Connect with us

main stories

മാന്ദ്യത്തിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ ഇങ്ങനെ

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്

Published

on

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഔദ്യോഗിമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) മൈനസ് 7.5 ശതമാനമാണ് ജിഡിപി വളര്‍ച്ച. ആദ്യപാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. 2019-20ലെ സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തിന്റെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) ഏഴു ശതമാനം കുറഞ്ഞു. ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ.

മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്. ഇന്ത്യയ്ക്ക് പുറമേ, യുകെയാണ് ജിഡിപിയില്‍ മൈനസ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 9.6 ശതമാനം. അയല്‍ രാജ്യമായ ചൈനയുടെ ജിഡിപി വളര്‍ച്ച ഈ പാദത്തില്‍ 4.9 ശതമാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വില്‍ക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് മുമ്പെങ്ങുമില്ലാത്തവിധം തട്ടിപ്പിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങാത്ത മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കാനും ജനാധിപത്യം സാവധാനത്തില്‍ അവസാനിപ്പിക്കാനും മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുകയാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.

ലോകം മുഴുവന്‍ ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഇവിടെ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇതെല്ലാം തട്ടിപ്പാണ്. എന്നാല്‍ അത് തെളിയിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും ഭരണകക്ഷിക്ക് നേട്ടമുണ്ടാക്കുകയും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഇത്തരം വിദ്യകളാണ് അവര്‍ ആവിഷ്‌കരിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ രാജ്യത്തെ ചെറുപ്പക്കാര്‍ ‘നമുക്ക് ബാലറ്റ് പേപ്പര്‍ വേണമെന്ന് പറയും’, അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്. ഞങ്ങള്‍ എല്ലായിടത്തും വിഷയം ഉന്നയിച്ചു, രാഹുല്‍ ഗാന്ധി വിഷയം ശക്തമായി ഉന്നയിച്ചു. അവര്‍ ഏതുതരം വോട്ടര്‍ പട്ടിക ഉണ്ടാക്കി… മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഒരു തട്ടിപ്പാണ്. ഹരിയാനയിലും അതുതന്നെ സംഭവിച്ചു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

90 ശതമാനം സീറ്റും ബിജെപി നേടിയെന്നും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നടന്നതുപോലുള്ള ഒരു തട്ടിപ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ 11 വര്‍ഷമായി ഭരണകക്ഷി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളും തത്വങ്ങളും ആക്രമിക്കപ്പെടുന്നു, അവയെ സംരക്ഷിക്കാന്‍ നമ്മള്‍ പോരാടേണ്ടതുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം, വര്‍ഗീയ ധ്രുവീകരണത്തിന്റെ അജണ്ടയ്ക്കായി സര്‍ക്കാര്‍ രാത്രി വൈകിയും ചര്‍ച്ച നടത്തി, വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയെ പരാമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പുലര്‍ച്ചെ 4 മണിക്കാണ് നടന്നതെന്നും അത് അടുത്ത ദിവസം തന്നെ നടത്തണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു, സര്‍ക്കാര്‍ എന്തെങ്കിലും മറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.

”ജനാധിപത്യം സാവധാനം, സാവധാനം, സാവധാനം അവസാനിക്കുകയാണ്,” ഖാര്‍ഗെ പറഞ്ഞു.

അമേരിക്ക തീരുവ ചുമത്തുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ചങ്ങാത്ത മുതലാളിമാര്‍ക്ക് വിഭവങ്ങള്‍ കൈമാറി കുത്തക സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലൂടെ എസ്സി, എസ്ടി, ഒബിസി സംവരണം അവസാനിപ്പിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇത് തുടര്‍ന്നാല്‍ മോദി സര്‍ക്കാരും മോദിയും ചേര്‍ന്ന് രാജ്യം മുഴുവന്‍ വില്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ തങ്ങളുടെ മുതലാളി സുഹൃത്തുക്കള്‍ക്ക് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് പോലും വിരുദ്ധമായ വിഭവങ്ങള്‍ കൈമാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

500 വര്‍ഷം പഴക്കമുള്ള പ്രശ്നങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്നതിനായി ബിജെപി-ആര്‍എസ്എസ് ഉന്നയിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. മസ്ജിദുകള്‍ക്ക് താഴെ ‘ശിവലിംഗങ്ങള്‍’ തിരയരുതെന്ന് ആര്‍എസ്എസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടു, എന്നാല്‍ അവര്‍ അത് തുടരുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു.

‘ഞങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ് പോരാടുന്നത്; വ്യത്യാസം മുമ്പ് വിദേശികള്‍ വര്‍ഗീയവല്‍ക്കരണം, ദാരിദ്ര്യം, അസമത്വം എന്നിവയില്‍ നിന്ന് പ്രയോജനം നേടിയിരുന്നു, ഇപ്പോള്‍ രാജ്യത്തിന്റെ സ്വന്തം സര്‍ക്കാര്‍ പ്രയോജനം നേടുന്നു,’ അദ്ദേഹം ആരോപിച്ചു.

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു, പ്രധാനമന്ത്രി മോദി ഒബിസി പദവി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും എന്നാല്‍ അവരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനും എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

Continue Reading

india

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

ഭവന, വാഹന വായ്പ പലിശ കുറയും

Published

on

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഈ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കായ 6.5ല്‍ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് കുറക്കുന്നത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവുവരും.

2020 മേയിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.

Continue Reading

india

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

Published

on

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുതെന്ന് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

തമിഴ്നാട്ടില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്കും കോടതി അംഗീകാരം നല്‍കുകയും ചെയ്തു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി പറഞ്ഞത്. നസംസ്ഥാനസര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

10 ബില്ലുകള്‍ തടഞ്ഞുവെച്ച ആര്‍ എന്‍ രവിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പത്ത് ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം രാഷ്ട്രപതിക്ക് അയച്ച നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Continue Reading

Trending