Connect with us

kerala

ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കല്‍, ചേളന്നൂരില്‍ പ്രതിഷേധം രൂക്ഷം, സ്ത്രീകളെ പൊലീസ് ചവുട്ടിയെന്ന് പരാതി

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി

Published

on

കോഴിക്കോട് : ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കുന്നതിനെ ചൊല്ലി ചേളന്നൂരില്‍ വന്‍ പ്രതിഷേധം. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നാട്ടുകാരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു.

ജനകീയ സമരസമിതി രൂപീകരിച്ചാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധം നടത്തുന്നത്. മണ്ണെടുക്കാനെത്തിയ ലോറിയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ചേളന്നൂരില്‍ നിന്നാണ് മണ്ണ് എടുക്കുന്നത്. മുന്‍പും ഇതേ ചൊല്ലി പ്രശ്‌നമുണ്ടായപ്പോള്‍ കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി. പ്രതിഷേധക്കാരോട് ക്രൂരമായ അക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയടക്കം പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. സ്ത്രീകളെ പൊലീസ് ചവുട്ടിയെന്നും പരാതിയുണ്ട്.

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ ആരംഭിച്ചത്. അനുവദനീയമായ അളവിലും ഇവിടെനിന്ന് മണ്ണ് മാറ്റിക്കഴിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം തുടരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending