india
ഇന്ത്യ എന്റെ രാജ്യം –നജീബ് കാന്തപുരം എം.എല്‍.എ
ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ് കച്ചവടക്കാരുടെ വരവോടെയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് സിന്ധു നദീതീരത്തെ സിന്ദ് എന്ന് വിളിച്ചത്. അറബികള്‍ ഇത് ഹിന്ദ് എന്നാക്കി. പിന്നീട് ഹിന്ദ് ഇന്ത്യയായി.

കുഞ്ഞുന്നാളില്‍ നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞ ഒരു ഇന്ത്യയുണ്ട്. വരി തെറ്റാതെ അണിനിരന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്ററുടെ സമീപം അറ്റന്‍ഷനായി നില്‍ക്കുന്ന സ്‌കൂള്‍ ലീഡര്‍ ഉറക്കെ ചൊല്ലിത്തന്ന പ്രതിജ്ഞാവാചകം. ഇന്ത്യ എന്റെ രാജ്യമാണ് ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ പ്രതിജ്ഞ ചൊല്ലല്‍ കേരളത്തിനുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലുണ്ടോ എന്നറിയില്ല. എല്ലാ മലയാളികളുടെയും മനസ്സില്‍ പതിഞ്ഞ ആ പ്രതിജ്ഞയോടൊപ്പമാണ് നമ്മുടെ മനസ്സിലും ഇന്ത്യ ആഴത്തില്‍ പതിഞ്ഞത്. ആ ഇന്ത്യയിലൂടെ നാം സഞ്ചരിച്ചു. നാട് കണ്ട് വളര്‍ന്നു. ഒരുപാട് മനുഷ്യരെ കണ്ടു. അവരില്‍നിന്ന് ഇന്ത്യയെ പഠിച്ചു. ആ രാജ്യം നമുക്ക് എത്രമാത്രം പ്രധാനമാണെന്നും ആ രാജ്യം എന്തൊരു സുന്ദരമാണന്നും അനുഭവിച്ചു. അതിന്റെ വൈവിധ്യങ്ങള്‍, ഭൂപ്രദേശങ്ങള്‍, കലകള്‍, സംസ്‌കാരങ്ങള്‍, മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍. ആ വൈവിധ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെട്ടു. വളരുംതോറും ഇന്ത്യയുടെ ഭൂതകാലത്തെ അറിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് യാത്ര ചെയ്തു. ആ യാത്രകളെല്ലാം നല്ല അനുഭവങ്ങളുടേതായിരുന്നു. മനുഷ്യരുടെ രഞ്ജിപ്പിന്റെയും സ്‌നേഹത്തിന്റെയും സമര്‍പ്പണങ്ങളുടേതുമായിരുന്നു. കറുത്ത അനുഭവങ്ങളും അതിലുണ്ടെന്നത് സത്യമാണ്. വകഞ്ഞുമാറ്റി പിന്നെയും പിന്നെയും ഇന്ത്യ അതിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചു.ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ് കച്ചവടക്കാരുടെ വരവോടെയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് സിന്ധു നദീതീരത്തെ സിന്ദ് എന്ന് വിളിച്ചത്. അറബികള്‍ ഇത് ഹിന്ദ് എന്നാക്കി. പിന്നീട് ഹിന്ദ് ഇന്ത്യയായി.
ഇന്ത്യ ഉപഭൂഖണ്ഡം കച്ചവടക്കാരുടെ ഇഷ്ട ദേശമായി. ലോകമാകെ ആ പ്രശസ്തി വളര്‍ന്നു. ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങള്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ക്ലാസിക് രചനകളില്‍പോലും ഇടം നേടി. അയ്യായിരം വര്‍ഷങ്ങളിലേറെ ഒഴുകിത്തെളിഞ്ഞ നദിയായി ഇന്ത്യ മാറി. ഒരു മഹാനദി വടക്ക് ഹിമാലയന്‍ മലനിരകളും പടിഞ്ഞാറ് മനോഹരമായ തീരങ്ങളും ഡെക്കാന്‍ പീഠഭൂമികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജൈവ, ഭൂമി ശാസ്ത്ര സവിശേഷതകളുമെല്ലാം നമുക്ക് മാത്രമുള്ള പ്രത്യേകത തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ ശക്തവും അദൃശ്യവുമായ ചരടുകളാല്‍ കോര്‍ത്തിണക്കിയ രാഷ്ട്രമാണ് ഇന്ത്യ. ഒരു മിത്തും ആശയവും ചേര്‍ന്ന രാഷ്ട്രം. ഇന്ത്യ എന്ന പദം ഓരോ ഇന്ത്യക്കാരന്റെയും സ്വന്തമാകുന്നത് ആ ചരടുകള്‍ കൊണ്ടുതന്നെ. എന്നാല്‍ ആ ചരടുകള്‍ ഭരണകൂടംതന്നെ മുറിച്ചുമാറ്റുന്ന ദുഃഖകരമായ കാലത്തു നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആരാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ വെറുക്കുന്നത്? അത്തരമൊരു വെറുപ്പ് പടര്‍ത്തിയാല്‍ ഇന്ത്യയെ ഒറ്റ വാര്‍പ്പിലേക്ക് ഒതുക്കാനാവുമോ? ലോകമാകെ നടന്ന ഫാസിസ്റ്റ് രീതികളിലേക്ക് ഇന്ത്യയെ കൊണ്ടുപോകാന്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നു. ഒരു നൂറ്റാണ്ടായി അവര്‍ ഇതിനുള്ള ജോലിയിലാണ്. അവരെ പ്രചോദിപ്പിക്കുന്നത് വംശീയ ചിന്തകളാണ്. അവര്‍ ആവേശം കൊള്ളുന്നത് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍നിന്നാണ്. അവര്‍ കടം കൊള്ളുന്നത് മുസോളിനിയുടെ ഇറ്റലിയെയാണ്. ചരിത്രത്തിന്റെ കനത്ത തിരിച്ചടികളാല്‍ മുഖം കെട്ടുപോയ അത്തരം ഏകാധിപതികളുടെ പതനം പക്ഷേ ആര്‍.എസ്എ.സ് മുഖവിലക്കെടുക്കുന്നില്ല. ആധുനിക ഇന്ത്യയെന്ന ആശയത്തിന്റെ പിതാവ് മഹാത്മാഗാന്ധിയാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ രാഷ്ട്രപിതാവിനെ വധിച്ചാണ് ആര്‍.എസ്.എസ് വൈവിധ്യങ്ങള്‍ക്ക് നേരെ ആദ്യ യുദ്ധ പ്രഖ്യാപനം നടത്തിയത്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും പതിറ്റാണ്ടുകളുടെ സഞ്ചാരം. ഇന്ത്യക്ക് ഏറ്റ മുറിപ്പാടുകളിലെല്ലാം ആര്‍.എസ്.എസിന്റെ കഠാരയുടെ അടയാളമുണ്ട്. ആ കത്തി മുനയുടെ പാടുകള്‍ ഓരോ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകളും ഏറ്റുപറഞ്ഞു. എന്നിട്ടും ആര്‍.എസ്.എസ് പ്രസ്തുത ആശയത്തില്‍നിന്ന് പിറകോട്ട് പോയില്ല. നിരവധി കലാപങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തു. ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെ ആ നിര നീണ്ടു.
ആര്‍.എസ്.എസിസ് ഒരു സ്വപ്‌നമുണ്ട്. അവര്‍ക്ക് ഇന്ത്യ വഴങ്ങുമെന്ന വ്യാമോഹം. അന്ന് ഇന്ത്യ അവസാനിക്കും. അന്ന് നമ്മുടെ ഭരണഘടന നിലക്കും. മനുസ്മൃതി ഭരണഘടനയാകുന്ന കാലം. സ്ത്രീകള്‍, ദലിതര്‍, മുസ്‌ലിംകള്‍ തുടങ്ങി വിവിധതരം മനുഷ്യരെല്ലാം അടിമകളായിതീരുന്ന കാലം. ഈ വ്യാമോഹത്തിന് നൂറ്റാണ്ട് തികയുകയാണ്. കഴിഞ്ഞ രണ്ട് ടേമുകളിലായി നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത് ആശയപരമായി ഇന്ത്യയെ ഒരു പ്രാകൃത യുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനാണ്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മാറിയ ഒരു ഇന്ത്യയിലേക്ക്. അവിടെ വൈവിധ്യങ്ങള്‍ക്കൊ ശാസ്ത്ര ബോധത്തിനോ ജനാധിപത്യത്തിനോ ഒരു പ്രസക്തിയും ഇല്ല. രാജ്യം ഒരിക്കലും പിറകോട്ട് നടന്നുകൂടാ. ലോകം വൈവിധ്യങ്ങളുടേതാണ്. വൈവിധ്യങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള ലോകമാണിന്ന്. ഒരു ഭൂമിയെന്ന ആശയത്തിലേക്ക് ലോകം വളരുമ്പോള്‍ എല്ലാ വ്യത്യസ്തതകള്‍ക്കും വലിയ ആദരവുകള്‍ പരസ്പരം നല്‍കുമ്പോള്‍ രാജ്യം ഒരിക്കലും പിന്നോട്ട് നടന്നു കൂടാ.
ഇന്ത്യ നമ്മുടെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും ഒരുപോലെ അവകാശപ്പെട്ട രാജ്യം. ആ രാജ്യം എന്നും അങ്ങനെ തന്നെയാവണം. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഒരുമിച്ച് നില്‍ക്കാനുള്ള ഇടമുണ്ടാവണം. ഒരു രാഷ്ട്രം തകരുക അതിന്റെ ആഭ്യന്തര ഭിന്നതകള്‍ കൊണ്ടാണ്. ഒരു പട്ടാള ഭരണത്തിനും മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്കും ഇരുമ്പുമറ ഒരുക്കാനാവില്ല. അത് നിലനില്‍ക്കുകയുമില്ല. നമുക്ക് നമ്മുടെ ഇന്ത്യയെ വേണം. അതിന്റെ വൈവിധ്യങ്ങളാല്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയെ. ആ വൈവിധ്യങ്ങളുടെ വര്‍ണരാജികള്‍ കണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ഇന്ത്യ. അതിനുള്ള രാഷ്ട്രീയ സമീപനങ്ങള്‍ വികസിച്ചു വരേണ്ട അടിയന്തര ഘട്ടമാണിത്. എല്ലാറ്റിനും രാഷ്ട്രീയ പരിഹാരങ്ങളാണ് ആവശ്യം. ആ രാഷ്ട്രീയ പരിഹാരങ്ങള്‍ക്കായി ഇനിയുള്ള കാലം നമുക്ക് കൈകോര്‍ക്കാം.
india
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.
Health
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം
ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.
രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.
india
സ്പേസ് എക്സ് എല്‍ഒഎക്സ് ചോര്‍ച്ച കണ്ടെത്തി; ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവച്ചു:
ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു.

ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു തകരാര്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ സ്പേസ് എക്സ് ആക്സിയം-4 വിക്ഷേപണം നിര്‍ത്തിവച്ചു. ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സമയം വൈകി, സ്ഥാപനം പറഞ്ഞു: ”പോസ്റ്റ്-സ്റ്റാറ്റിക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനകളില്‍ തിരിച്ചറിഞ്ഞ LOX (ലിക്വിഡ് ഓക്സിജന്‍) ചോര്‍ച്ച പരിഹരിക്കാന്‍ സ്പേസ് എക്സ് ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഫാല്‍ക്കണ്‍-9 ഫാല്‍ക്കണ്‍-4 വിക്ഷേപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ – റേഞ്ച് ലഭ്യത തീര്‍ന്നിരിക്കുന്നു – ഞങ്ങള്‍ ഒരു പുതിയ വിക്ഷേപണം പങ്കിടും.” പ്രീ-സ്റ്റാറ്റിക് ടെസ്റ്റ് ഫയറില്‍ സ്പേസ് എക്സിന് പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ജൂണ്‍ 10 ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാല്‍ക്കണ്‍-9 ന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെ, സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ച കണ്ടെത്തിയതായി ബില്‍ഡ് ആന്‍ഡ് ഫ്‌ലൈറ്റ് റിലബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സ്റ്റന്‍മെയര്‍ തിങ്കളാഴ്ച വൈകി പറഞ്ഞിരുന്നു. ബൂസ്റ്ററിന്റെ പോസ്റ്റ്-ഫ്‌ലൈറ്റ് നവീകരണ സമയത്ത് തുടക്കത്തില്‍ കണ്ടെത്താനാകാതെ പോയ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ചയാണ് സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയത്.
‘ബൂസ്റ്ററിന്റെ മുന്‍ സ്റ്റാര്‍ലിങ്ക് ദൗത്യത്തിലേതാണ് ഈ പ്രശ്‌നം. ബൂസ്റ്റര്‍ പൂര്‍ണ്ണമായും നന്നാക്കിയിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി… ചോര്‍ച്ച തുടര്‍ന്നാല്‍ അത് ലഘൂകരിക്കുന്ന ഒരു ശുദ്ധീകരണം ഞങ്ങള്‍ സ്ഥാപിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ, എഞ്ചിന്‍ അഞ്ചിലെ ഒരു ത്രസ്റ്റ് വെക്റ്റര്‍ നിയന്ത്രണ പ്രശ്‌നവും തിരിച്ചറിഞ്ഞു. ബാധിച്ച ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചു, വിക്ഷേപണത്തിന് മുമ്പുള്ള വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരക്ഷയിലും കൃത്യതയിലും കമ്പനിയുടെ തുടര്‍ച്ചയായ ശ്രദ്ധയെക്കുറിച്ച് ഗെര്‍സ്റ്റന്‍മെയര്‍ ഊന്നിപ്പറഞ്ഞു, ‘ബഹിരാകാശ പറക്കല്‍ ശരിക്കും ബുദ്ധിമുട്ടാണ്, ഞങ്ങള്‍ എല്ലാ ദിവസവും പഠിക്കുന്നു’ എന്ന് പറഞ്ഞു. ഡ്രൈ ഡ്രസ് റിഹേഴ്സല്‍ വളരെ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം