Connect with us

Culture

‘തിളച്ച എണ്ണ ഒഴിച്ച് ചികിത്സ’; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Published

on

ചികിത്സയുടെ പേരില്‍ തിളച്ച എണ്ണ ദേഹത്തൊഴിച്ച് പത്തു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറുവയസുകാരന് മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മന്ത്രവാദിനി അറസ്റ്റ് ചെയ്തിട്ടുണ്ട്. . പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അല്‍പന ബിബി എന്ന മന്ത്രവാദിനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളുടെ അമ്മയായ അര്‍ഫിന ബിബിയുടെ പരാതിയിലാണ് നടപടി.

അര്‍ഫിന ബിബിയുടെ മകന്‍ പത്ത് വയസുകാരന്‍ ജാന്‍ നബി ഷെയ്ക്കാണ് ദുര്‍മന്ത്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആറുവയസുകാരന്‍ ജഹാംഗീര്‍ ഷെയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളെയും അര്‍ഫിന ചികിത്സയ്ക്കായി ഇവിടെ എത്തിക്കുകയായിരുന്നു. പിന്നീട് മക്കളെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത് കാണുന്നത്. ചൂട് എണ്ണയും, നെയ്യും മുളക് പൊടിയും ഉപയോഗിച്ചതിനെത്തുടര്‍ന്ന് കുട്ടികളുടെ പുറം പൊള്ളിയ രീതിയിലായിരുന്നു. ഇതോടെ മക്കളെ ഇവിടെ നിന്ന് തിരികെ കൊണ്ടുപോകാന്‍ അര്‍ഫിന ഒരുങ്ങിയെങ്കിലും വന്‍തുകയാണ് മന്ത്രവാദിനി ആവശ്യപ്പെട്ടത്.

അര്‍ഫിന രൂപയുമായി മടങ്ങിയെത്തിയപ്പോള്‍ ജാന്‍ നബി മരിച്ച നിലയിലായിരുന്നു. വാര്‍ത്ത പുറത്തുപറയാതിരിക്കാന്‍ 4,000 രൂപയും അല്‍പന വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

india

പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്; രണ്ട് മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി.

Published

on

രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ മാതാവാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്’ വിളിപ്പിച്ചു കൊണ്ടാണ് പൊലീസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലീസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകള്‍ രണ്ട് യുവാക്കളെ മര്‍ദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ ബാല്‍കിഷന്‍ സഹായി സന്ദീപ് എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതില്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാല്‍കിഷന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയാണ് പല്‍വാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കനാലില്‍ തള്ളുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തില്‍ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പല്‍വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വര്‍മ പറഞ്ഞു. കേസില്‍ ആകെ 11 പ്രതികളാണുള്ളതെന്നും പല്‍വാള്‍, ഗുരുഗ്രാം, നുഹ് ജില്ലകളില്‍ നിന്നുള്ള ദേവരാജ്, നിഖില്‍, നരേഷ്, പവന്‍, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.

Continue Reading

kerala

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, അംഗങ്ങളും നേതാക്കളും മദ്യപിക്കരുത്: സി.പി.എം സംസ്ഥാന സെക്രട്ടറി

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

Published

on

മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്.

ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. “പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും” -ഗോവിന്ദൻ പറഞ്ഞു.

കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറ‌ഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

Continue Reading

india

ഛത്തീസ്ഗഡില്‍ ബിജെപി വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍; വിമര്‍ശനം

ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Published

on

ഛത്തീസ്ഗഡില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭര്‍ത്താക്കന്മാര്‍. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീര്‍ധാം ജില്ലയിലെ പര്‍ശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്തത്. തുടര്‍ന്ന് പര്‍ശ്വര ജന്‍പദ് പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി കബീര്‍ധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തിങ്കളാഴ്ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പര്‍ശ്വര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വാര്‍ഡ് മെമ്പറുകളില്‍ ആറ് പേര്‍ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ മാലയണിഞ്ഞ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു.

Continue Reading

Trending