Connect with us

india

കര്‍ണാടകയില്‍ 842 പേര്‍ പത്രിക സമര്‍പ്പിച്ചു; മിക്കവരും കോടിപതികള്‍

ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്‍.

Published

on

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. ഇന്നലെ വരെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 842 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമി, സഹോദരന്‍ എച്ച്.ഡി രേവണ്ണ, ഭവന വകുപ്പ് മന്ത്രി വി സോമണ്ണ, യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു.

വലിയ റോഡ് ഷോയോടു കൂടിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. 198 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും 195 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജെ. ഡി.എസിന്റെ 86 പേരും ചെറു പാര്‍ട്ടികളില്‍ നിന്നും 134 പേരും 161 സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. നാളെയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലെത്തിയതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. ഇത്തവണ കര്‍ണാടകയില്‍ കോടീശ്വരന്‍മാരുടെ പോരാട്ടമാണ് നടക്കുന്നതെന്ന് പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്‍. ഹൊസകോട്ടെ സ്ഥാനാര്‍ത്ഥിയായ നാഗരാജുവിന് 1641.5 കോടിയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മന്ത്രിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 599.5 കോടി രൂപയുടെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. 372.42 കോടിയുടെ സ്ഥാവര വസ്തുക്കളും 798.38 കോടിയുടെ ജംഗമ വസ്തുക്കളും ഭാര്യ ശാന്തകുമാരിക്ക് 163.78 കോടിയുടെ സ്ഥാവര വസ്തുക്കളും 274.97 കോടിയുടെ ജംഗമ വസ്തുക്കളും ഉണ്ട്. കനകപുരയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ച കോ ണ്‍ ഗ്രസ് സം സ്ഥാന അധ്യക്ഷ ന്‍ ഡി.കെ ശിവകുമാറിന് 1358 കോടിയുടെ ആസ്തിയുണ്ട്. 2018നു ശേഷം 62 ശതമാനത്തിന്റെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. അതേ സമയം 234 കോടിയുടെ ബാധ്യതകളും ശിവകുമാറിനുണ്ട്. 970 കോടിയുടെ സ്ഥാവര വസ്തുക്കളും 941 കോടിയുടെ ജംഗമ വസ്തുക്കളും ഡി.കെയുടെ പേരിലുണ്ട്. രാജേശ്വരി നഗറില്‍ മത്സരിക്കുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിന് 293 കോടിയുടെ ആസ്തിയാണ് കാണിച്ചിട്ടുള്ളത്. 2018നു ശേഷം 250 കോടി രൂപയുടെ വര്‍ധനവാണ് നായിഡുവിന്റെ സമ്പത്തില്‍ രേഖപ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി 181 കോടി രൂപയുടെ ആസ്തിയാണ് പത്രികയില്‍ കാണിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 18 കോടിയുടെ വര്‍ധനവ്. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് 126.18 കോടിയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി രേവണ്ണക്ക് 31.61 കോടിയുടെ ആസ്തിയും രേഖപ്പെടുത്തിയിടുണ്ട്. ചിക്‌പേട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാസിയ തരന്നുമിന് 1622 കോടിയുടെ ആസ്തിയാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending