Connect with us

kerala

പാവറട്ടിയില്‍ ഇടത്- ബി.ജെ.പി ധാരണയില്‍ സ്വതന്ത്രാംഗം പ്രസിഡന്റായി

തൃശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രാംഗം എം.എം. റെജീന പ്രസിഡന്റായി.

Published

on

തൃശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രാംഗം എം.എം. റെജീന പ്രസിഡന്റായി.ബി.ജെ.പിയുടെ ഏക പ്രതിനിധി ഒപ്പിട്ട ശേഷം വോട്ട് ചെയ്യാതെ പോയി. എല്‍.ഡി.എഫ്-ബി.ജെ.പി ധാരണയിലാണ് റെജീന പ്രസിഡന്റായതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.

15 അംഗങ്ങള്‍ ഉണ്ടായിരുന്ന പാവറട്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം കൂറ് മാറി എല്‍.ഡി.എഫിനൊപ്പം നിന്ന് നേരത്തെ പ്രസിഡന്റായിരുന്നു.പിന്നാലെ ഇവരെ അയോഗ്യയാക്കി. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തിരെഞ്ഞെടുത്തു.
കഴിഞ്ഞമാസം 10ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിമല സേതുമാധവന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചത് വിവാദമായതോടെ സ്ഥാനം രാജിവെച്ചു.നിലവില്‍ 14 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും അഞ്ച് വീതവും എസ്.ഡി.പി.ഐക്ക് രണ്ടും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളും ഒരു സ്വതന്ത്രാംഗവുമാണ് ഉള്ളത്. സ്വതന്ത്രാംഗം എല്‍.ഡി.എഫ് അനുകൂല നിലപാടാണ്‌സ്വീകരിക്കാറുള്ളത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇന്നലെ വിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ആരും വിപ്പ് സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. യു.ഡി.എഫിന് പുറമെ എസ്.ഡി.പി.ഐ അംഗങ്ങളും തെരഞ്ഞെടുപ്പിന് എത്തിയില്ല. തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോള്‍ ക്വാറം തികയില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതിന് പിന്നാലെ എത്തിയ ബി.ജെ.പി പ്രതിനിധി ഒപ്പിട്ട് വോട്ടെടുപ്പിന് നില്‍ക്കാതെ മടങ്ങി. ബി.ജെ.പി പ്രതിനിധി ഒപ്പിട്ടതോടെ ക്വാറം തികയുന്ന സാഹചര്യം ഉണ്ടാവുകയും എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര എം.എം. റെജീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരാണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ക്വാറം തികക്കാന്‍ സി.പി.എം ആവശ്യപ്പെട്ടതു പ്രകാരമാണ് ബി.ജെ.പി അംഗം എത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മാത്രമല്ല, തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങിയ ശേഷം എത്തിയ ബി.ജെ.പി പ്രതിനിധിയെ സമയം വൈകിയിട്ടും വരണാധികാരി പ്രവേശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍; വനം വകുപ്പിനെ ചുമതലപ്പെടുത്തി

നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്

Published

on

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടാനാണ് നീക്കം. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.

Continue Reading

kerala

സിദ്ധാര്‍ഥ് ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Published

on

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രതികളായ 19 വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല പുറത്താക്കുകയും, അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാഗിങ് കമ്മറ്റി നല്‍കിയ അടിയന്തിര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

രാജ്യ വിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

എന്നാല്‍, ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് അഖില്‍ മാരാരുടെ വാദം.

Continue Reading

Trending