Connect with us

india

ജുമുഅ നമസ്‌കാരത്തിനായുള്ള ഇടവേള ഒഴിവാക്കിയ സംഭവം; ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാക്കള്‍

ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

Published

on

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം എടുത്തകളഞ്ഞ അസം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

ജുമുഅ നമസ്‌കാരത്തിനുള്ള ഇടവേള എടുത്ത് കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ കുറ്റപ്പെടുത്തി. 1937 മുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് നമസ്‌കാര സമയം അനുവദിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തലാക്കിയ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി മതം ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പത്താന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണ്. അവര്‍ ഞങ്ങളുടെ വസ്ത്രവും ഭക്ഷണവും മദ്രസകളും വെറുക്കുന്നു. ഇപ്പോള്‍, നമസ്‌കാരത്തെയും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരോ ദിവസവും ഒരു ലക്ഷ്യബോധവുമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പത്താന്‍ പറഞ്ഞു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ബി.ജെ.പി. ടാര്‍?ഗറ്റ് ചെയ്യുകയാണ്. മുസ്‌ലിംകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടിക്കാനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനും അവര്‍ ശ്രമിക്കുന്നു. തേജസ്വി യാദവ് പറഞ്ഞു.

ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് എഐയുഡിഎഫ് എംഎല്‍എ മസിബുര്‍ റഹ്മാന്‍ പറഞ്ഞു. 90 വര്‍ഷത്തോളമായി ഈ ആചാരം നിലവിലുണ്ടെന്നും ശര്‍മ്മ അധികാരത്തില്‍ വരുന്നതുവരെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസം സര്‍ക്കാര്‍ പാസാക്കിയ മുസ്‌ലിം വിവാഹ, വിവാഹമോചന ബില്‍ 2024 എന്നിവയൊക്കെ മുസ്‌ലിംകളെ തുടച്ചുനീക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ജാക്കീര്‍ ഹുസൈന്‍ സിക്ദാറും വാജെദ് അലി ചൗധരിയും അസം സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.ശര്‍മ്മയുടെ തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു, ‘ഇത് ഹീനമായ തീരുമാനമാണ്, ഹിമന്ത ഏറ്റവും ക്രൂരനായ ന്യൂനപക്ഷ വിദ്വേഷിയാണ്. അദ്ദേഹം നിരന്തരമായി ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പുന്നു. ഇത് രാജ്യത്തിന് അപകടകരമാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും നിയമസഭയുടെ കൂട്ടായ തീരുമാനമാണെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കിയ വിശദീകരണം. എന്നാല്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ സമ്പ്രദായം ഇല്ലാതാക്കുകയാണ് ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ്പീക്കര്‍ ബിശ്വജിത് ഡൈമറിയുടെ വിശദീകരണം. രണ്ട് മണിക്കൂര്‍ ഇടവേള അവസാനിപ്പിക്കുന്നതു വഴി ആ സമയം കാര്യക്ഷമമായ മറ്റു പദ്ധതികള്‍ക്ക് വിനിയോ?ഗിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് അവസാനമായി എം.എല്‍.എമാര്‍ക്ക് നമസ്‌കാരത്തിനായി ഇടവേള നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി

വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

Published

on

കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.

‘2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു’- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ‘ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

india

നവരാത്രിക്ക് മാംസ കടകള്‍ തുറക്കരുതന്ന് ബി.ജെ.പി എം.എല്‍.എ; ധൈര്യമുണ്ടെങ്കില്‍ കെ.എഫ്.സിയും ബിജെപി നേതാക്കന്‍മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌

ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

Published

on

നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.

ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.

നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.

അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Continue Reading

india

‘ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി’; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

Published

on

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ -സ്​റ്റാലിൻ ‘എക്​സി’ൽ കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ്​ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്​. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Continue Reading

Trending