Culture
മോദി പറഞ്ഞതും ജനത്തിന് കിട്ടിയതും; 10 കോടി തൊഴില്‍ എവിടെ ?

എ.പി ഇസ്മായില്‍
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പ്രതിവര്‍ഷം 20 മില്യണ്‍ (രണ്ടു കോടി) തൊഴില്‍ അവസരങ്ങള്‍ എന്നായിരുന്നു ആ വാഗ്ദാനം. എന്നാല്‍ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന് കൊടിയിറങ്ങുമ്പോള്‍ ഒരു വര്‍ഷം രണ്ടു ലക്ഷംപേര്‍ക്കു പോലും തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്, കേന്ദ്ര സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ഏജന്‍സിയായ ലേബര്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ്.
ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മോദി ഭരണത്തിലെ തൊഴില്‍ അവസരങ്ങളുടെ കണക്ക് ഇങ്ങനെയാണ്. 2014-15ല്‍ 1.55 ലക്ഷം. 2015-16ല്‍ 2.31 ലക്ഷം. 2016-17 വര്‍ഷത്തിലോ അതിനു ശേഷമോ സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ധൈര്യം പോലും മോദി സര്‍ക്കാറിനുണ്ടായില്ല, ഇന്നു വരെയും. നെഗറ്റീവ് വളര്‍ച്ചയായിരുന്നു തൊഴില്‍ മേഖലയില്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച രേഖകള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിയതും.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. രണ്ടു പതിറ്റാണ്ടായി ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടിരുന്ന ഐ.ടി മേഖലയില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ നഷ്ടമായത് മൂന്നു മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ തൊഴില്‍ അവസരങ്ങളാണെന്നാണ് കണക്ക്. ഐ.ടി മേഖലയിലെ തളര്‍ച്ച ടെലികോം രംഗത്തും പ്രകടമായി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം മേഖലയില്‍ 40,000 തൊഴില്‍ അവസരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ്.
ബീഫിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ വൈകാരിക വിഷയമായി മാത്രമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഇത് എങ്ങനെ ബാധിച്ചുവെന്ന് ചര്‍ച്ചചെയ്യപ്പെട്ടില്ല. ബീഫ് കയറ്റുമതിയെ ആശ്രയിക്കുന്ന പ്രോസസ്ഡ് ഫുഡ് ഇന്‍ഡസ്ട്രി മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഷുഗര്‍ മില്ലുകള്‍ ഉള്‍പ്പെടെ അനുബന്ധ വ്യവസായങ്ങള്‍ ചിത്രങ്ങളില്‍ തെളിഞ്ഞില്ല. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയിലും നഷ്ടമായി. ആരോഗ്യ മേഖലയിലും തിരിച്ചടിയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8000 പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനികള്‍ രാജ്യത്ത് പൂട്ടിപ്പോയി. ഈ മേഖലയിലുണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് ഇതില്‍നിന്ന് ഊഹിക്കാം.
ഖനി മേഖലയില്‍ 30 ശതമാനം തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷം തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കിയത്. ആഭരണ നിര്‍മാണം (35 ലക്ഷം), ടെക്‌സ്റ്റയില്‍സ്(18 ശതമാനം), സിമന്റ് (എല്‍ആന്റ്ടിയില്‍ 14,000, ടര്‍ബോയില്‍ 14,000), ഇരുമ്പയിര്‍ ഖനനം (10 ലക്ഷം), ചെമ്പ് അയിര്‍ (15000), പ്ലാസ്റ്റിക് (25000ത്തിലധികം) ഇങ്ങനെ പോകുന്നു വിവിധ മേഖലകളിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്ക്. രാജ്യത്തൊട്ടാകെ 600 എഞ്ചിനീയറിങ് കോളജുകളാണ് മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം അടച്ചുപൂട്ടിയത്. 20000 തൊഴില്‍ അവസരങ്ങള്‍ നേരിട്ട് നഷ്ടമായി.
വാഗ്ദാനങ്ങള്‍ ചെയ്ത തൊഴില്‍ എവിടെയന്ന് ചോദ്യമുയര്‍ന്നപ്പോഴൊക്കെ രാജ്യത്തെ തൊഴിലന്വേഷകരായ യുവാക്കളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായും ചെയ്തത്. രാജ്യത്തെ 125 കോടി പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
india3 days ago
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍