Connect with us

Culture

വ്യാപാര മുന്‍ഗണനാ പട്ടിക മാറ്റമില്ലാതെ യു.എസ് നിരാശയോടെ ഇന്ത്യ

Published

on


ന്യൂഡല്‍ഹി: വ്യാപാര രംഗത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് രാജ്യത്തെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉഭയകക്ഷി ശ്രമങ്ങള്‍ തുടരുമ്പോഴും വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ നീക്കാനുള്ള തീരുമാനവുമായി യു.എസ് മുന്നോട്ടുപോകുന്നത് ഏറെ നിരാശാജനകമാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏത് ബന്ധത്തിലും, പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തില്‍ പരിഹരിക്കാന്‍ കാലതാമസമുണ്ടാകുന്ന പ്രശ്‌നങ്ങളുണ്ടാകും. ക്രമാനുഗതമായ പ്രക്രിയയുടെ ഭാഗമായാണ് തങ്ങള്‍ അതിനെ കാണുന്നത്. അമേരിക്കയുമായി ഉറ്റബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം തുടരുമെന്നും മന്ത്രാലയം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ രൂപത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും സാധിക്കുമെന്ന് മന്ത്രാലയം വിശ്വാസം പ്രകടിപ്പിച്ചു.
വികസ്വര രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാരം ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ജി.എസ്.പിയില്‍ (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്)നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അക്കാര്യത്തില്‍ പുനരാലോചനയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. ജൂണ്‍ അഞ്ചോടെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഇന്ത്യ ഒഴിവാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാപാര തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
തങ്ങളുടെ മാര്‍ക്കറ്റിലേക്ക് ന്യായവും തുല്യവുമായ പ്രവേശനം അനുവദിക്കാമെന്ന് ഇന്ത്യ അമേരിക്ക ഉറപ്പുനല്‍കിയിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറക്കുമതി തീരുവ കുറക്കണമെന്ന നിര്‍ദേശം ഇന്ത്യ പാലിക്കാത്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ നടപടിയെന്ന് സൂചനയുണ്ട്. ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത് അമേരിക്കന്‍ ബിസിനസ് സമൂഹത്തിന് 300 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് പല ഉന്നത യു.എസ് നിയമനിര്‍മാതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജി.എസ്.പി സംവിധാന പ്രകാരം യു.എസ് കോണ്‍ഗ്രസ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വികസ്വര രാജ്യങ്ങളുടെ രണ്ടായിരത്തോളം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കന്‍ വിപണിയില്‍ നേരിട്ട് പ്രവേശനം ലഭിക്കും.
ജി.എസ്.പി കരാറിന്റെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. 2017ല്‍ ഇന്ത്യ 5.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. ജി.എസ്.പി പട്ടികയിലുള്ള 120 രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പല ഉല്‍പന്നങ്ങള്‍ക്കും യു.എസ് ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുമായി മികച്ച സഹകരണത്തിന് ആഗ്രഹിക്കുന്നതായി യു.എസ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യയെ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്താക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കന്‍ വാണിജ്യ മേഖലയായി പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ യു.എസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരവധി വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഇന്ത്യയില്‍ 100 ശതമാനം നികുതി ചുമത്തുമ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന് യു.എസില്‍ ഒരു നികുതിയും ഈടാക്കുന്നില്ലെന്നും അത്തരം രീതികള്‍ അനുവദിക്കാനാവില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending