Connect with us

kerala

കേരളത്തിൽ ഔചിത്യബോധമില്ലാത്ത ഭരണം: പി. അബ്ദുൽ ഹമീദ് എംഎൽഎ

ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്

Published

on

മലപ്പുറം : ലൗഡ് സ്പീക്കറിൽ നിന്നായാൽ പോലും എതിർശബ്ദങ്ങളെ അസ്വസ്ഥതയോടും ഭീതിയോടും അധികാര ധാർഷ്ട്യത്തോടും കൂടി നോക്കിക്കാണുന്ന സംസ്ഥാനത്തെ ഇടതു മുന്നണി സർക്കാർ, ധനപ്രതിസന്ധിയുടെ പേരുപറഞ്ഞ് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോഴും ധൂർത്തും ആഢംബരവും അരങ്ങു തകർക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എംഎൽഎ പ്രസ്താവിച്ചു.

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. തൊട്ടതെല്ലാം പിഴക്കുന്ന കേരള ഭരണത്തിൽ വിലക്കയറ്റവും തലതിരിഞ്ഞ മദ്യനയവും തുടങ്ങി പിണറായി സർക്കാറിന്റെ ഔചിത്യബോധമില്ലാത്ത തുടർഭരണകാലം ജനങ്ങൾക്ക് മടുത്തു കഴിഞ്ഞുവെന്നും, സമരത്തിൽ ഉയർത്തിപ്പിടിച്ച വിഷയങ്ങൾ നിയസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.ഇ.യു ജില്ലാ പ്രസിഡൻ്റ് വി.പി സമീർ അധ്യക്ഷനായി. പി ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാം എന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ അവരെ പണയപ്പണ്ടമാക്കി കേന്ദ്രത്തിൽ നിന്നും കടമെടുത്തത് അപഹാസ്യമാണെണ് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ആറ് ഗഡു കുടിശിക ക്ഷാമബത്ത അനുവദിക്കുക, തടഞ്ഞു വെച്ച ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കവർന്നെടുത്ത ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ചിനു ശേഷം കലക്ടറേറ്റ് പടിക്കൽ ധർണയും നടന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സെറ്റ്കോ ജനറൽ കൺവീനർ എം.എ മുഹമ്മദാലി സമരസന്ദേശം നൽകി. മുൻ പ്രസിഡൻ്റ് എ.എം അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ കെ അബ്ദുൽ ബഷീർ, ഹമീദ് കുന്നുമ്മൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ലക്ഷ്മണൻ, അഹമ്മദ് എൻ, കെ . മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് എ കെ, ട്രഷറർ സലിം ആലിക്കൽ, ഷരീഫ് സി,സാജിദ പാലേമ്പടിയൻ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ മുണ്ടോടൻ, ജലീൽ അച്ചിപ്ര, പി ചേക്കുട്ടി, നാസർ പൂവത്തി, ടി.പി ശശികുമാർ, സാദിഖലി വെളില, മുംതാസ് .ടി വി, ഗഫൂർ പഴമള്ളൂർ, ഫൈറൂസ് വടക്കേമണ്ണ, ഷരീഫ് കാടേരി, നാഫിഹ് സി.പി, ആബിദ്, അഹമ്മദ്, അനിൽകുമാർ വള്ളിക്കുന്ന്, റിയാസ് വണ്ടൂർ, ഹമീദ് എം, ഹാഷിം കെ .പി, നാസർ ആനക്കയം നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലമ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം

Published

on

മലമ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം അല്‍പനേരം തടസപ്പെട്ടു.

Continue Reading

kerala

കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല

നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.

എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം

ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

Published

on

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂര്‍ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. സംഭവത്തില്‍ കൂടല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.

Continue Reading

Trending