Connect with us

News

അയര്‍ലന്‍ഡിനെതിരെ ഇന്ത്യ വീണ്ടും

കളി രാത്രി ഒമ്പത് മുതല്‍.

Published

on

ഡുബ്ലിന്‍: മഴയൊന്നും ഹാര്‍ദികിന്റെ ചെറുപ്പ സംഘത്തിന് പ്രശ്‌നമായിരുന്നില്ല. ദ്വിമല്‍സര ടി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ന് ഹാര്‍ദികും സംഘവുമിറങ്ങുമ്പോള്‍ മഴ തന്നെ പ്രശ്‌നം. സഞ്ജു സാംസണ്‍ എന്ന മലയാളിക്ക് ഇന്ന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടാവുമോ എന്ന ചോദ്യത്തിന് കോച്ച് വി.വി.എസ് ലക്ഷ്മണ്‍ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആദ്യ മല്‍സരം മഴയുടെ ഇടപെടലിലും ഏഴ് വിക്കറ്റിന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നും വെല്ലുവിളിയില്ല. 33 പന്തില്‍ 64 റണ്‍സ് വാരിക്കൂട്ടിയ ഹാരി ടെക്ടര്‍ എന്ന ബാറ്ററെ മാറ്റി നിര്‍ത്തിയാല്‍ ഐറിഷ് സംഘത്തിലെ ആരും ഇന്ത്യന്‍ ബൗളിംഗിന് ആദ്യ മല്‍സരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നാല് വിക്കറ്റിന് 108 റണ്‍സാണ് സ്വന്തമാക്കിയത്. മഴ മേഘങ്ങള്‍ തൂങ്ങി നിന്ന ആകാശത്തെ സാക്ഷി നിര്‍ത്തി ഇന്ത്യ പത്താം ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിജയം ഉറപ്പാക്കി. മൂന്ന് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശേഷം ഹാരിയുടെ വിളയാട്ടത്തിലാണ് ആതിഥേയര്‍ 100 കടന്നത്.

ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ അതിവേഗതയില്‍ തുടങ്ങി. 11 പന്തില്‍ അദ്ദേഹം 26 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് മടങ്ങിവരവ് ഉപയോഗപ്പെടുത്താനായില്ല. ആദ്യ പന്തില്‍ തന്നെ മുംബൈക്കാരന്‍ പുറത്തായെങ്കിലും ഇഷാനൊപ്പം ഓപ്പണിംഗ് സ്ഥാനം കിട്ടിയ ദിപക് ഹുദക്കൊപ്പം നായകന്‍ ഹാര്‍ദികെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. 29 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി ഹുദ പുറത്താവാതെ 47 റണ്‍സ് നേടി. മൂന്ന് സിക്‌സറുകള്‍ പായിച്ച ഹാര്‍ദിക് 12 പന്തില്‍ 24 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ അരങ്ങേറിയ പേസര്‍ ഉമ്രാന്‍ മാലിക്കിന് ആദ്യ മല്‍സരത്തില്‍ കേവലം ഒരു ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്യാനായത്. 14 റണ്‍സും അദ്ദേഹം വഴങ്ങി. കളി രാത്രി ഒമ്പത് മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി

പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

Published

on

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.

Continue Reading

kerala

പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം; വിമര്‍ശിച്ച് എ.പി അനില്‍കുമാര്‍

പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Published

on

ബലിപെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ പ്രതികരിച്ചു. പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളും , ഉദ്യോഗസ്ഥരും മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ എല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു.

Continue Reading

india

പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Published

on

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Continue Reading

Trending