Connect with us

kerala

കണ്ണൂരില്‍ ജനവാസ മേഘലയില്‍ ഭീതി പരത്തി കാട്ടാനകള്‍

വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി

Published

on

കണ്ണൂര്‍: ഇരിട്ടിയിലെ പായം, കരിയാല്‍, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തി കാട്ടാനകള്‍ ഇറങ്ങി. ഇന്ന് പുലര്‍ച്ചെ 4.30ന് പായം കര്യാല്‍ മേഖലയില്‍ പത്ര വിതരണം നടത്തുന്നവരാണ് ആനകളെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകള്‍ മാറുകയായിരുന്നു. വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

ജബ്ബാര്‍ കടവ് കരിയാന്‍ മെയിന്‍ റോഡ് മുറിച്ചുകടന്നു ഡ്രൈവിങ്
ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്ക് ഒരാനയും എരുമത്തടം പുഴയരികിലെ അക്വേഷ്യ കാട്ടിലേ മറ്റൊരാനയും ഓടിക്കയറിയ നിലയിലാണ്. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്‌കൂളിനും വട്ട്യറ എല്‍പി സ്‌കൂളിനും അവധി പ്രഖ്യാപിച്ചു. ആന ഇറങ്ങിയതറിഞ്ഞു വലിയ ജനക്കൂട്ടമാണു മേഖലയില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രദേശത്തെ പ്രധാന റോഡുകളില്‍ എല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയില്‍ എത്തിക്കാന്‍. പായം മേഖലയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് വാഹനം ഒരുക്കി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും, ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വച്ച് കാട്ടാനയെ കണ്ടു ഭയന്ന് ഓടിയ സ്ത്രീകള്‍ക്കു വീണ് പരുക്കേറ്റിരുന്നു. പായത്ത് ആദ്യമായാണു കാട്ടാനകള്‍ എത്തുന്നത്. കരിയാലില്‍ ആനയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ക്കു പരുക്കേറ്റു.

kerala

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: സസ്‌പെന്‍ഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

Published

on

തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്‌പെന്‍ഡ് ചെയ്തത്.

തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുര്‍ഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.

Continue Reading

GULF

പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളുടെ മോഹങ്ങള്‍ക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നു

നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

Published

on

ദുബൈ: നാട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്‍ തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്‍ഫിലെ വേനല്‍ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.

ദുല്‍ഹജ്ജ് മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. യുഎഇയില്‍ നാലു ദിവസവും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്‍ പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്‍ ബുദ്ധിമുട്ടിലായത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്‍ നിന്ന് കൊച്ചിയില്‍ പോയി പത്തിന് തിരിച്ചെത്തണമെങ്കില്‍ വിവിധ കമ്പനികളുടെ വിമാനങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്‍ കേരളത്തില്‍ വന്ന് മടങ്ങണമെങ്കില്‍ രണ്ടു ലക്ഷത്തിലധികം രൂപയകും.

ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്‍ ടിക്കറ്റു നിരക്ക് ഇനിയും വര്‍ധിച്ചേക്കും. അതിനാല്‍ തന്നെ ഉയര്‍ന്ന നിരക്കില്‍ നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ മാര്‍ഗമില്ലാത്താതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

Continue Reading

kerala

കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്

മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

Published

on

വണ്ടിപെരിയാര്‍: കുമളി 66 ആം മൈലിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

ഇന്ന് ഉച്ച കഴിഞ്ഞ് 3:00 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ് നാട് തേനില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ 66 ആം മൈലിന് സമീപം എത്തിയപ്പോള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഈ സമയം നിയന്ത്രണം വിട്ട കാര്‍ വണ്ടിപ്പെരിയാറില്‍ നിന്നും കുമളിലേക്ക് വരികയായിരുന്ന ഓള്‍ട്ടോ 800 കാറില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയും തുടര്‍ന്ന് പുറകെ വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്.
അപകടത്തില്‍ വണ്ടിപെരിയാര്‍ എച്ച് പി സി സ്വദേശികളായ മുസ്‌ലിം യൂത്ത് ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കിം കെ.എസ് (38), സെഫിന (30), ഇവരുടെ ഒരു വയസ്സുള്ള കുട്ടി, സബീര്‍ (27 ) എന്നിവരായിരുന്നു തലകീഴായി മറിഞ്ഞ കാറില്‍ ഉണ്ടായിരുന്നത്. കൂടാതെ വാളാര്‍ഡി ശാന്തിനഗര്‍ സ്വദേശി ലക്ഷ്മി കുട്ടി (75) എന്നിവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെ മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Continue Reading

Trending