Connect with us

Cricket

ഇഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി.

Published

on

ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കി ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അഡ്‌ലെയ്ഡില്‍ 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന് കീഴടക്കി നാണം കെടുത്തിയ ജോസ് ബട്‌ലറെയും സംഘത്തെയും ഗയാനയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് രോഹിതും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ബാറ്റിംഗില്‍ മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവിനൊപ്പമുള്ള കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സ്പിന്നർമാരായ അക്ഷർ പട്ടേലും കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം.

പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്‌സർ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്‌സർ പട്ടേലിന്റെ പന്തില്‍ ബെയർ‌സ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്‌സറിന്റെ പന്തില്‍ സ്റ്റമ്ബിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ഒമ്ബതാം ഓവറില്‍ ആദ്യ പന്തിലായിരുന്നു കുല്‍ദീപ് വിക്കറ്റ് നേടിയത്. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്കിനെ ക്ലീൻ ബൗള്‍ഡാക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് സ്വന്തമാക്കുമ്ബോള്‍ ഇംഗ്ലണ്ട് സ്‌കോർ 68ന് ആറ് എന്ന നിലയിലാണ്. കുല്‍ദീപ് തന്റെ നാലാം ഓവറില്‍ ഒന്നാമത്തെ പന്തില്‍ എല്‍ബി ഡബ്യൂവിലൂടെ ജോർദാനെയും കൂടാരം കയറ്റി. 72 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ലിവിങ്സ്റ്റണ്‍ കുല്‍ദീപിന്റെ ത്രോയില്‍ അക്‌സർ റണ്‍ഔട്ട് പൂർത്തിയാക്കിയപ്പോള്‍, ആദില്‍ റഷീദിനെ കുല്‍ദീപ് റണ്‍ഔട്ടാക്കി. പിന്നാലെ ജോഫ്രാ ആർച്ചറിനെ ബുംറ എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതോടെ 16.4 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്‌കോറിലേക്കു വീണു. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ജോസ് ബട്‌ലർ (15 പന്തില്‍ 23), ജോഫ്ര ആർച്ചർ (15 പന്തില്‍ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തില്‍ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറിനെ അക്ഷർ പട്ടേലിന്റെ പന്തില്‍ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സകോർ 34 ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫില്‍ സോള്‍ട്ട് ബോള്‍ഡായി. തൊട്ടുപിന്നാലെ ജോണി ബെയർ‌സ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അക്ഷർ പട്ടേലിന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. എട്ടാം ഓവറില്‍ അക്ഷർ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാൻ ശ്രമിച്ച മൊയീൻ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

സാം കറൻ, ഹാരി ബ്രൂക്ക്, ക്രിസ് ജോർദാൻ എന്നീ താരങ്ങള്‍ സ്പിന്നർ കുല്‍ദീപ് യാദവിന്റെ പന്തിലാണു കറങ്ങിവീണത്. ലിയാം ലിവിങ്സ്റ്റൻ റണ്ണൗട്ടായി. ജോഫ്ര ആർച്ചറിന്റെ ചെറുത്തുനില്‍പാണ് ഇംഗ്ലിഷ് സ്‌കോർ 100 കടത്തിയത്. 16 ഓവറിലാണ് ഇംഗ്ലണ്ട് 100 തൊട്ടത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശർമയുടെയും(57) സൂര്യകുമാർ യാദവിന്റെയും(47) ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. ഹാർദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും(9 പന്തില്‍ 17*) ഇന്ത്യൻ സ്‌കോർ 170 എത്തിക്കുന്നതില്‍ നിർണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാൻ മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.റീസ് ടോപ്ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്‌സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീൻ ബൗള്‍ഡാക്കി ടോപ്ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രോഹിത്തിന്റെ ബാറ്റിലായി. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർ‌സ്റ്റോ ക്യാച്ചെടുത്തും മടക്കി.

പവർപ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യ എട്ടോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. മത്സരം വീണ്ടും ആരംഭിച്ചപ്പോള്‍ രോഹിത് ശർമയും സൂര്യകുമാർ യാദവും തുടർച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി. 12.3 ഓവറില്‍ സ്‌കോർ 100 പിന്നിട്ടു. അർധ സെഞ്ചറി നേടിയതിനു പിന്നാലെ ആദില്‍ റാഷിദിന്റെ പന്തില്‍ രോഹിത് ശർമ ബോള്‍ഡായി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് രോഹിത് 57 റണ്‍സടിച്ചത്.

16ാം ഓവറില്‍ ജോഫ്ര ആർച്ചറെ സിക്‌സർ പറത്താൻ ശ്രമിച്ച സൂര്യകുമാർ യാദവിനു പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ലോങ് ഓണില്‍ ക്രിസ് ജോർദാൻ പിടിച്ചെടുത്തു. അവസാന ഓവറുകളില്‍ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യ പുറത്തായത്. ക്രിസ് ജോർദാന്റെ 18ാം ഓവറില്‍ തുടർച്ചയായി രണ്ടു സിക്‌സറുകള്‍ താരം പറത്തിയിരുന്നു. നാലാം പന്തും ബൗണ്ടറിക്കു ശ്രമിച്ചതോടെ ലോങ് ഓഫില്‍ ഫീല്‍ഡർ സാം കറൻ ക്യാച്ചെടുത്തു. 36 പന്തില്‍ 47 റണ്‍സെടുത്ത സൂര്യ രണ്ട് സിക്‌സും നാലു ഫോറും പറത്തി.

രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതല്‍ 17 വരെയുള്ള ഓവറുകളില്‍ 22 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പതിനെട്ടാം ഓവറില്‍ ക്രിസ് ജോർദ്ദനെ തുടർച്ചയായി രണ്ട് സിക്‌സ് പറത്തിയ ഹാർദ്ദിക് ഇന്ത്യയെ 150ന് അടുത്തെത്തിച്ചെങ്കിലും ഹാർദ്ദിക്കിനെയും(13 പന്തില്‍ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോർദ്ദാൻ ഇരട്ട പ്രഹരമേല്‍പ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി.

കീപ്പർ ജോസ് ബട്‌ലർ ക്യാച്ചെടുത്താണ് ദുബെയെ മടക്കിയത്. 18ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. അക്ഷർ പട്ടേല്‍ 10 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയും (9 പന്തില്‍ 17) അർഷ്ദീപ് സിങ്ങും പുറത്താകാതെനിന്നു. ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. റീസ് ടോപ്‌ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദില്‍ റാഷിദ് എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്.

Cricket

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആര്‍ അശ്വിന്‍ വിരമിച്ചു

ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

പരമ്പര 1-1 ന് സമനിലയില്‍ ആയപ്പോള്‍, അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ചതിന് ശേഷം അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 14 വര്‍ഷത്തെ കരിയറിന് തിരശ്ശീല വീഴ്ത്തി. 38 കാരനായ അദ്ദേഹം 37 ടെസ്റ്റ് അഞ്ച് ഫോറുകള്‍ നേടി, മുത്തയ്യ മുരളീധരന് (67) രണ്ടാമത് മാത്രം.

2011ലും 2013-ലും ഇന്ത്യയുടെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളുടെ ഭാഗമായി, 2010-ല്‍ അരങ്ങേറ്റം കുറിച്ച അശ്വിന്റെ അന്താരാഷ്ട്ര കരിയര്‍ 287 ആയി. ഫോര്‍മാറ്റുകളിലായി 765 വിക്കറ്റുകള്‍ തമിഴ്നാട് സ്പിന്നര്‍ നേടി, അനില്‍ കുംബ്ലെയുടെ 9511-ാം സ്‌കോളുകള്‍ക്ക് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്പിന്നര്‍.

മൂന്ന് സൈക്കിളുകളിലായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ അശ്വിന്‍ ഇന്ത്യയുടെ സ്പിന്‍ ക്വാര്‍ട്ടറ്റിനെ ഗെയിമിന്റെ ഏറ്റവും മികച്ച സ്ഥാനത്ത് നിര്‍ത്തുന്നു. 100 ഡബ്ല്യുടിസി വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് അശ്വിന്‍, നിലവില്‍ 41 മത്സരങ്ങളില്‍ നിന്ന് 195 സ്‌കാല്‍പ്പുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് അശ്വിന്‍, ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ (190) തൊട്ടുപിന്നില്‍.

കഴിഞ്ഞ മാസം ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഒപ്പുവെച്ച 9.75 കോടി രൂപയുമായി തന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി അടുത്തിടെ ഹോംകമിംഗ് ഉറപ്പിച്ചതിന് ശേഷം അശ്വിന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

 

Continue Reading

Cricket

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് ജയം

162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.

Published

on

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളം ജയം. 162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ 47ആം ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. ഒമര്‍ 51 പന്തുകളില്‍ നിന്ന് 60ഉം കാമില്‍ 26ഉം റണ്‍സാണ് എടുത്തത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ നായരും അഭിജിത് പ്രവീണും ചേര്‍ന്ന് നേടിയ 105 റണ്‍സ് കേരളത്തിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. രോഹന്‍ നായര്‍ 65 പന്തില്‍ 54ഉം അഭിജിത് പ്രവീണ്‍ 74 പന്തില്‍ 55ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 278ലേക്ക് എത്തിച്ചത്. അക്ഷയ് 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂരിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. 28 റണ്‍സെടുത്ത ഡൊമിനിക് ആണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

വാഗ്വാദം അതിരുകടന്നു; സിറാജിനും ഹെഡിനും പിഴയിട്ട് ഐസിസി

രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.

Published

on

ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായ വാഗ്വാദത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് ഐ.സി.സി വിധിച്ചു. ഇരുവര്‍ക്കും ഓരോ ഡീമെരിറ്റ് പോയിന്റ് വീതം നല്‍കി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയുമുണ്ട്. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.

ബാറ്റര്‍ വിക്കറ്റ് നഷ്ടമായി പുറത്തേക്ക് പോകുമ്പോള്‍ അധിക്ഷേപകരമോ പ്രകോപനപരമായതോ ആയ ഭാഷാപ്രയോഗം, ആംഗ്യം എന്നിവ പാടില്ലെന്ന വ്യവസ്ഥയാണ് സിറാജ് ലംഘിച്ചത്. കളിക്കാരനെയോ സപ്പോര്‍ട്ടിങ് സ്റ്റാഫിനെയോ അമ്പയറെയോ മാച്ച് റഫറിയെയോ അധിഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം പാടില്ലെന്ന വ്യവസ്ഥയാണ് ഹെഡ് ലംഘിച്ചത്.

എന്നാല്‍ താരത്തിന് പിഴ നല്‍കേണ്ടെന്ന് ഐ.സി.സി വിലയിരുത്തി. ഇരുവരും തങ്ങളുടെ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെ നിര്‍ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്‌തെന്ന് ഐ.സി.സി വ്യക്തമാക്കി.

ഓസീസിന്റെ ആദ്യ ഇന്നിങ്‌സിലെ 82ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യ പന്തില്‍ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തില്‍ സിക്‌സറിനും പറത്തി. എന്നാല്‍ തൊട്ടടുത്ത ഫുള്‍ലെങ്ത് ഡെലിവറിയില്‍ സിറാജ് ഹെഡിനെ ബൗള്‍ഡാക്കി.

പിന്നാലെ ഏറെ അഗ്രസീവായാണ് സിറാജ് ആഘോഷിച്ചത്. ഹെഡ് തിരികെ പ്രതികരിച്ചതോടെ സിറാജ് പവലിയനിലേക്ക് കയറിപ്പോകാന്‍ ആംഗ്യം കാണിച്ചു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

മത്സരത്തില്‍ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് അഡ്‌ലെയ്ഡില്‍ തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. സെഞ്ച്വറിക്ക് ശേഷം സ്‌കോറിങ് ഹെഡ് ഇരട്ടിവേഗത്തിലാക്കി. 141 പന്തില്‍ 140 റണ്‍സുമായാണ് താരം പുറത്തായത്. 17 ഫോറും നാല് സിക്‌സറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. അഡ്‌ലെയ്ഡ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ സഞ്ച്വറി നേടിയ ഹെഡിന് വേണ്ടി കൈയടിക്കുകയും സിറാജിനെ കൂവി വിളിക്കുകയും ചെയ്തു.

Continue Reading

Trending