Connect with us

india

ചേരിചേരാനയം ഉപേക്ഷിച്ച് ഇന്ത്യ; രാജ്യം പാശ്ചാത്യ പക്ഷത്തേക്കോ?

ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .

Published

on

ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയെ പ്രതിസന്ധിയിലാക്കിയാണ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ലോക വനശക്തികളു മായ റഷ്യയും ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഇന്ത്യ അമേരിക്കയുമായി കൂടുതൽ അടുക്കുന്നു എന്ന വാർത്തകൾക്കിടയാണ് ചൈനയുടെയും ന്യൂഡൽഹി ഉച്ചകോടി ബഹിഷ്കരണം. ഇന്ത്യ സ്വയം അഭിമാനിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു രാഷ്ട്രത്തലവന്മാരും വിട്ടുനിന്നത് വലിയ ചർച്ചാവിഷയമായിരുന്നു .മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തെങ്കിലും റഷ്യൻ പ്രസിഡണ്ട് പുട്ടിനും ചൈനീസ് പ്രസിഡണ്ട് ഷിപ്പിങ്ങും ഉച്ചകോടി ബഹിഷ്കരിക്കുകയായിരുന്നു .ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ അമേരിക്കക്കാണ് മുൻതൂക്കം ലഭിച്ചത് .രാജ്യങ്ങളിൻ മേലുള്ള കടന്നുകയറ്റത്തെ അപലപിക്കുന്ന പ്രമേയമാണ് സംയുക്ത പ്രസ്താവനയിൽ ഉള്ളത്. ഇത് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം ഉന്നംവെച്ചാണ് .ഇതുകൊണ്ട് തന്നെയാണ് പുട്ടിൻ നേരത്തെ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.

റഷ്യക്കെതിരെ യൂറോപ്പിലും അമേരിക്കയിലും മറ്റും കടുത്ത രോഷം ഉയർന്നതിനിടയാണ് ഉച്ചകോടി നടക്കുന്നത്. ഇത് പ്രസ്താവനയിൽ പ്രതിഫലിക്കും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒരുദിവസം മുമ്പ് ഡൽഹീലെത്തിയ അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ ഇന്ത്യയുമായി വിവിധ കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞു .റഷ്യയുമായും ചൈനയുമായും ഇതിന് കഴിഞ്ഞിട്ടുമില്ല. ചൈനയാകട്ടെ അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രധാനശത്രുവും . ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട് .പാകിസ്ഥാൻ അടക്കമുള്ള രാഷ്ട്രങ്ങൾ ചൈനയെ അനുകൂലിക്കുകയാണ് .ഇന്ത്യയുടെ ബംഗ്ലാദേശ് ഒഴികെയുള്ള രാഷ്ട്രങ്ങളെല്ലാം ചൈനയുടെ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു. ഇന്ത്യ പൂർണമായും അമേരിക്കൻ ചേരിയിലേക്ക് മാറിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . നാം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിന് വിൽക്കുന്നുണ്ടെങ്കിലും റഷ്യക്ക് അത് ആവശ്യമാണ് .ഇന്ത്യയുടെ ഈ മധ്യസ്ഥത സാമ്പത്തികമായി മാത്രമാണ് റഷ്യയെ സന്തോഷിപ്പിക്കുന്നത് .രാഷ്ട്രീയപരമായി ചൈനയുടെ പക്ഷത്താണ് റഷ്യയും ഉത്തരകൊറിയയും. അറേബ്യൻ രാജ്യങ്ങളും ഇന്ത്യയും യൂറോപ്പും അമേരിക്കയും ഒരുമിക്കുന്ന കാഴ്ചയാണ് ന്യൂഡൽഹി ജി 20 സമ്മാനിച്ചിരിക്കുന്നത്. കടൽ മാർഗ്ഗവും റെയിൽ മാർഗ്ഗവും ഇന്ത്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള കരാറും ഇന്ത്യ യൂറോപ്യൻ ചേരിയിലേക്ക് മാറി എന്നതിന്റെ സൂചനയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ അതിൻ്റെ ചേരിചേരാനയം ഉപേക്ഷിക്കുന്നത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചേരിചേരാ സംഘടന ഇനി നിലനിൽക്കുമോ എന്ന് ആശങ്ക ഉയരുകയാണ് .ഇന്ത്യക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയമായും തന്ത്രപരമായും മെച്ചം അമേരിക്കയും യൂറോപ്പുമായി ചേർന്നു നിൽക്കുകയാണ് എന്നതാണ് സത്യമെങ്കിലും വലിയൊരു നയതന്ത്ര മാറ്റത്തിനാണ് മോദി സർക്കാരിന് കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് .ഇത് ചൈനയെയും റഷ്യയെയും എത്രകണ്ട് ചൊടിപ്പിക്കുമെന്ന് വരും നാളുകളിൽ കണ്ടറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍

EDITORIAL

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.

 

Continue Reading

Trending