Connect with us

kerala

വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു

Published

on

പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ സൗഹൃദ കരോള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇരു സംഘടനകളും ചേര്‍ന്ന് ഇന്ന് സൗഹൃദ കാരള്‍ നടത്തും. സംഭവത്തില്‍ അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്ക് ഡിവൈഎഫ്ഐയുടെയും 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും പരിപാടികള്‍ നടക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ കരോള്‍ നടത്തുമ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ഇവര്‍ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു പരിഹാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രകോപനംകൊണ്ട് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ പി.സി. ജോര്‍ജിന് അര്‍ഹതയില്ലെന്നും ഹൈകോടതി

സാമുദായിക സ്പര്‍ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുംകോടതിപറഞ്ഞു.

Published

on

സൗഹാര്‍ദം തകര്‍ക്കുംവിധം മതം, വര്‍ണം, വര്‍ഗം, ജന്മസ്ഥലം, ഭാഷ, എന്നതിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, മതത്തെയും മതവിശ്വാസങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് പി.സി. ജോര്‍ജിനെതിരെയുള്ളതെന്ന് മുന്‍കൂര്‍ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു.

ജാമ്യം ലഭിച്ച് ഒരാഴ്ചക്കകം വ്യവസ്ഥ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ചരിത്രമുണ്ടെന്നും കോടതി ഓർമ്മപ്പെടുത്തി. ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയെങ്കിലും ഹൈകോടതി അനുവദിച്ചു. അന്നത്തെ ജാമ്യവ്യവസ്ഥ ലംഘിച്ച് നടത്തിയ പ്രസ്താവനക്കാണ് ഇപ്പോഴത്തെ കേസ്.

വെറും നാവുപിഴയായി ഇതിനെ കരുതാനാവില്ലെന്നും പ്രകോപനംകൊണ്ട് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

സാമുദായിക സ്പര്‍ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുംകോടതിപറഞ്ഞു.

കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നതോ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതോകൊണ്ട് മാത്രം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചാലും മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. അതിനാല്‍, ഹരജിക്കാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.

74 വയസ്സായെന്നും 30 വര്‍ഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടുമോ മാത്രമാണ് പരമാവധി ലഭിക്കാവുന്ന ശിക്ഷയെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചാനല്‍ ചര്‍ച്ചയിലാണ് കേസിനാധാരമായ പ്രസ്താവനയെന്നതിനാല്‍ ജാമ്യവ്യവസ്ഥ ലംഘനമാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

Continue Reading

kerala

അധ്യാപനം മികവുറ്റ ജോലി: ഇ.ടി മുഹമ്മദ് ബഷീർ എം.പി

‘അധ്യാപകര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും’

Published

on

കൊണ്ടോട്ടി: തുറക്കൽ ജി.എൽ.പി. സ്കൂളിൻ്റെ 98-ാം വാർഷികാഘോഷവും പ്രധാനാധ്യാപകൻ ഒ.കെ അബ്ദുൽ കരിം, സീനിയർ അസിസ്റ്റൻ്റ് വി.കെ.ആമിന കുട്ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മുൻ വിദ്യാഭ്യസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.

എല്ലാ ജോലികളും അന്തസുള്ളതാണെങ്കിലും അധ്യാപനം മഹത്തരമാണെന്നും അധ്യാപകർ എല്ലാ കാലത്തും ഓർമിക്കപ്പെടുമെന്നും യാത്രയയപ്പ് സന്ദേശത്തിൽ എം.പി പ്രസ്താവിച്ചു. രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയിൽ പട്ടുറുമാൽ ഫെയിം ദിൽന ഹസൻ,വെറൈറ്റി മാജിക് ഡാൻസ് പെർഫോമർ അഷ്കർ കലാഭവൻ, സഹദിൻഷാ എന്നിവരുടെ കലാ പ്രകടനങ്ങൾ അരങ്ങേറി. സ്കൂൾ വിദ്യാർത്ഥികളുടെയും പരിസര പ്രദേശങ്ങളിലെ അങ്കൺവാടി കുട്ടികളുടെയും കലാ പരിപാടികളും വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പി ടി എ പ്രസിഡൻ്റ് ടി പി അഫ്സൽ ബാബു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ പ്രതിഭകളെ ആദരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ മൊയ്തീൻ അലി കൗൺസിലർമാരായ കോട്ടയിൽ വീരാൻ കുട്ടി, പി.നിമിഷ, പി. ടി. എ – എസ് എം.സി അംഗങ്ങളായ സി ലാലു, ടി.പി അസ്ലം,കെ. ജംഷീർ, കെ.പി പ്രകാശൻ,പി.പി. എ ഖയ്യും, അസ്ലം പള്ളത്തിൽ, ഷാജു അവരക്കാട് ,റസാഖ് പാണ്ടിക്കാടൻ, ഖദീജ പ്രസംഗിച്ചു. പി. സുരേഷ് മാസ്റ്റർ സ്വാഗതവും ഇ.ടി. എം ബഷീർ നന്ദിയും പറഞ്ഞു

Continue Reading

kerala

എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച്: രമേശ് ചെന്നിത്തല

കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണ് കേരളത്തിലെ ജനതയ്ക്ക് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അതിഭീകര റാഗിങ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐയുടെ അതാത് കോളേജുകളുടെ നേതൃത്വമാണ് ഈ പീഡനത്തെ നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അതിക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് അവിടുത്തെ എസ്എഫ്‌ഐയാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം നേതൃത്വവും സര്‍ക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥന ആക്രമിച്ച എസ്എഫ്‌ഐ നേതാക്കന്മാര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന അതിഭീകര റാഗിങും ഇതിന്റെ തുടര്‍ച്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ കേസിലെ പ്രതികളെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജാതി അധിക്ഷേപത്തെയും കള്ള സര്‍ട്ടിഫിക്കറ്റിനെയും ന്യായീകരിക്കുന്ന നേതൃത്വമാണ് എസ്എഫ്‌ഐക്ക് ഉള്ളതെന്നും ഇത്തരമൊരു നേതൃത്വം എസ്എഫ്‌ഐയ്ക്കു നിലനില്‍ക്കുന്നത് സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടുകൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടത് പോലെ എസ്എഫ്‌ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending