india
ചേരിചേരാനയം ഉപേക്ഷിച്ച് ഇന്ത്യ; രാജ്യം പാശ്ചാത്യ പക്ഷത്തേക്കോ?
ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .

ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയെ പ്രതിസന്ധിയിലാക്കിയാണ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ലോക വനശക്തികളു മായ റഷ്യയും ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ഇന്ത്യ അമേരിക്കയുമായി കൂടുതൽ അടുക്കുന്നു എന്ന വാർത്തകൾക്കിടയാണ് ചൈനയുടെയും ന്യൂഡൽഹി ഉച്ചകോടി ബഹിഷ്കരണം. ഇന്ത്യ സ്വയം അഭിമാനിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു രാഷ്ട്രത്തലവന്മാരും വിട്ടുനിന്നത് വലിയ ചർച്ചാവിഷയമായിരുന്നു .മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തെങ്കിലും റഷ്യൻ പ്രസിഡണ്ട് പുട്ടിനും ചൈനീസ് പ്രസിഡണ്ട് ഷിപ്പിങ്ങും ഉച്ചകോടി ബഹിഷ്കരിക്കുകയായിരുന്നു .ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ അമേരിക്കക്കാണ് മുൻതൂക്കം ലഭിച്ചത് .രാജ്യങ്ങളിൻ മേലുള്ള കടന്നുകയറ്റത്തെ അപലപിക്കുന്ന പ്രമേയമാണ് സംയുക്ത പ്രസ്താവനയിൽ ഉള്ളത്. ഇത് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം ഉന്നംവെച്ചാണ് .ഇതുകൊണ്ട് തന്നെയാണ് പുട്ടിൻ നേരത്തെ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.
റഷ്യക്കെതിരെ യൂറോപ്പിലും അമേരിക്കയിലും മറ്റും കടുത്ത രോഷം ഉയർന്നതിനിടയാണ് ഉച്ചകോടി നടക്കുന്നത്. ഇത് പ്രസ്താവനയിൽ പ്രതിഫലിക്കും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒരുദിവസം മുമ്പ് ഡൽഹീലെത്തിയ അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ ഇന്ത്യയുമായി വിവിധ കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞു .റഷ്യയുമായും ചൈനയുമായും ഇതിന് കഴിഞ്ഞിട്ടുമില്ല. ചൈനയാകട്ടെ അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രധാനശത്രുവും . ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട് .പാകിസ്ഥാൻ അടക്കമുള്ള രാഷ്ട്രങ്ങൾ ചൈനയെ അനുകൂലിക്കുകയാണ് .ഇന്ത്യയുടെ ബംഗ്ലാദേശ് ഒഴികെയുള്ള രാഷ്ട്രങ്ങളെല്ലാം ചൈനയുടെ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു. ഇന്ത്യ പൂർണമായും അമേരിക്കൻ ചേരിയിലേക്ക് മാറിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . നാം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിന് വിൽക്കുന്നുണ്ടെങ്കിലും റഷ്യക്ക് അത് ആവശ്യമാണ് .ഇന്ത്യയുടെ ഈ മധ്യസ്ഥത സാമ്പത്തികമായി മാത്രമാണ് റഷ്യയെ സന്തോഷിപ്പിക്കുന്നത് .രാഷ്ട്രീയപരമായി ചൈനയുടെ പക്ഷത്താണ് റഷ്യയും ഉത്തരകൊറിയയും. അറേബ്യൻ രാജ്യങ്ങളും ഇന്ത്യയും യൂറോപ്പും അമേരിക്കയും ഒരുമിക്കുന്ന കാഴ്ചയാണ് ന്യൂഡൽഹി ജി 20 സമ്മാനിച്ചിരിക്കുന്നത്. കടൽ മാർഗ്ഗവും റെയിൽ മാർഗ്ഗവും ഇന്ത്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള കരാറും ഇന്ത്യ യൂറോപ്യൻ ചേരിയിലേക്ക് മാറി എന്നതിന്റെ സൂചനയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ അതിൻ്റെ ചേരിചേരാനയം ഉപേക്ഷിക്കുന്നത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചേരിചേരാ സംഘടന ഇനി നിലനിൽക്കുമോ എന്ന് ആശങ്ക ഉയരുകയാണ് .ഇന്ത്യക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയമായും തന്ത്രപരമായും മെച്ചം അമേരിക്കയും യൂറോപ്പുമായി ചേർന്നു നിൽക്കുകയാണ് എന്നതാണ് സത്യമെങ്കിലും വലിയൊരു നയതന്ത്ര മാറ്റത്തിനാണ് മോദി സർക്കാരിന് കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് .ഇത് ചൈനയെയും റഷ്യയെയും എത്രകണ്ട് ചൊടിപ്പിക്കുമെന്ന് വരും നാളുകളിൽ കണ്ടറിയണം.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക
മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala22 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു