Video Stories
ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് കോച്ചില്ല, കോലിയുമായി ചര്‍ച്ചയെന്ന് ഗാംഗുലി പരിശീലകന്‍ വൈകും

മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍ തിടുക്കമില്ലെന്നും ക്യാപ്റ്റന്‍ വിരാത് കോലിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമായിരിക്കും പുതിയ പരിശീലകനെ നിയോഗിക്കുകയുള്ളൂവെന്നും ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. വിരാത് കോലി വിന്‍ഡീസ് പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഉപദേശക സമിതി പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ ലാല്‍ചന്ദ് രാജ്പുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി, വീരേന്ദര്‍ സേവാഗ്, രവിശാസ്ത്രി എന്നിവരുമായി അഭിമുഖം നടത്തി. വിന്‍ഡീസുകാരന്‍ ഫില്‍ സിമണ്‍സ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അഭിമുഖത്തിന് എത്തിയില്ല. സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും നേരിട്ട് അഭിമുഖത്തിനെത്തിയപ്പോള്‍ സച്ചിന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് അപേക്ഷകരുമായി സംസാരിച്ചത്. തിടുക്കത്തില്‍ പരിശീലകനെ നിയമിക്കുന്നതില്‍ കാര്യമില്ല. ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും. തല്‍ക്കാലം നിലവിലുളള സ്ഥിതി തുടരട്ടെ-ഗാംഗുലി വ്യക്തമാക്കി. ഉപദേശക സമിതിയിലെ മൂന്നംഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതരും വിരാത് കോലിയുമായി ചര്‍ച്ചകള്‍ നടത്തും. പരിശീലകന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യങ്ങളെക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കും. പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തേണ്ടതുണ്ട്. പുതിയ പരിശീലകന്‍ 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനൊപ്പം വേണ്ട ആളാണെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ വിരാത് കോലി പരിശീലകന്റെ കാര്യത്തില്‍ ഒരു പേരും നിര്‍ദ്ദേശിച്ചിട്ടില്ല. അദ്ദേഹം ഉപാധികളും വെച്ചിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിക്കറ്റില്‍ ക്യാപ്റ്റന് പ്രധാന റോളുണ്ട്. അതിനാല്‍ അദ്ദേഹവുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. ഞങ്ങളല്ല പരിശീലകനുമായി ഇടപഴകുന്നത്. താരങ്ങളാണ്. അതിനാല്‍ അവരുടെ അഭിപ്രായവും കേള്‍ക്കേണ്ടതുണ്ടെന്നും സൗരവ് വ്യക്തമാക്കി.
ശാസ്ത്രിക്ക് പാരയായി ദാദ, കോലിക്ക് താല്‍പ്പര്യം ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ നിയോഗിക്കുന്നതിലെ ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞതിന് പിറകില്‍ ക്യാപ്റ്റന്‍ വിരാത് കോലിയുടെ രവിശാസ്ത്രി താല്‍പ്പര്യവും ഉപദേശക സമിതിയിലെ സീനിയര്‍ അംഗം സൗരവ് ഗാംഗുലിയുടെ രവിശാസ്ത്രി എതിര്‍പ്പും. അനില്‍ കുംബ്ലെയുമായി തെറ്റിപിരിഞ്ഞ വിരാത് കോലി പലരോടും പറഞ്ഞിട്ടുണ്ട് ശാസ്ത്രിയെ പോലെ ഒരു പരിശീലകനെയാണ് ടീമിന് വേണ്ടതെന്ന്. എന്നാല്‍ മുമ്പ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തയാളാണ് ബംഗാള്‍ ക്രിക്കറ്റ് ്അസോസിയേഷന്‍ തലവനായ സൗരവ് ഗാംഗുലി. ഇന്നലെ മുംബൈയില്‍ ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ എല്ലാവരുമായും സംസാരിച്ചു. ഏറ്റവും കുറച്ച് സമയം മാത്രം സംസാരിച്ചത് ശാസ്ത്രിയോടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ശാസ്ത്രിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ട്. താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ശൈലിക്കാരനാണ് ശാസ്ത്രി. എന്നാല്‍ ഈ ശൈലി ഗുണം ചെയ്യില്ലെന്ന് നിലപാടാണ് ഗാംഗുലിക്ക്. പരിശീലകനെ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും യോജിച്ച ഒരാള്‍ വേണമെന്നും അദ്ദേഹത്തിന്റെ ശൈലി എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നും പറഞ്ഞാണ് ഇന്നലത്തെ ചര്‍ച്ചകള്‍ ഗാംഗുലി അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ വിരാത് കോലിയുമായി ചര്‍ച്ചകള്‍ അദ്ദേഹം നടത്തും. നിലവില്‍ വിന്‍ഡീസിലാണ് കോലിയും സംഘവും. നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കോലിക്ക് ബോധ്യപെടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സേവാഗിനോട് ഗാംഗൂലിക്ക് താല്‍പ്പര്യക്കുറവില്ല. കോലിക്കും ഡല്‍ഹിക്കാരനായ മുന്‍ സഹതാരത്തോട് എതിര്‍പ്പില്ല. അടുത്ത ലോകകപ്പ് വരെ പുതിയ പരിശീലകന്‍ തുടരുമെന്നിരിക്കെയാണ് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തണമെന്ന വാദം ഗാംഗുലി ഉന്നയിച്ചത്. ശാസ്ത്രിയെ അനുകൂലിക്കുന്നവര്‍ ഇന്നലെ തന്നെ അദ്ദേഹത്തെ തെരഞ്ഞെടുത്ത പ്രഖ്യാപനം വരുമെന്നാണ് കരുതിയത്. എന്നാല്‍ ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരെ അദ്ദേഹം കാര്യങ്ങള്‍ അറിയിച്ചു. അവരും പറഞ്ഞത് തിടുക്കത്തില്‍ പ്രഖ്യാപനം വേണ്ടെന്നാണ്. തീരുമാനം വൈകും തോറും അത് ശാസ്ത്രിയെ ബാധിക്കും. സൗരവിനെതിരെ പലപ്പോഴായി ശാസ്ത്രി രംഗത്ത് വന്നതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് മികച്ച നായകരില്‍ കപില്‍ദേവ്, മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത് വഡേക്കര്‍ എന്നിവരുടെ പേരുകള്‍ ശാസ്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന നായകനായ സൗരവിന്റെ നാമം ശാസ്ത്രി പരാമര്‍ശിച്ചിരുന്നില്ല.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
News12 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News2 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
News2 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala2 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
india2 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india2 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്
-
india2 days ago
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി