംശഹത്യ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍ പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതയ്ക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടപ്പാടില്‍ നെഞ്ച് ചേര്‍ത്ത് നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

നാടില്ലാത്ത, വീടില്ലാത്ത, ആര്‍ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത, ജനതയാണിത്. അവരുടെ പ്രയാസങ്ങള്‍ നേരിട്ട്‌പോയി ഞങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടു കൂടി ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കോടി രൂപ എത്തിച്ചു. ജമ്മു, മേവാത്, ഫരീദാബാദ്, യു.പിയിലേയും ഹരിയാനയിലേയും ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വസ്ത്രം, ഭക്ഷണം, പഠനസാമഗ്രികള്‍, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തുന്നതില്‍ പാര്‍ട്ടി സജീവമായി രംഗത്തുണ്ട്. ഇത്തരം ഇടപെടല്‍ കൊണ്ട് മാത്രം അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരം കാണാനാവില്ല എന്ന ബോധ്യമുണ്ട്. ഇനിയും ഞങ്ങള്‍ കൂടെയുണ്ടാകും. ദുരിതക്കയത്തില്‍ നില്‍ക്കുന്ന ഒരു ജനതയെ രാജ്യദ്രോഹികള്‍, തീവ്രവാദ ബന്ധമുള്ളവര്‍, വ്യാജരേഖ ഉണ്ടാക്കിയവര്‍, എന്നീ ആരോപണങ്ങള്‍ ചുമത്തി ഇവിടെനിന്ന് തിരിച്ച് വീണ്ടും മ്യാന്മറില്‍ തന്നെ കൊണ്ടുവിടുമെന്ന് പ്രസ്താവനയിറക്കാന്‍ ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിപോലും തയ്യാറായത് ഞെട്ടിപ്പിക്കുന്നതാണ്. സമഗ്രമായ ഒരു അഭയാര്‍ത്ഥി നയം രൂപപ്പെടുത്തേണ്ടത് അനിവര്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിില്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളായി നടക്കുന്ന അന്തരാഷ്ട്ര റോഹിംഗ്യന്‍ വംശഹത്യ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സലാമ ട്രസ്റ്റ്, റോഹിംഗ്യന്‍ ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്‍ഹി കെ.എം.സി.സി, ആള്‍ ഇന്ത്യ മജ്‌ലിസ് തമീര്‍ എ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. ഫാറൂഖ് അബ്ദുള്ള, പ്രശാന്ത് ഭൂഷണ്‍, സ്മൃതി സിംഗ്, അഡ്വ.ഹാരിസ് ബീരാന്‍, സ്വാമി അഗ്‌നിവേശ്, പ്രൊഫ. അപൂര്‍വാനന്ദ്, വജാഹത് ഹബീബുള്ള, സഫര്‍ മുഹമ്മദ് ഷാ , ജസിന്‍ ഫീല്‍ഡ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending