india
അമിത് ഷായെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യന്; കോണ്‍ഗ്രസില്‍ പട്ടേല്‍ യുഗം അവസാനിക്കുമ്പോള്‍
കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതു കൊണ്ടു തന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.

അഹമ്മദാബാദ്: ഭറൂച്ചിലെ ജയേന്ദ്രപുരി ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ്-ബാഡ്മിന്റണ്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു അഹമ്മദ് പട്ടേല്‍. അന്നണിഞ്ഞ ക്യാപ്റ്റന്റെ കുപ്പായം ഒരിക്കല്‍പോലും അഴിച്ചുവച്ചില്ല പട്ടേല്‍. കളിക്കളത്തില്‍ ആയിരുന്നില്ല, രാഷ്ട്രീയത്തിലായിരുന്നു അതെന്ന് മാത്രം. കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതു കൊണ്ടു തന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.
അഹമ്മദ് ഭായ് എന്ന് സുഹൃത്തുക്കള്‍ക്കിടയിലും എപി എന്ന് കോണ്‍ഗ്രസ് വൃത്തങ്ങളിലും അറിയപ്പെട്ടിരുന്ന പട്ടേല്‍ പത്തുവര്‍ഷമാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നത്. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന വേളയില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള പാലമായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കാബിനറ്റ് മന്ത്രിമാരോളം ശക്തിയും സ്വാധീനവുമുള്ള ഒരാള്‍.
1949 ഓഗസ്റ്റ് 21ന് ഭറൂചിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ് പട്ടേല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് വന്നത്. 1976ല്‍ ഭറൂചിലെ തദ്ദേശ തെരഞ്ഞെടുപ്പ് വഴി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തു.
1977ല്‍ ഭറൂചില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം ലോക്സഭയിലേക്ക് മത്സരിച്ചു. അന്ന് വയസ്സ് 28. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടപ്പോഴും പട്ടേല്‍ വിജയശ്രീലാളിതനായി ഡല്‍ഹിയിലേക്ക് പറന്നു. 1980ലും 84ലും വിജയം ആവര്‍ത്തിച്ചു.
1985ല്‍ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. പട്ടേലിനൊപ്പം അരുണ്‍സിങ്, ഓസ്കര് ഫെര്‍ണാണ്ടസ് എന്നിവരും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള യുവശബ്ദങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു അ്ത്. ഈ ടീം പെട്ടെന്നു തന്നെ രാജീവ് ഗാന്ധിയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന രീതിയില്‍ അറിയപ്പെട്ടു.
എന്നാല്‍ പഴയ പടക്കുതിരകളുമായുള്ള അഭിപ്രായ ഭിന്നതകളില്‍ ഈ പരീക്ഷണം വിജയിച്ചില്ല. എന്നാല്‍ പട്ടേലിലുള്ള വിശ്വാസം രാജീവ് ഉപേക്ഷിച്ചില്ല. അദ്ദേഹത്തെ ഗുജറാത്ത് പിസിസി അധ്യക്ഷനാക്കി. മാധവ് സിങ് സോളങ്കി, ജിനഭായ് ദര്‍ജി, സനത് മേത്ത, അമരീഷ് ചൗധരി, പ്രഭോദ് റാവല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്ന കാലത്താണ് പട്ടേല്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് പ്രധാനമന്ത്രി നരസിംഹ റാവുവിന് എതിരെ അണിനിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചേരാന്‍ പട്ടേല്‍ വിസമ്മതിച്ചു. അര്ജുന് സിങ്, നട്വര്‍സിങ്, എം.എല്‍ ഫടോദാര്‍, ശിവ് ശങ്കര്‍, ഷീലാ ദീക്ഷിത് എന്നിവരാണ് റാവുവിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ രാജ്യം വര്‍ഗീയ വിദ്വേഷത്തിന്റെ പിടിയില്‍ അകപ്പെട്ട നേരത്ത് പാര്‍ട്ടിക്കുള്ളില്‍ കലാപം വേണ്ടെന്ന നിലപാടായിരുന്നു പട്ടേലിന്റേത്.
ഇക്കാലയളവില്‍ ഒന്നും കാണപ്പെടുന്ന അധികാരത്തിന്റെ കസേരകളില്‍ ഒന്നും പട്ടേലിനെ കണ്ടില്ല. രാഷ്ട്രപതി ഭവനിലോ ഹൈദരാബാദ് ഹൗസിലെ വിരുന്നിലോ അദ്ദേഹം സ്ഥിരമായി പങ്കെടുത്തില്ല. എന്നാല്‍ അണിയറയില്‍ പാര്‍ട്ടിക്കു വേണ്ടി അക്ഷീണം ജോലി ചെയ്തു.
വ്യക്തിജീവിതത്തിലും ആ വിശുദ്ധി കാത്തുസൂക്ഷിച്ചു പട്ടേല്‍. ചോദിച്ചാല്‍ ഡല്‍ഹിയിലെ ഏതു വലിയ ബംഗ്ലാവും തരപ്പെടുത്താനുള്ള സ്വാധീനങ്ങളുണ്ടായിട്ടും മൂന്നു ദശാബ്ദവും പട്ടേല്‍ കഴിഞ്ഞത് 23 വില്ലിങ്ഡണ്‍ ക്രസന്റിലെ (ഇപ്പോള്‍ മദര്‍ തെരേസ ക്രസന്റ്) ചെറിയ വീട്ടിലാണ്.
അതിനിടെ, 2005ല്‍ പട്ടേല്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി. 2017ലാണ് ഒടുവില്‍ രാജ്യസഭയിലെത്തിയത്. ഗുജറാത്ത് നിയമസഭയില്‍ പട്ടേല്‍ മത്സരിച്ച തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാന്‍ ആകാത്ത അധ്യായങ്ങളില്‍ ഒന്നാണ്.
ഗുജറാത്തില്‍ നിന്നായിരുന്നു പട്ടേലിന്റെ പോരാട്ടം. ഒഴിവുള്ള മൂന്നു സീറ്റുകളില്‍ ബിജെപി അമിത് ഷായെയും സ്മൃതി ഇറാനിയെയും നിര്‍ദേശിച്ചു. മൂന്നാം സീറ്റ് സഭയിലെ പ്രാതിനിധ്യ പ്രകാരം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ പട്ടേലിനെതിരെ ബിജെപി എതിര് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസുകാര്‍ രാജിവച്ചു. ജയിക്കാന്‍ വേണ്ട 44 വോട്ടുകള്‍ കിട്ടുമോ എന്ന ആശങ്ക.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ എന്തു വില കൊടുത്തും തോല്പിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ. എന്നാല്‍ ഷാക്ക് മുമ്പില്‍ പട്ടേല്‍ വീണില്ല. അസാധാരണമായ ഇച്ഛാശക്തിയില്‍ അദ്ദേഹം ജയിച്ചു കയറി. കോണ്‍ഗ്രസില്‍ നിന്നടര്‍ത്തിയെടുത്ത എംഎല്‍എമാരില്‍ രണ്ടുപേര്‍ വോട്ടിങ്ങിനു ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടി അയോഗ്യരാക്കപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ഇങ്ങനെയായിരുന്നു. അമിത് ഷാ 46, സ്മൃതി ഇറാനി 46, അഹമ്മദ് പട്ടേല്‍ 44. തന്റെ വിജയം പ്രഖ്യാപിച്ചയുടന്‍ സത്യമേ വ ജയതേ എന്നാണ് പട്ടേല്‍ പ്രതികരിച്ചത്. രാജ്യത്തുടനീളം ബിജെപിക്കെതിരെ പൊരുതി നില്‍ക്കാനുള്ള ഊര്‍ജം നല്‍കുന്നതായി ഈ മധുരിക്കുന്ന വിജയം.
ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പുതിയ അധ്യക്ഷനെ തേടുന്ന വേളയിലാണ് പട്ടേലിന്റെ വിയോഗമുണ്ടാകുന്നത്. സംഘടനാ പ്രശ്നങ്ങളില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പട്ടേലിന്റെ നയതന്ത്രചാതുരിയെ മിസ് ചെയ്യുമെന്ന് തീര്‍ച്ച.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി