Connect with us

kerala

അനധികൃത ഭൂമി ഇടപാട്: സി.പി.എം നേതാവ് കുരുക്കില്‍; സംരക്ഷണമൊരുക്കി പാര്‍ട്ടി

റവന്യു റിക്കവറിയെ തുടർന്ന് ലേലത്തിനുവെക്കുകയും എന്നാൽ ലേലത്തിൽ ആരും ഏറ്റെടുക്കാതെ വരികയും ചെയ്യുമ്പോഴാണ് ബോട്ട് ഇൻ ലാൻഡായി റവന്യു വകുപ്പ് ഭൂമിയേറ്റെടുക്കുന്നത്.

Published

on

പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ അതിവേഗ നടപടിക്രമത്തിലൂടെയും പാർട്ടി അറിയാതെയും സി.പി.എം നേതാവ് ലക്ഷങ്ങൾ മുടക്കി ശാന്തൻപാറ വില്ലേജിലെ പേത്തൊട്ടിയിൽ 14.87 ഏക്കർ ഭൂമി വാങ്ങിയത് വിവാദത്തിൽ. ‘ബോട്ട് ഇൻ ലാൻഡ്’ ആയി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് പാർട്ടി ഏരിയ കമ്മിറ്റിയംഗമായ നേതാവ് നിയമവിരുദ്ധമായി സർവ മുക്ത്യാർ വഴി സ്വന്തമാക്കിയത്.

റവന്യു റിക്കവറിയെ തുടർന്ന് ലേലത്തിനുവെക്കുകയും എന്നാൽ ലേലത്തിൽ ആരും ഏറ്റെടുക്കാതെ വരികയും ചെയ്യുമ്പോഴാണ് ബോട്ട് ഇൻ ലാൻഡായി റവന്യു വകുപ്പ് ഭൂമിയേറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

റവന്യു റിക്കവറിക്കുശേഷം നിശ്ചിത വർഷത്തിനുള്ളിൽ അതിനിടയാക്കിയ വായ്പക്കുടിശ്ശികയും പലിശയും അടച്ചുതീർത്താൽ ഭൂമി ഉടമസ്ഥന് വിട്ടുനൽകാനാകും. അതുവരെ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും നടത്തിപ്പുചുമതല വില്ലേജ് ഓഫിസർക്കുമാണ്.

ഇങ്ങനെയുള്ള വസ്തു കൃഷിക്കോ നിർമാണപ്രവർത്തനങ്ങൾക്കോ വേണ്ടി ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ട്. ഈ നടപടിക്രമങ്ങൾ മറികടന്നാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സോമരാസംപെട്ടൈ സ്വദേശിയായ 83കാരനിൽനിന്ന് കഴിഞ്ഞ ഏപ്രിൽ എട്ടിന് സി.പി.എം നേതാവ് മുക്ത്യാർ എഴുതി വാങ്ങി ഭൂമി സ്വന്തമാക്കിയത്.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മുന്നണി സ്ഥാനാർഥി ഹൈറേഞ്ച് മേഖലയിൽ പര്യടനം നടത്തിയതിന്റെ തലേന്നാണ് നാട്ടുകാരനായ ഏരിയ കമ്മിറ്റിയംഗം തിടുക്കപ്പെട്ട് വസ്തു ഇടപാട് നടത്തിയത്. പിന്നീട് ഈ വസ്തുവുമായി അതിർത്തി പങ്കിടുന്ന മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു ഭാഗം കൈവശപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ദേവികുളം മുൻസിഫ് കോടതിയിൽ ഇതേ നേതാവിനെതിരെ കേസുണ്ടായി.

നേതാവ് ഭൂമി കൈയേറിയ സംഭവത്തിൽ, ഈ വസ്തു പാട്ടത്തിനെടുത്തയാൾ സി.പി.എം ജില്ല നേതൃത്വത്തിനും പരാതി നൽകിയ സംഭവവും ഉണ്ടായി. ഈ പരാതി ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത സി.പി.എം ജില്ല നേതൃത്വം, എന്നാൽ തൊട്ടുമുമ്പ് ഏരിയ കമ്മിറ്റിയംഗം നടത്തിയ അനധികൃത ഭൂമിയിടപാടിൽ ഇടപെട്ടില്ല. സി.പി.എം നേതാവിന് ഭൂമി കൈമാറിയ തമിഴ്നാട് സ്വദേശി 2020ൽ ഇതേ ഭൂമി കോതമംഗലം കടവൂർ സ്വദേശിയായ മറ്റൊരാൾക്ക് കൈമാറിയതായി വിൽപനക്കരാറുണ്ടാക്കി ദേവികുളം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ നേതാവ് താമസിക്കുന്ന പ്രദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ വിഷയം ഉന്നയിച്ചെങ്കിലും സമ്മേളനത്തിൽ പങ്കെടുത്ത ജില്ല കമ്മിറ്റിയംഗം ഉൾപ്പെടെ നേതാക്കൾ ഈ വിഷയത്തിൽ ചർച്ച ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Continue Reading

Trending