Connect with us

kerala

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു

ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്

Published

on

കോട്ടയം: മണ്ണാാര്‍ക്കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വിഷം കഴിച്ചെന്നു പറഞ്ഞാണ് ഷിനോ ആശുപത്രിയില്‍ എത്തിയത്. ചോദ്യംചെയ്യലില്‍ പോളോണിയ എന്ന വിഷം കഴിച്ചതായാണ് പൊലീസിന് മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ ഇതൊരു രാസവസ്തുവാണെന്ന് കണ്ടെത്തി. എന്നാലിത് വ്യക്തികള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നാണ് ഷിനോയുടെ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേടനെതിരായ കേസ്: വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്

കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. അറസ്റ്റിന്റെ കാര്യത്തില്‍ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങളില്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചത് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും പുലി പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വീസ് ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60, 62, 63 എന്നിവ ലംഘിച്ചു.

പൊലീസ് കൈമാറിയ കേസ് ആയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോയത്.

Continue Reading

kerala

മെഡിക്കൽ കോളേജിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം നടത്തണം: പി കെ ഫിറോസ്

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട് : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൻ്റെ പുതിയ കെട്ടിടത്തിലുണ്ടായ അപകടത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തേണ്ടതുണ്ട്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തന്നെ വലിയ വീഴ്ച്ചയുണ്ടായ വിധത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഫയർ & സേഫ്റ്റി ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണം നടന്നതെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അപകടങ്ങൾ ഉണ്ടായാൽ പെട്ടെന്ന് രോഗികൾക്ക് രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതാണ് ഈ അപകടത്തിലൂടെ വ്യക്തമായത്. മാത്രവുമല്ല ഈ അപകടത്തെ തുടർന്ന് 5 പേർ മരണപ്പെട്ടെന്ന ബന്ധുക്കളുടെ ആക്ഷേപം കൃത്യമായി പരിശോധിക്കപ്പെടണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ മരണത്തിന് അപകടവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിൽ കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading

kerala

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി

സൂക്ഷിച്ചത് പൂജാ മുറിയില്‍

Published

on

കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

അതേസമയം പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും പ്രതി സൂക്ഷിച്ചിരുന്നത് പൂജാ മുറിയിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് പ്രതിയുടെ സഹോദരനും മൊഴി നല്‍കി.

മൂന്ന് ദിവസം മുമ്പ് പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് പൊലീസിന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല.

പൊലീസ് സംഭവത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.

Continue Reading

Trending