Connect with us

india

ജുമുഅ നമസ്‌കാരത്തിനായുള്ള ഇടവേള ഒഴിവാക്കിയ സംഭവം; ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാക്കള്‍

ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

Published

on

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം എടുത്തകളഞ്ഞ അസം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

ജുമുഅ നമസ്‌കാരത്തിനുള്ള ഇടവേള എടുത്ത് കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ കുറ്റപ്പെടുത്തി. 1937 മുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് നമസ്‌കാര സമയം അനുവദിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തലാക്കിയ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി മതം ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പത്താന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണ്. അവര്‍ ഞങ്ങളുടെ വസ്ത്രവും ഭക്ഷണവും മദ്രസകളും വെറുക്കുന്നു. ഇപ്പോള്‍, നമസ്‌കാരത്തെയും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരോ ദിവസവും ഒരു ലക്ഷ്യബോധവുമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പത്താന്‍ പറഞ്ഞു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ബി.ജെ.പി. ടാര്‍?ഗറ്റ് ചെയ്യുകയാണ്. മുസ്‌ലിംകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടിക്കാനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനും അവര്‍ ശ്രമിക്കുന്നു. തേജസ്വി യാദവ് പറഞ്ഞു.

ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് എഐയുഡിഎഫ് എംഎല്‍എ മസിബുര്‍ റഹ്മാന്‍ പറഞ്ഞു. 90 വര്‍ഷത്തോളമായി ഈ ആചാരം നിലവിലുണ്ടെന്നും ശര്‍മ്മ അധികാരത്തില്‍ വരുന്നതുവരെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസം സര്‍ക്കാര്‍ പാസാക്കിയ മുസ്‌ലിം വിവാഹ, വിവാഹമോചന ബില്‍ 2024 എന്നിവയൊക്കെ മുസ്‌ലിംകളെ തുടച്ചുനീക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ജാക്കീര്‍ ഹുസൈന്‍ സിക്ദാറും വാജെദ് അലി ചൗധരിയും അസം സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.ശര്‍മ്മയുടെ തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു, ‘ഇത് ഹീനമായ തീരുമാനമാണ്, ഹിമന്ത ഏറ്റവും ക്രൂരനായ ന്യൂനപക്ഷ വിദ്വേഷിയാണ്. അദ്ദേഹം നിരന്തരമായി ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പുന്നു. ഇത് രാജ്യത്തിന് അപകടകരമാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും നിയമസഭയുടെ കൂട്ടായ തീരുമാനമാണെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കിയ വിശദീകരണം. എന്നാല്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ സമ്പ്രദായം ഇല്ലാതാക്കുകയാണ് ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ്പീക്കര്‍ ബിശ്വജിത് ഡൈമറിയുടെ വിശദീകരണം. രണ്ട് മണിക്കൂര്‍ ഇടവേള അവസാനിപ്പിക്കുന്നതു വഴി ആ സമയം കാര്യക്ഷമമായ മറ്റു പദ്ധതികള്‍ക്ക് വിനിയോ?ഗിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് അവസാനമായി എം.എല്‍.എമാര്‍ക്ക് നമസ്‌കാരത്തിനായി ഇടവേള നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമം, ട്രാക്കിലേക്ക് തെന്നിവീണു, ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. ട്രെയിന്റെ അടിയില്‍പെട്ട് സന്ദീപ് മരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.

Continue Reading

india

മുംബൈ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Published

on

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഐഐടി-കാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.

Continue Reading

india

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.

ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു

രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

Continue Reading

Trending